Skip to main content

മാധ്യമങ്ങളെ പുറത്താക്കിയ ഗവർണറുടെ നിലപാട് ജനാധിപ്ത്യ വിരുദ്ധം; ഗവർണറുടേത് ഫാസിസ്റ്റ് സമീപനം

മാധ്യമങ്ങളെ പുറത്താക്കിയ ഗവർണറുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഫാസിസ്റ്റ് സമീപനമാണ്. കെെരളി ടിവിയെയും മീഡിയ വണ്ണിനെയും വാർത്താസമ്മേളനത്തിൽ നിന്ന് ഗവർണർ പുറത്താക്കിയതിനെ കുറിച്ച് മറ്റു മാധ്യമങ്ങൾ പുനർചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം സംഭവങ്ങളിൽ രാഷ്ട്രീയം നോക്കിയല്ല പ്രതിരോധിക്കേണ്ടത്. ജനാധിപത്യ സംവിധാനങ്ങൾക്ക് നേരെ, പാർലമെന്ററി വ്യവസ്ഥക്ക് നേരെ കടന്നാക്രമണം നടത്തുന്ന ശൈലിയെ പ്രതിരോധിക്കണം. അവസാനം പ്രതിരോധിക്കാം എന്ന് വിചാരിച്ചിരുന്നാൽ പ്രതിരോധിക്കാം ആരുമുണ്ടാകില്ല. എന്തായാലും ഗവർണർ എടുത്തിരിക്കുന്ന ഈ നിലപാട് തെറ്റാണ്, ഫാസിസ്റ്റ് രീതിയാണ്. ഇത് ആർഎസ്എസിന്റെ സ്വസിദ്ധമായ രീതി കൂടെയാണ്. രാജ്ഭവനിലേക്ക് മാർച്ച് നടത്തും എന്ന് പറയുമ്പോൾ ഗവർണർ ക്രമസമാധാനം തകർക്കും എന്നുള്ള രീതിയിൽ വെല്ലുവിളിക്കുകയാണ്. രാജ്ഭവനിലേക്ക് വാ, നോക്കാം കാണാം എന്നൊക്കെ പറഞ്ഞുള്ള വെല്ലുവിളികളെ ഞങ്ങൾ ഏറ്റെടുക്കുന്നില്ല. ജനങ്ങളെ അണിനിരത്തി സമാധാനപരമായി തന്നെ പ്രധിരോധിക്കും.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.