Skip to main content

മാധ്യമങ്ങളെ പുറത്താക്കിയ ഗവർണറുടെ നിലപാട് ജനാധിപ്ത്യ വിരുദ്ധം; ഗവർണറുടേത് ഫാസിസ്റ്റ് സമീപനം

മാധ്യമങ്ങളെ പുറത്താക്കിയ ഗവർണറുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഫാസിസ്റ്റ് സമീപനമാണ്. കെെരളി ടിവിയെയും മീഡിയ വണ്ണിനെയും വാർത്താസമ്മേളനത്തിൽ നിന്ന് ഗവർണർ പുറത്താക്കിയതിനെ കുറിച്ച് മറ്റു മാധ്യമങ്ങൾ പുനർചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം സംഭവങ്ങളിൽ രാഷ്ട്രീയം നോക്കിയല്ല പ്രതിരോധിക്കേണ്ടത്. ജനാധിപത്യ സംവിധാനങ്ങൾക്ക് നേരെ, പാർലമെന്ററി വ്യവസ്ഥക്ക് നേരെ കടന്നാക്രമണം നടത്തുന്ന ശൈലിയെ പ്രതിരോധിക്കണം. അവസാനം പ്രതിരോധിക്കാം എന്ന് വിചാരിച്ചിരുന്നാൽ പ്രതിരോധിക്കാം ആരുമുണ്ടാകില്ല. എന്തായാലും ഗവർണർ എടുത്തിരിക്കുന്ന ഈ നിലപാട് തെറ്റാണ്, ഫാസിസ്റ്റ് രീതിയാണ്. ഇത് ആർഎസ്എസിന്റെ സ്വസിദ്ധമായ രീതി കൂടെയാണ്. രാജ്ഭവനിലേക്ക് മാർച്ച് നടത്തും എന്ന് പറയുമ്പോൾ ഗവർണർ ക്രമസമാധാനം തകർക്കും എന്നുള്ള രീതിയിൽ വെല്ലുവിളിക്കുകയാണ്. രാജ്ഭവനിലേക്ക് വാ, നോക്കാം കാണാം എന്നൊക്കെ പറഞ്ഞുള്ള വെല്ലുവിളികളെ ഞങ്ങൾ ഏറ്റെടുക്കുന്നില്ല. ജനങ്ങളെ അണിനിരത്തി സമാധാനപരമായി തന്നെ പ്രധിരോധിക്കും.

 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും