Skip to main content

സോവിയറ്റ് യൂണിയന്റെ പിറവിക്ക് നൂറ്റിയഞ്ച് വർഷങ്ങൾ പൂർത്തിയാവുന്നു

ലോക തൊഴിലാളി വർഗ്ഗത്തിന്റെ എക്കാലത്തെയും മാർഗ്ഗദർശ്ശിയായ സോവിയറ്റ് യൂണിയന്റെ പിറവിക്ക് നൂറ്റിയഞ്ച് വർഷങ്ങൾ പൂർത്തിയാവുന്നു. സാർ ഭരണകൂടത്തിന്റെ കിരാത വാഴ്ച്ചയ്ക്കും കൊടിയ ജനവിരുദ്ധതയ്ക്കുമെതിരെ ഒരു ജനത ഒന്നാകെ ചെങ്കൊടി കീഴിൽ അണിനിരന്ന് പൊരുതിയ ഒക്ടോബർ വിപ്ലവത്തിന് ആരംഭം കുറിച്ച ദിനമാണിന്ന്. റഷ്യൻ ബോൾഷെവിക് പാർട്ടിയുടെ നേതൃത്വത്തിൽ സഖാവ് ലെനിൻ നയിച്ച വിപ്ലവം ലോക ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. പുതിയ സോഷ്യലിസ്റ്റ് വഴികൾ ലോകത്തിനു നൽകാൻ ഈ തൊഴിലാളി വർഗ്ഗ വിപ്ലവത്തിന് സാധിച്ചു. എല്ലാവരും എല്ലാവർക്കും വേണ്ടി ജീവിക്കുന്ന സമത്വ സുന്ദര ലോകമുണ്ടെന്ന് മർദ്ദിത ജനതയ്ക്ക് പരിചയപ്പെടുത്താൻ, സാമ്രാജ്യത്വ-മുതലാളിത്തത്തിനെതിരെ ബദൽ സാധ്യമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ സോവിയറ്റ് യൂണിയന് സാധിച്ചു. തൊഴിലാളിവർഗ്ഗം ലോകമാകെ നടത്തുന്ന വിമോചന പോരാട്ടങ്ങൾക്കും ഇടതുപക്ഷ മുന്നേറ്റങ്ങൾക്കും കരുത്തും ആവേശവും ദിശാബോധവും നൽകി മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ ഓർമ്മകൾ ജ്വലിച്ചു നിൽക്കുകയാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.