Skip to main content

ലാറ്റിനമേരിക്കയെ കൂടുതൽ ചുവപ്പിച്ച് ബ്രസീലിൽ ഇടതുപക്ഷ വർക്കേഴ്‌സ്‌‌ പാർടി നേതാവ്‌ ലുല ഡ സിൽവ വിജയിച്ചിരിക്കുന്നു.

ജനതയുടെ വിമോചനത്തിന് ഇടതുപക്ഷമല്ലാതെ മറ്റൊരു സാധ്യതയുമില്ലെന്ന് ലോകം ഒരിക്കൽക്കൂടി പ്രഖ്യാപിക്കുകയാണ്. ലാറ്റിനമേരിക്കയെ കൂടുതൽ ചുവപ്പിച്ച് ബ്രസീലിൽ ഇടതുപക്ഷ വർക്കേഴ്‌സ്‌‌ പാർടി നേതാവ്‌ ലുല ഡ സിൽവ വിജയിച്ചിരിക്കുന്നു.

തീവ്രവലതുപക്ഷ ഭരണത്തിന് കീഴിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നേരിടുകയായിരുന്നു. വിസ്തൃതിയിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവും ജനസംഖ്യയിൽ ഏഴാമത്തെ രാജ്യവുമായ ബ്രസീലിൽ അഴിമതി ജനജീവിതം കൂടുതൽ ദു‌ഷ്കരമാക്കി.

മുൻപ് പ്രസിഡന്റായിരിക്കെ ലുല നടപ്പാക്കിയ പരിഷ്കാരങ്ങൾ ബ്രസീലിന്റെ സാമ്പത്തികവളർച്ച ഉറപ്പാക്കിയിരുന്നു. ബ്രസീലിയൻ ജനതയെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ച ഇടതുനേതാവാണ് അദ്ദേഹം.

മൂന്ന്‌ ദശാബ്‌ദം മുമ്പ് മുതലാളിത്തം ചരിത്രത്തിന്റെ അന്ത്യമാണെന്ന്‌ ആഘോഷിച്ചവരോടുള്ള മറുപടിയാണ്

ലോകമെമ്പാടുമുള്ള കമ്യൂണിസ്‌റ്റ്‌, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ആവേശകരമായ ഈ മുന്നേറ്റം. ബ്രസീലിയൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.