Skip to main content

എല്ലാ വികസനപദ്ധതികളും അട്ടിമറിക്കാനാണ് പ്രതിപക്ഷം കോലാഹലങ്ങൾ സൃഷ്ടിക്കുന്നത്. ഈ സമരാഭാസത്തിനു മുന്നിൽ കീഴടങ്ങില്ല.

22.06.2022

കേരളത്തിന്റെ വികസനപദ്ധതികൾ അട്ടിമറിക്കാനാണ്‌ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എല്ലാ വികസനപദ്ധതിയും അട്ടിമറിക്കാനാണ്‌ പ്രതിപക്ഷം കോലാഹലങ്ങൾ സൃഷ്ടിക്കുന്നത്‌. ഈ സമരാഭാസത്തിനു മുന്നിൽ കീഴടങ്ങില്ല. മണിക്കൂറുകൾ ഇടവിട്ട് സ്വപ്‌ന സുരേഷ് നടത്തുന്ന ‘വെളിപ്പെടുത്തൽ നാടകത്തിനു’ പിന്നിൽ യുഡിഎഫ്‌–ബിജെപി ഗൂഢാലോചനയാണ്‌. സ്വപ്‌ന കേന്ദ്ര ഏജൻസികളുടെ കളിപ്പാവയായി പ്രവർത്തിക്കുകയാണ്‌. കേന്ദ്ര ഏജൻസികളിലാണ്‌ വിശ്വാസം എന്നാണ്‌ ഇപ്പോൾ അവർ പറയുന്നത്‌. ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം നൽകിയപ്പോൾ സമനില തെറ്റിയവർ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ അവസരം പാർത്തിരിക്കുകയാണ്‌. ഇത്രകാലം അന്വേഷിച്ചിട്ടും സ്വർണം അയച്ചവരെയോ കൈപ്പറ്റിയവരെയോ കണ്ടെത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു കഴിഞ്ഞില്ല. അന്വേഷണം ബിജെപി ബന്ധമുള്ളവരിലേക്ക്‌ എത്തിയപ്പോൾ കേസ് അട്ടിമറിച്ചു.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാനുള്ള ദുഷ്‌പ്രചാരവേല രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്‌. മുഖ്യമന്ത്രിയെ നേരിടേണ്ടത്‌ കരിങ്കൊടി കൊണ്ടല്ല, കരിങ്കല്ലു കൊണ്ടാണെന്നാണ്‌ യുഡിഎഫ്‌ നേതാവ്‌ പറഞ്ഞത്‌. എന്നാൽ, ഈ ഓരോ കരിങ്കല്ലും വാങ്ങി തിരിച്ചെറിയാൻ കഴിയുന്ന ജനതയാണ്‌ കേരളത്തിലുള്ളത്‌. ഭൂരിപക്ഷം ഉള്ളിടത്തോളം എൽഡിഎഫ്‌ കേരളം ഭരിക്കും. സമരത്തെ ഭയന്ന്‌ ഒളിച്ചോടുന്നവരല്ല എൽഡിഎഫ്‌ സർക്കാർ. രാജ്യത്ത്‌ കേട്ടുകേൾവിയില്ലാത്തവിധം ഒരു മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തെ അപലപിക്കാൻപോലും കോൺഗ്രസ്‌ തയ്യാറായില്ല. അപസർപ്പക കഥകളെ വെല്ലുന്ന കഥകളാണ്‌ ഇപ്പോൾ പ്രചരിപ്പിക്കുന്നത്‌.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.