Skip to main content

വിമാന യാത്രയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ അക്രമിക്കാന്‍ പരിശ്രമിച്ച യൂത്ത്‌ കോണ്‍ഗ്രസ്സുകാരെ തടഞ്ഞ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ഇ പി ജയരാജന്റെ പേരില്‍ കേസ്‌ എടുക്കാനുള്ള യുഡിഎഫ്‌ നീക്കം രാഷ്‌ട്രീയ പ്രേരിതം

വിമാന യാത്രയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ അക്രമിക്കാന്‍ പരിശ്രമിച്ച യൂത്ത്‌ കോണ്‍ഗ്രസ്സുകാരെ തടഞ്ഞ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ഇ പി ജയരാജന്റെ പേരില്‍ കേസ്‌ എടുക്കാനുള്ള യുഡിഎഫ്‌ നീക്കം രാഷ്‌ട്രീയ പ്രേരിതമാണ്.

തങ്ങളെ വിമാനത്തില്‍ വെച്ച്‌ ഇ പി ജയരാജന്‍ അക്രമിച്ചുവെന്ന കള്ളക്കഥയുണ്ടാക്കിയാണ്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ പരാതി നല്‍കിയത്‌. ഇ പി ജയരാജന്‍ അക്രമ ശ്രമം തടഞ്ഞില്ലായിരുന്നുവെങ്കില്‍ അന്നത്തെ മുഖ്യമന്ത്രി അക്രമിക്കപ്പെടുമായിരുന്നു. ആലപ്പുഴയില്‍ മുഖ്യമന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ച യൂത്ത്‌ കോണ്‍ഗ്രസുകാരെ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്‌ എടുക്കാന്‍ മാത്രം യുഡിഎഫ്‌ അനുകൂല പൊലീസ്‌ ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയുണ്ടായി. തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ കോടതിയുടെ നിശിതമായ വിമര്‍ശനത്തിന്‌ ഇടയാക്കിയിരുന്നു. സമാന രീതിയിലാണ്‌ ഇ പി ജയരാജന്റെ പേരില്‍ കേസെടുക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.

എതിര്‍ രാഷ്‌ട്രീയത്തില്‍പ്പെട്ടവരുടെ മേല്‍ രാഷ്‌ട്രീയ പ്രേരിതമായി കേസ്‌ എടുക്കുന്ന ബിജെപിയുടെ പാതയിലാണ്‌ യുഡിഎഫ്‌ സര്‍ക്കാരും മുന്നോട്ടുപോകുന്നത്‌. ഇത്തരം നിയമവിരുദ്ധമായ നീക്കങ്ങള്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുക തന്നെ ചെയ്യും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.