Skip to main content

ലഡാക്ക്‌ ജനതയെ കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന ഭരണസംവിധാനം ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുന്നതിനെ ശക്തമായി അപലപിച്ചു

ലഡാക്ക്‌ ജനതയെ കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന ഭരണസംവിധാനം ക്രൂരമായി അടിച്ചമർത്താൻ ശ്രമിക്കുന്നതിനെ ശക്തമായി അപലപിച്ചു. ഇ‍ൗ അടിച്ചമർത്തൽ നാല്‌ പേരുടെ മരണത്തിനും ഒട്ടേറെപേർക്ക്‌ പരിക്കേൽക്കാനും ഇടയാക്കി. പൂർണ അധികാരമുള്ള നിയമസഭയോടെ സംസ്ഥാന പദവി നൽകണമെന്നും മേഖലയെ ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ ലഡാക്ക്‌ ജനത ആറ്‌ വർഷമായി പ്രക്ഷോഭത്തിലാണ്‌. ഇതുവഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന ഭരണഘടനാപരമായ പരിരക്ഷയും ഇതര ആനുകൂല്യങ്ങളും അവർക്ക്‌ ലഭിക്കും. ഇ‍ൗ അവകാശങ്ങൾക്കായുള്ള ആവശ്യം ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ അവഗണിച്ചുവരികയാണ്‌.

നീതിയുക്തമായ ആവശ്യങ്ങളെ കേന്ദ്രം വിവേകശൂന്യമായി അവഗണിക്കുന്നതിൽ നിരാശരായും, കഴിഞ്ഞ മൂന്ന്‌ വർഷത്തിൽ പലവട്ടം നടന്ന ചർച്ചകളിൽ ഉയർന്ന ആശങ്കകൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചും ലേ അപ്പെക്‌സ്‌ ബോഡി(എൽഎബി)യുടെയും മറ്റ്‌ ജനകീയ സംഘടനകളുടെയും നേതൃത്വത്തിൽ 15 ദിവസമായി സമാധാനപരമായ നിരാഹാരസമരം നടന്നുവരികയായിരുന്നു. അർഥപൂർണമായ ചർച്ചയ്‌ക്ക്‌ തയ്യാറാകുന്നതിനു പകരം നിരാഹാരസമരത്തെ ബലംപ്രയോഗം വഴി നേരിടാനാണ്‌ സർക്കാർ ശ്രമിച്ചത്‌. ഇത്‌ വ്യാപക ജനരോഷത്തിന്‌ വഴിയൊരുക്കി. സംഘർഷത്തിനു ഇടയാക്കിയ സാഹചര്യം സൃഷ്ടിച്ചശേഷവും കേന്ദ്രസർക്കാർ പ്രക്ഷോകരെ കുറ്റപ്പെടുത്തുകയാണ്‌.

എല്ലാ അടിച്ചമർത്തൽ നടപടികളും കേന്ദ്രം നിർത്തിവയ്‌ക്കണം. ജനകീയപ്രസ്ഥാനത്തിന്റെ പ്രതിനിധികളുമായി ഫലപ്രദമായ ചർച്ചയ്‌ക്ക്‌ തയ്യാറാകണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം നൽകണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.