Skip to main content

നേപ്പാളിൽ ഉടൻ സമാധാനം പുനസ്ഥാപിക്കണം

നേപ്പാളിൽ രജിസ്‌റ്റർ ചെയ്യാത്ത സമൂഹമാധ്യമങ്ങളെ നിരോധിച്ചതിന്‌ പിന്നാലെ ഉയർന്നുവന്ന യുവജന പ്രതിഷേധത്തിൽ 20 പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. തുടർച്ചയായി വരുന്ന സർക്കാരുകൾ യഥാർഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും ആവശ്യങ്ങൾ നിറവേറ്റുന്നതിലും ആവർത്തിച്ച് പരാജയപ്പെടുന്നതിനെതിരെ ജനങ്ങളി‍ൽ, പ്രത്യേകിച്ച് യുവാക്കളിലുണ്ടാകുന്ന രോഷമാണ് പ്രതിഷേധങ്ങളിലൂടെ പ്രതിഫലിക്കുന്നത്.

ഭരണ വൃത്തങ്ങൾക്കിടയിലെ വ്യാപകമായ അഴിമതി, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, യുവജനങ്ങൾക്കുള്ള തൊഴിലവസരങ്ങളുടെ അഭാവം എന്നിവയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിരോധനത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജെൻ സീ പ്രതിഷേധങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഗൗരവത്തോടെ തുടരേണ്ടതുണ്ട്. പ്രമുഖ രാഷ്ട്രീയ പ്രവർത്തകർക്കെതിരെയുള്ള ആൾക്കൂട്ട അക്രമത്തിന്റെ വെളിച്ചത്തിൽ ഇത് കൂടുതൽ അനിവാര്യമാകുന്നു. പ്രതിഷേധത്തിനിടെ മുൻ പ്രധാനമന്ത്രി ജലനാഥ് ഖനാലിൻ്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാർ കൊല്ലപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണ്.

നേപ്പാളിലെ യുവാക്കളുടെ പരാതികൾ ഉടനടി കേൾക്കുകയും അവ പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും വേണം. രാജവാഴ്ചയ്‌ക്കെതിരായ ദീർഘവും കഠിനവുമായ പോരാട്ടത്തിലൂടെ നേടിയെടുത്ത ഭരണഘടന ജനാധിപത്യ, മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രദ്ധിക്കണം.

രാജഭരണവാദികളും മറ്റ് പിന്തിരിപ്പൻ ശക്തികളും സാഹചര്യം ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ നേപ്പാളിലെ യുവാക്കളും ജനാധിപത്യ ശക്തികളും ജാഗ്രത പാലിക്കണം. ജനാധിപത്യ നവീകരണമായിരിക്കണം ഈ ബഹുജന പ്രതിഷേധങ്ങളുടെ ഫലമെന്നും ഫ്യൂഡൽ സ്വേച്ഛാധിപത്യ ഭരണത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാവരുത്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.