Skip to main content

കേന്ദ്ര ബജറ്റ് ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങളോടുള്ള ക്രൂരമായ വഞ്ചന

2025-26 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങളോടുള്ള ക്രൂരമായ വഞ്ചനയാണ്. സമ്പദ്‌വ്യവസ്ഥയുടെ പല മേഖലകളും അഭിമുഖീകരിക്കുന്ന പ്രശ്‌നം, വൻതോതിലുള്ള തൊഴിലില്ലായ്മയും വേതനത്തിലുള്ള കുറവും കാരണം വലയുന്ന ജനങ്ങളെ അതിൽ നിന്ന്‌ കരകയറ്റുന്നതിനു പകരം ബജറ്റിലൂടെ മോദി സർക്കാർ കൂടുതൽ വലയ്ക്കാനാണ്‌ ശ്രമിക്കുന്നത്.

ഇന്ത്യൻ തൊഴിൽ മേഖലയിലെ ദുരവസ്ഥയാണ്‌ കഴിഞ്ഞ അഞ്ച് വർഷമായി ജനങ്ങളുടെ വരുമാനത്തിലുണ്ടായ ഇടിവ്. സാമ്പത്തിക സർവേയിലൂടെ അതാണ്‌ വ്യക്തമാകുന്നത്‌. സമ്പന്നർക്ക് ഇളവുകൾ നൽകിക്കൊണ്ട് സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിന് ഊന്നൽ നൽകുന്ന ഈ ബജറ്റ് ഇന്ത്യയിൽ അസമത്വം വർധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.

സമ്പന്നർക്കും വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും നികുതി ചുമത്തി വിഭവസമാഹരണത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാധാരണക്കാരന്‌ മിനിമം വേതനം ഉറപ്പാക്കുന്നതിനും സഹായിക്കുന്ന പൊതു നിക്ഷേപം വർദ്ധിപ്പിക്കുന്നതിനുപകരം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സമ്പന്നരുടെ സമ്പത്ത് ശേഖരണം പ്രോത്സാഹിപ്പിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം എഫ്ഡിഐ പ്രവേശനവും വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണവും സർക്കാർ നിർദ്ദേശിക്കുന്നു. അതുകൊണ്ട് തന്നെ ഇത് സമ്പന്നർക്ക് വേണ്ടിയുള്ള ബജറ്റാണ്.

ഇൻഷ്വറൻസ്‌ മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുകയും ഊർജമേഖല സ്വകാര്യവൽക്കരിക്കുകയും ചെയ്യുന്നു. സർക്കാർ ചെലവിടൽ ജിഡിപിയുടെ 14.2 ശതമാനമായി കുറച്ചു. ബജറ്റിൽ സർക്കാർ വാഗ്‌ദാനം ചെയ്‌തതിനെക്കാൾ ലക്ഷം കോടി രൂപ വെട്ടിക്കുറച്ചാണ്‌ നടപ്പ്‌ വർഷം ചെലവിട്ടത്‌. സംസ്ഥാനങ്ങൾക്ക്‌ നൽകിയ വിഹിതത്തിൽ ബജറ്റ്‌ കണക്കിനെ അപേക്ഷിച്ച്‌ 1.12 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി; കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതത്തിൽ 90,000 കോടിയുടെയും നികുതി വിഹിതത്തിൽ 22,000 കോടിയുടെയും. ഫെഡറലിസം തകർക്കുന്ന സമീപനമാണിത്‌.

മൂലധന നിക്ഷേപത്തിൽ 2024–25ൽ 93,000 കോടി രൂപ ബജറ്റ്‌ കണക്കിനെക്കാൾ കുറവുണ്ട്‌. ഭക്ഷ്യസബ്‌സിഡി, കൃഷി, വിദ്യാഭ്യാസം, ഗ്രാമീണ വികസനം, സാമൂഹ്യക്ഷേമം, നഗരവികസനം എന്നീ മേഖലകളിലെല്ലാം വിഹിതം വെട്ടിക്കുറച്ചു. ഈ വർഷം അനുവദിച്ച വിഹിതം പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ ജിഡിപി അനുപാതം കുറഞ്ഞതാകും.ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്കുള്ള വിഹിതത്തിലാണ്‌ സർക്കാരിന്റെ കാപട്യം ഏറ്റവും വ്യക്തമാകുന്നത്‌. ആവശ്യക്കാർ കൂടിയിട്ടും കഴിഞ്ഞ വർഷത്തെ 86,000 കോടി രൂപയിൽ നിർത്തിയിരിക്കയാണ്‌. പട്ടികജാതിക്കാർക്ക്‌ 3.4 ശതമാനവും പട്ടികവർഗക്കാർക്ക്‌ 2.6 ശതമാനവും മാത്രമാണ്‌ ഈ ബജറ്റിൽ വകയിരുത്തിയത്‌.

ആദായനികുതി ഇളവുകൾ വഴി സർക്കാരിന്‌ ലക്ഷം കോടി രൂപ നഷ്ടമാകുമ്പോൾ ഇതിന്റെ പ്രയോജനം ലഭിക്കുക ജനസംഖ്യയിൽ ഒരു ശതമാനത്തിന്‌ മാത്രമാണ്‌. സ്വകാര്യ കോർപറേറ്റുകളുടെയും വിദേശ നിക്ഷേപകരുടെയും താൽപര്യങ്ങൾക്ക്‌ നിന്നുകൊടുക്കുന്ന സർക്കാർ ജനങ്ങളുടെ വരുമാനം വർധിപ്പിക്കാനും തൊഴിൽ സൃഷ്ടിക്കാനും ഒന്നും ചെയ്യുന്നില്ല. മോദി സർക്കാരിന്റെ ഈ ജനവിരുദ്ധ ബജറ്റിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും ആഹ്വാനം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.