Skip to main content

കേന്ദ്ര ബജറ്റ് ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങളോടുള്ള ക്രൂരമായ വഞ്ചന

2025-26 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങളോടുള്ള ക്രൂരമായ വഞ്ചനയാണ്. സമ്പദ്‌വ്യവസ്ഥയുടെ പല മേഖലകളും അഭിമുഖീകരിക്കുന്ന പ്രശ്‌നം, വൻതോതിലുള്ള തൊഴിലില്ലായ്മയും വേതനത്തിലുള്ള കുറവും കാരണം വലയുന്ന ജനങ്ങളെ അതിൽ നിന്ന്‌ കരകയറ്റുന്നതിനു പകരം ബജറ്റിലൂടെ മോദി സർക്കാർ കൂടുതൽ വലയ്ക്കാനാണ്‌ ശ്രമിക്കുന്നത്.

ഇന്ത്യൻ തൊഴിൽ മേഖലയിലെ ദുരവസ്ഥയാണ്‌ കഴിഞ്ഞ അഞ്ച് വർഷമായി ജനങ്ങളുടെ വരുമാനത്തിലുണ്ടായ ഇടിവ്. സാമ്പത്തിക സർവേയിലൂടെ അതാണ്‌ വ്യക്തമാകുന്നത്‌. സമ്പന്നർക്ക് ഇളവുകൾ നൽകിക്കൊണ്ട് സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിന് ഊന്നൽ നൽകുന്ന ഈ ബജറ്റ് ഇന്ത്യയിൽ അസമത്വം വർധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.

സമ്പന്നർക്കും വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും നികുതി ചുമത്തി വിഭവസമാഹരണത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാധാരണക്കാരന്‌ മിനിമം വേതനം ഉറപ്പാക്കുന്നതിനും സഹായിക്കുന്ന പൊതു നിക്ഷേപം വർദ്ധിപ്പിക്കുന്നതിനുപകരം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സമ്പന്നരുടെ സമ്പത്ത് ശേഖരണം പ്രോത്സാഹിപ്പിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം എഫ്ഡിഐ പ്രവേശനവും വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണവും സർക്കാർ നിർദ്ദേശിക്കുന്നു. അതുകൊണ്ട് തന്നെ ഇത് സമ്പന്നർക്ക് വേണ്ടിയുള്ള ബജറ്റാണ്.

ഇൻഷ്വറൻസ്‌ മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുകയും ഊർജമേഖല സ്വകാര്യവൽക്കരിക്കുകയും ചെയ്യുന്നു. സർക്കാർ ചെലവിടൽ ജിഡിപിയുടെ 14.2 ശതമാനമായി കുറച്ചു. ബജറ്റിൽ സർക്കാർ വാഗ്‌ദാനം ചെയ്‌തതിനെക്കാൾ ലക്ഷം കോടി രൂപ വെട്ടിക്കുറച്ചാണ്‌ നടപ്പ്‌ വർഷം ചെലവിട്ടത്‌. സംസ്ഥാനങ്ങൾക്ക്‌ നൽകിയ വിഹിതത്തിൽ ബജറ്റ്‌ കണക്കിനെ അപേക്ഷിച്ച്‌ 1.12 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി; കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിഹിതത്തിൽ 90,000 കോടിയുടെയും നികുതി വിഹിതത്തിൽ 22,000 കോടിയുടെയും. ഫെഡറലിസം തകർക്കുന്ന സമീപനമാണിത്‌.

മൂലധന നിക്ഷേപത്തിൽ 2024–25ൽ 93,000 കോടി രൂപ ബജറ്റ്‌ കണക്കിനെക്കാൾ കുറവുണ്ട്‌. ഭക്ഷ്യസബ്‌സിഡി, കൃഷി, വിദ്യാഭ്യാസം, ഗ്രാമീണ വികസനം, സാമൂഹ്യക്ഷേമം, നഗരവികസനം എന്നീ മേഖലകളിലെല്ലാം വിഹിതം വെട്ടിക്കുറച്ചു. ഈ വർഷം അനുവദിച്ച വിഹിതം പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ ജിഡിപി അനുപാതം കുറഞ്ഞതാകും.ദേശീയ തൊഴിലുറപ്പ്‌ പദ്ധതിക്കുള്ള വിഹിതത്തിലാണ്‌ സർക്കാരിന്റെ കാപട്യം ഏറ്റവും വ്യക്തമാകുന്നത്‌. ആവശ്യക്കാർ കൂടിയിട്ടും കഴിഞ്ഞ വർഷത്തെ 86,000 കോടി രൂപയിൽ നിർത്തിയിരിക്കയാണ്‌. പട്ടികജാതിക്കാർക്ക്‌ 3.4 ശതമാനവും പട്ടികവർഗക്കാർക്ക്‌ 2.6 ശതമാനവും മാത്രമാണ്‌ ഈ ബജറ്റിൽ വകയിരുത്തിയത്‌.

ആദായനികുതി ഇളവുകൾ വഴി സർക്കാരിന്‌ ലക്ഷം കോടി രൂപ നഷ്ടമാകുമ്പോൾ ഇതിന്റെ പ്രയോജനം ലഭിക്കുക ജനസംഖ്യയിൽ ഒരു ശതമാനത്തിന്‌ മാത്രമാണ്‌. സ്വകാര്യ കോർപറേറ്റുകളുടെയും വിദേശ നിക്ഷേപകരുടെയും താൽപര്യങ്ങൾക്ക്‌ നിന്നുകൊടുക്കുന്ന സർക്കാർ ജനങ്ങളുടെ വരുമാനം വർധിപ്പിക്കാനും തൊഴിൽ സൃഷ്ടിക്കാനും ഒന്നും ചെയ്യുന്നില്ല. മോദി സർക്കാരിന്റെ ഈ ജനവിരുദ്ധ ബജറ്റിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും ആഹ്വാനം ചെയ്യുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.