Skip to main content

ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. എം എസ് വല്യത്താന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. എം എസ് വല്യത്താന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വൈദ്യലോകത്ത് കേരളത്തിന്റെ പേര് കൊത്തിവെച്ച പ്രതിഭാധനനായ ഭിഷഗ്വരനെയാണ് ഡോ. വല്യത്താന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. ശ്രീചിത്തിര തിരുനാൾ മെഡിക്കൽ സയൻസിന്റെ ആദ്യ ഡയറക്ടറായിരുന്ന അദ്ദേഹം മെഡിക്കൽ സാങ്കേതിക വിദ്യക്ക് ഊന്നൽ നൽകിയാണ് പ്രവർത്തിച്ചത്. ഹൃദയ വാൽവുകൾ ശ്രീചിത്രയിൽ നിർമിച്ച് കുറഞ്ഞ ചെലവിൽ ഹൃദയ ശസ്ത്രക്രിയ സാധ്യമാക്കിയ അദ്ദേഹം ആ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവന്നത്. രക്തബാഗുകൾ നിർമിച്ച് സാർവത്രികമാക്കിയതും കേരളത്തിന് മറ്റൊരു നേട്ടമായി. ആയുർവേദവും അലോപ്പതിയും സമന്വയിപ്പിച്ചുള്ള നിർദേശങ്ങളും അദ്ദേഹം മുന്നോട്ടു വെച്ചു. ശാസ്ത്ര സാങ്കേതിക കൗൺസിലിന് കീഴിൽ വിവിധ സ്ഥാപനങ്ങളെ എകീകരിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളും എടുത്തു പറയേണ്ടതാണ്. ആധുനിക വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾ മാനിച്ച് പത്മവിഭൂഷൺ അടക്കമുള്ള ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.
കേരളത്തിന് നികത്താൻ കഴിയാത്ത വിടവാണ് ഡോ. വല്യത്താന്റെ വിയോഗം. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വൈദ്യ മേഖലയുടെയും വേദനയിൽ പങ്കുചേരുന്നു. അദ്ദേഹം ലോകത്തിന് നൽകിയ സേവനങ്ങൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.