Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിച്ചു, ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും എൽഡിഎഫിന്‌ ലഭിക്കും. വടകരയിൽ ഉൾപ്പെടെ യുഡിഎഫ്‌ വർഗീയ ധ്രുവീകരണത്തിന്‌ ശ്രമിച്ചു. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി. വർഗീയ ധ്രുവീകരണ ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞാലും ശക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്‌. ദേശീയതലത്തിൽ സംഘപരിവാറും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നതിന്‌ സമാനമായ രീതിയിൽ വടകരയിൽ ഉൾപ്പെടെ കോൺഗ്രസ്‌ ശ്രമിക്കുകയായിരുന്നു. ഇത്‌ തുറന്നുകാണിക്കാനുള്ള നീക്കം തുടർന്നുള്ള ദിവസങ്ങളിൽ നടത്തും.

വലിയ തോതിലുള്ള ധ്രുവീകരണ നീക്കത്തിനാണ്‌ സംഘപരിവാർ ശ്രമിക്കുന്നത്‌. കേരളത്തിലെ ക്ഷേത്രവരുമാനം മുസ്ലീങ്ങൾക്ക്‌ വേണ്ടി ഉപയോഗിക്കുന്നുവെന്ന്‌ ബിജെപി വക്താവ്‌ സഞ്‌ജു വർമ ചാനലിലൂടെ കള്ളപ്രചാരണം നടത്തി. തികച്ചും തെറ്റായ കാര്യമാണിത്‌. ഇത്തരം നീക്കങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം. സിഎഎ, രാമക്ഷേത്ര വിഷയങ്ങൾ കൊണ്ട് പോലും രക്ഷയില്ലെന്ന് കണ്ടപ്പോൾ മോദി നേരിട്ട് വർഗീയ പ്രചാരണം ഏറ്റെടുത്തു. കേരളത്തെ അപമാനിക്കാനുള്ള സാധ്യതകളെല്ലാം ബിജെപിയും ആർഎസ്എസും പയറ്റുകയാണ്‌. ഇത്തരം പ്രചാരണങ്ങളെ മറികടന്ന്‌ രാജ്യത്ത്‌ മതനിരപേക്ഷ സർക്കാർ രൂപംകൊള്ളുമെന്ന സാധ്യതയാണ്‌ വിലയിരുത്തുന്നത്‌.

കേരളത്തിലെ എൽഡിഎഫിനെ ദുർബലപ്പെടുത്തുക എന്ന അജണ്ടയാണ്‌ ബിജെപിയും കോൺഗ്രസും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ രാഹുൽ ഗാന്ധി വീണ്ടും വയനാട്‌ വന്ന്‌ മത്സരിച്ചത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന പ്രഭ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും ഇത്തവണ ഉണ്ടായിരുന്നില്ല. ഇഡിയും ഐടിയും യാതൊരു മറയുമില്ലാതെ തെരഞ്ഞെടുപ്പിൽ ഇടപെട്ടു. സിപിഐ എമ്മിന്റെ അക്കൗണ്ട്‌ മരവിപ്പിച്ചു. പ്രധാനമന്ത്രി കള്ളപ്രചരണങ്ങൾക്ക്‌ നേതൃത്വം വഹിച്ചു. ഇതൊന്നും ജനങ്ങൾ വിശ്വാസത്തിൽ എടുത്തില്ല.

എൽഡിഎഫ്‌ വിജയം തടയാൻ ബിജെപി കൂട്ടുകെട്ട്‌ ഉണ്ടാക്കാൻ യുഡിഎഫ്‌ മടിച്ചിട്ടില്ല. വടകരയിൽ ബിജെപി വോട്ട്‌ യുഡിഎഫിന്‌ നൽകാനുള്ള നീക്കം പരസ്യമായി. പാലക്കാട്‌ തിരികെ ഷാഫി ബിജെപിയെ സഹായിക്കാമെന്ന ധാരണയും ഉണ്ടാക്കി. വർഗീയ ധ്രുവീകരണത്തിനും ശ്രമിച്ചു. ഇതിനെയെല്ലാം ജനങ്ങൾ തള്ളി. ഇതെല്ലാം ചെയ്‌താലും വടകര ജയിക്കും.

തൃശൂരിൽ ബിജെപിക്ക്‌ മൂന്നാം സ്ഥാനം മാത്രമേ ലഭിക്കൂ. വോട്ടിങ്‌ ശതമാനം കുറഞ്ഞത്‌ ഇടതുമുന്നണിയെ ബാധിക്കില്ല. യുഡിഎഫ്‌ മേഖലകളിലാണ്‌ വോട്ടിങ്‌ കുറഞ്ഞത്‌. ജൂൺ നാലിന്‌ മാത്രമേ പൂർണമായി അർത്ഥത്തിൽ ജയം സുവ്യക്തമായി പറയാൻ കഴിയൂ. കേരളത്തിൽ എൽഡിഎഫിന്‌ ഭൂരിപക്ഷ സീറ്റ്‌ നേടാനാകും എന്നാണ്‌ വിലയിരുത്തുന്നത്‌.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ

ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 79 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.

നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്

സ. കെ എൻ ബാലഗോപാൽ

നടപ്പു സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി ഫെഡറൽ മര്യാദകളുടെ ലംഘനമാണ്. യാതൊരുവിധത്തിലും ഇത് നീതീകരിക്കാൻ കഴിയില്ല. മലയാളികളോടുള്ള കേന്ദ്രസർക്കാരിന്റെ യുദ്ധപ്രഖ്യാപനമാണിത്.

കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മലയാളികളുടെ ചിന്തകളെയും ഭാവനയെയും നർമ്മബോധത്തെയും ആഴത്തിൽ സ്പർശിച്ച അയാൾ കഥയെഴുത്ത് നിർത്തി. കാലത്തിൻ്റെ അക്കരെ അക്കരെ അക്കരെ നിന്നും ഇനിയും സിനിമാ ലോകത്തിന് ആ മഹാപ്രതിഭ നിത്യ പ്രചോദനമാകും.

സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നത്

സ. പിണറായി വിജയൻ

സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാവുന്ന കരട് വോട്ടർ പട്ടികയിൽ നിന്നും 25 ലക്ഷം പേർ പുറത്തായി എന്ന മാധ്യമ വാർത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്.