Skip to main content

സഖാവ് ഹർകിഷൻ സിങ്ങ് സുർജീത് ദിനം

പാർടിയുടെ മുൻ ജനറൽ സെക്രട്ടറി സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ അമരസ്മരണകൾ ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ്. ഇന്ത്യൻ സ്വാതന്ത്രസമര പോരാട്ടങ്ങളുടെ ഭാഗമായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സഖാവ് ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വ ദിനത്തിൽ ഹോഷിയാർപ്പൂർ കോടതി വളപ്പിൽ ബ്രിട്ടന്റെ പതാകയായ യൂണിയൻ ജാക്ക് താഴെയിറക്കി സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചു. പാർടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ സഖാവ് അടിയുറച്ച സാമ്രാജ്യത്വ വിരുദ്ധ പോരാളിയായിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നടന്ന ജനാധിപത്യ സമരങ്ങളുടെ മുന്നണിയിലെല്ലാം സഖാവ് സുർജീത്ത് ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ ദുരിത നാളുകളെ വെല്ലുവിളിക്കാനും ഖലിസ്ഥാൻ തീവ്രവാദികൾക്കെതിരെ ശബ്ദമുയർത്താനും സംഘപരിവാറിന്റെ ആദ്യകാല വർഗീയ ശ്രമങ്ങൾക്കെതിരെ കൃത്യമായ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാനും സഖാവിന് സാധിച്ചു. പഞ്ചാബ് നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലും ജനകീയ ശബ്ദമായി മാറിയ സഖാവ് റിവിഷനിസ്റ്റുകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തി. ക്യൂബയിലെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ഐക്യദാർഢ്യസമിതികൾ രൂപീകരിച്ചുകൊണ്ട് വിശ്വ മാനവികതയ്ക്ക് വേണ്ടി പ്രവർത്തിച്ചു. മോദിയുടെ സ്വേച്ഛാധിപത്യ കാലത്ത് സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ ഇരുമ്പുന്ന ഓർമ്മകൾ നമ്മളെ കൂടുതൽ പോർമുഖങ്ങളിലേക്ക് നയിക്കും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു, കേരളത്തിന്റെ ഭാവിക്കായി, ജനങ്ങളുടെ ക്ഷേമത്തിനായി, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാട്ടം തുടരും

സ. പിണറായി വിജയൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തും. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തിരിച്ചടിക്ക് ഇടയാക്കി.

തൊഴിലാളി വർഗ്ഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടങ്ങൾ ശക്തമാകുമ്പോൾ അതിന് അടിത്തറ പാകിയ മഹാ വിപ്ലവകാരിയുടെ ഓർമ്മകൾ നമ്മെ കൂടുതൽ കരുത്തരാക്കും

ലോകം ഇന്നേവരെ ദർശിച്ചിട്ടുള്ള ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകനായ കാൾ മാർക്സ് ജനിച്ചിട്ട് മെയ് അഞ്ചിന് 208 വർഷം. മാർക്സിന്റെ ചിന്താധാരകൾ ലോകത്തോട്‌ വിശദീകരിച്ച ആദ്യനാളുകളിൽ അന്നത്തെ ബൂർഷ്വാ ഭരണകൂടങ്ങളും മതങ്ങളും അദ്ദേഹത്തെ കഠിനമായി ആക്ഷേപിച്ചു.

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.