Skip to main content

അടിച്ചമർത്തപ്പെട്ട മനുഷ്യൻ അവരുടെ മോചനസ്വപ്നങ്ങൾക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ്‌ മെയ്‌ദിനം

അടിച്ചമർത്തപ്പെട്ട മനുഷ്യൻ അവരുടെ മോചനസ്വപ്നങ്ങൾക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ്‌ മെയ്‌ദിനം. ലോകമെങ്ങുമുള്ള അധ്വാനിക്കുകയും ഭാരം ചുമക്കുകയും കഷ്‌ട‌‌‌പ്പെടുകയും ചെയ്യുന്നവരുടെ ദിനമാണിത്.

ഒരു ദിവസം എട്ടുമണിക്കൂർ ജോലി എട്ടു മണിക്കൂർ വിനോദം എട്ടുമണിക്കൂർ വിശ്രമം എന്ന അവകാശം നേടിയെടുക്കാൻ ചിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്യുകയും രക്തസാക്ഷികളാവുകയും ചെയ്‌തതിന്റെ ഉജ്ജ്വല സ്മരണയാണ് മെയ്ദിനം. വിവിധ ഭൂഖണ്ഡങ്ങളിൽ, രാജ്യങ്ങളിൽ, വിവിധ കാലങ്ങളിൽ എണ്ണമറ്റ തൊഴിലാളികൾ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും. അവ ഇനിയും പൂർണമായിട്ടില്ല. ആഹാരം, വിദ്യാഭ്യാസം, പാർപ്പിടം, ശുദ്ധജലം, ശുദ്ധവായു എന്നിവയ്ക്കും സ്വതന്ത്രചിന്തയ്ക്കും അഭിപ്രായപ്രകടനത്തിനും അഭിരുചികൾക്കനുസരിച്ച് വളരാനുള്ള അവസരം, എല്ലാ വിഭാഗീയതയിൽ നിന്നുമുള്ള മോചനം... അങ്ങനെയങ്ങനെ അനിഷേധ്യങ്ങളായ മനുഷ്യാവകാശങ്ങൾ ഇനിയും നിറവേറാത്ത സ്വപ്നങ്ങളാണ്. ആ സ്വപ്‌നങ്ങൾ സൂക്ഷിക്കുന്നവർക്കും അവയ്ക്കായി പൊരുതുന്നവർക്കും മെയ്ദിനം ആവേശം പകരും.

ഐതിഹാസിക പോരാട്ടങ്ങളിലൂടെ തൊഴിലാളിവർഗം നേടിയ അവകാശങ്ങൾ പോലും വെല്ലുവിളിക്കപ്പെടുകയാണ്‌. ജോലിസമയം എട്ടുമണിക്കൂറിൽ നിന്നും പന്ത്രണ്ടും പതിനാറുമായി കൂട്ടാനാണ്‌ മോഡി സർക്കാർ ശ്രമിക്കുന്നത്‌. കരാർ തൊഴിൽ രീതി പ്രോത്സാഹിപ്പിക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന ലക്ഷക്കണക്കിന് തസ്തികകളിൽ നിയമനം നടത്തുന്നില്ല. യുപിഎസ്‌സി വഴിയും കാര്യമായ നിയമനമില്ല. പൊതുമേഖലാ തൊഴിൽ ദായക സംവിധാനങ്ങൾ റിക്രൂട്ട്മെന്റിന് തയ്യാറാകുന്നില്ല. പ്രകൃതി വിഭവങ്ങളെയും പൊതുമേഖലാ വ്യവസായത്തെയും തുച്ഛവിലയ്ക്ക് വിൽക്കുകയാണ്‌. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ വഴി പൊതു ആസ്തികൾ സ്വകാര്യ ചങ്ങാത്ത മുതലാളിമാർക്ക് കൈമാറുന്നു. സൈന്യത്തിൽ പോലും കരാർവൽക്കരണം നടപ്പിലാക്കുന്നു. ഇവയ്‌ക്കെല്ലാമെതിരായ തൊഴിലാളിവർഗവും കർഷക സംഘടനകളും മറ്റ് ജനവിഭാഗങ്ങളും സമരപാതയിലാണ്.

വർഗീയ വിഭാഗീയ ശ്രമങ്ങൾക്കും തീവ്രവർഗീയ പ്രചാരണങ്ങൾക്കും വർഗീയകലാപശ്രമങ്ങൾക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ പ്രതിരോധത്തിന്റെ നേടുംകോട്ട തീർക്കേണ്ട ഉത്തരവാദിത്വവും തൊഴിലാളി വർഗത്തിനുണ്ട്‌. സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കാനുള്ള തൊഴിലാളി വർഗത്തിന്റെ ശ്രമങ്ങൾ ശക്തമായി മുന്നോട്ട് പോകണം. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച്‌ ഈ കാലത്തിന്റെ പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കുമെതിരായ പോരാട്ടം ഇന്ത്യൻ തൊഴിലാളിവർഗം ഏറ്റെടുത്തിരിക്കുകയാണ്. ആ സമരങ്ങൾ വിജയിപ്പിക്കാനുള്ള പ്രതിജ്ഞ പുതുക്കലാകട്ടെ ഇത്തവണത്തെ മെയ്‌ദിനം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.