Skip to main content

സമരത്തിന്റെ മറവിൽ സർക്കാരിനെതിരെ നടത്തുന്നത് കലാപശ്രമം

യുഡിഎഫും ബിജെപിയും കൈകോർത്ത്‌ നടത്തുന്ന കലാപ സമാനമായ അക്രമ സമരത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരും.

സർക്കാറിനെതിരായ സമരത്തിൽ ജനങ്ങളെ അണിനിരത്താനുള്ള യുഡിഎഫ്‌, ബിജെപി സംയുക്ത ശ്രമം ദയനീയമായി പരാജയപ്പെട്ടപ്പോഴാണ്‌ അക്രമ സമരത്തിനും കലാപാഹ്വാനത്തിനും ഇരുപക്ഷവും മുതിരുന്നത്‌. ഇക്കൂട്ടർ സമരം നടത്തേണ്ടത്‌ ഒരു ലിറ്റർ പെട്രോളിന്‌ 20 രൂപ സെസ്‌ ചുമത്തിയ മോദി സർക്കാരിനെതിരെയാണ്‌. കോർപറേറ്റുകളുടെ ലക്ഷക്കണക്കിന്‌ കോടി രൂപയുടെ കടം എഴുതിതള്ളാനാണ്‌ ഈ സെസ്‌ കേന്ദ്രം ഉപയോഗിക്കുന്നത്‌. ഈ അനീതിയെ ന്യായീകരിക്കുന്നവരാണ് പാവപ്പെട്ടവർക്ക്‌ പെൻഷൻ നൽകാനായി ഉൾപ്പെടെ പിരിക്കുന്ന സെസിനെ എതിർക്കുന്നത്.

സാമൂഹ്യ പെൻഷനൊന്നും നൽകേണ്ടതില്ല എന്നാണ് ഇവരുടെ നിലപാട്. ഇ കെ നായനാർ സർക്കാർ കർഷക തൊഴിലാളി പെൻഷൻ ഏർപ്പെടുത്തിയപ്പോഴും ഇതേ നിലപാടാണ് സ്വീകരിച്ചത്. പെൻഷൻ പ്രത്യുൽപാദനപരമല്ലെന്നാണ് അന്ന് പറഞ്ഞത്. ഇന്ന് 60 ലക്ഷം പേർക്കാണ് ആശ്വാസപെൻഷൻ നൽകുന്നത്. ഇത്തരം ക്ഷേമ നടപടികൾ തുടരണമെന്ന് തന്നെയാണ് ഈ സർക്കാർ നിലപാട്. ഭരണരംഗം അഴിമതി മുക്തവും സുതാര്യവുമാക്കുകയെന്നത്‌ പിണറായി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്‌. അതിന്റെ അടിസ്ഥാനത്തിൽ ഭരണരംഗം സുതാര്യമാക്കാനും ശുദ്ധീകരിക്കാനും നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്‌.

പൊലീസ്‌ സേനയിൽ നിന്നും ക്രിമിനലുകളെയും ഗുണ്ടസംഘത്തെ പിന്തുണക്കുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്‌. ഇതിനകം ചിലർക്കെതിരെ പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. പ്രസ്‌തുത നടപടി തുടരുകയുമാണ്‌. ഭരണരംഗം സുതാര്യവും അഴിമതിമുക്തവുമാക്കാനുള്ള ഇത്തരം നടപടികൾ സ്വാഗതാർഹമാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.