Skip to main content

ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നു

സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_______________________
ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. സൈനിക നടപടികൾ ഉടൻ നിർത്തിവയ്‌ക്കണം. അന്താരാഷ്‌ട്ര നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച്‌ പശ്‌ചിമേഷ്യയിലെ രാജ്യങ്ങൾക്കുനേരെ ആക്രമണം തുടരുന്ന ഇസ്രയേൽ തെമ്മാടിരാഷ്‌ട്രം പോലെയാണ്‌ പെരുമാറുന്നത്‌. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന ആണവ ശാസ്‌ത്രജ്ഞരും സൈനിക നേതാക്കളും സാധാരണക്കാരും അടക്കം ഒട്ടേറെപേർ കൊല്ലപ്പെട്ടു. മാസങ്ങൾക്കുമുമ്പേ ആസൂത്രണം ചെയ്‌ത ആക്രമണമാണെന്ന്‌ ഇസ്രയേൽ അധികൃതരുടെ പ്രസ്‌താവനകൾ വ്യക്തമാക്കുന്നു. പശ്‌ചിമേഷ്യൻ മേഖലയിൽ ഇസ്രയേലിന്റെ ആധിപത്യം ഉറപ്പിക്കുകയാണ്‌ ആക്രമണത്തിന്റെ ലക്ഷ്യമെന്ന്‌ കരുതേണ്ട സ്ഥിതിയാണ്‌. അമേരിക്കയുടെ ഔദ്യോഗിക പ്രതികരണം എന്തായാലും അവരുടെ നേരിട്ടോ അല്ലാത്തതോ ആയ പിന്തുണയില്ലാതെ ഇത്തരമൊരു ആക്രമണം സാധ്യമാവില്ല. അമേരിക്കയുടെ പിന്തുണയില്ലാതെ ഈ ആക്രമണം നടത്താൻ ഇസ്രയേലിന്‌ ആത്മവിശ്വാസം ലഭിക്കില്ല.
ഇസ്രയേലിന്റെ കൈവശം ആണവായുധങ്ങളുണ്ടെന്നും ഇതര രാജ്യങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്കുപോലും ആണവസാങ്കേതികവിദ്യ വികസിപ്പിക്കുന്നത്‌ തടയാൻ അവർ ശ്രമിക്കുന്നുവെന്നതും പരക്കെ ബോധ്യമുള്ളതാണ്‌. ആണവവിഷയത്തിൽ ഇറാനുമായി കൂടിയാലോചനകൾ നടന്നുവരവെയാണ്‌ ഇപ്പോഴത്തെ ആക്രമണം, ഇത്‌ വിപുലമായ തോതിൽ മേഖല സംഘർഷങ്ങളിലേയ്‌ക്കും പശ്‌ചിമേഷ്യയെ കൂടുതൽ അസ്ഥിരതയിലേയ്‌ക്ക്‌ തള്ളിവിടുന്നതിലേയ്‌ക്കും എത്തിയേക്കാം. 20 മാസമായി പലസ്‌തീനുനേരെ ഇസ്രയേൽ വംശഹത്യ യുദ്ധം നടത്തുകയാണ്‌.

തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ആരെയും ഉന്മൂലനം ചെയ്യാൻ ഇസ്രയേൽ തയ്യാറാകുമെന്ന്‌ ഇറാനുനേരെ നടത്തിയ ആക്രമണത്തോടെ വ്യക്തമായിരിക്കയാണ്‌. ഇസ്രയേലിനെ നിലയ്‌ക്കുനിർത്താൻ ഐക്യരാഷ്‌ട്ര സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര സമൂഹം തയ്യാറാകണം. സൈനിക നടപടികൾ ഉടൻ നിർത്തിവയ്‌ക്കണമെന്ന്‌ അന്താരാഷ്‌ട്ര സമൂഹത്തോടൊപ്പം ചേർന്ന്‌ ഇന്ത്യൻ സർക്കാരും ആവശ്യപ്പെടണം. യുഎൻ പൊതുസഭയിൽ കഴിഞ്ഞദിവസം അവതരിപ്പിച്ച പലസ്‌തീൻ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന്‌ ഇന്ത്യ വിട്ടുനിന്നത്‌ അപലപനീയമാണ്‌. എന്തുംചെയ്യാൻ ഇസ്രയേലിന്‌ ധൈര്യം പകരുന്ന ഇത്തരം നടപടികൾ മേഖലയിൽ സംഘർഷം വർധിപ്പിക്കും. ഇറാനുമായും പലസ്‌തീനുമായും ഇന്ത്യക്കുള്ള ദീർഘകാല ബന്ധം മാനിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യണം. ഇസ്രയേലുമായി ബിജെപി സർക്കാരിനുള്ള ഗൂഢബന്ധം അവസാനിപ്പിക്കുകയും പശ്‌ചിമേഷ്യയിൽ നീതിയും സമാധാനവും പുലരാൻ ഇടയാക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്യണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.