Skip to main content

കർഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്രസർക്കാർ ഉടൻ ചർച്ച നടത്തണം

രാജ്യത്ത്‌ കർഷകർക്കിടയിൽ വ്യാപകമായ ആശങ്കയും അശാന്തിയും നിലനിൽക്കുകയാണ്. കർഷകർ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് എല്ലാ കർഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഉടൻ ചർച്ചയ്ക്ക് തയ്യാറാകണം. നവംബർ 26 മുതൽ നിരാഹാര സമരം തുടരുന്ന മുതിർന്ന കർഷകനേതാവ്‌ ജഗ്‌ജിത്‌ സിങ്‌ ദല്ലേവാളിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. എംഎസ്പിക്ക് നിയമപരമായ പിന്തുണ നൽകാനും വായ്പ എഴുതിത്തള്ളാനുമുള്ള ന്യായമായ ആവശ്യത്തിനായാണ് കർഷകരുടെ പ്രതിഷേധം. ഈ ആവശ്യങ്ങൾ പരിഹരിക്കേണ്ടത്‌ കേന്ദ്ര സർക്കാരാണ്‌. എന്നാൽ ഈ വിഷയങ്ങളിൽ കേന്ദ്രം ഇടപെടാൻ വിസമ്മതിക്കുന്നതിലൂടെ ഇന്ത്യയിലെ കർഷകരുടെ നിലവിലെ അവസ്ഥയ്ക്ക്‌ പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് ഇ എം എസ് ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ യുഗപുരുഷനും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവുമായ ഇ എം എസിന്റെ വേർപാടിന് 28 വർഷം തികയുകയാണ്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യയിൽ അധികാരമേറ്റ വേളയിൽ 1998 മാർച്ച് 19നായിരുന്നു ഇ എം എസിന്റെ വിയോഗം.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്

സ. പിണറായി വിജയൻ

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഇന്നത്തെ ഫലങ്ങൾ കോൺഗ്രസ് പാർടി സംഘപരിവാറിന്റെ ബി ടീമാണെന്ന വസ്തുത വീണ്ടും ശരിവെക്കുന്നവയാണ്.

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികൻ കാൾ മാർക്‌സ്

മാനവരാശിയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ദാർശനികനായ കാൾ മാർക്‌സിന്റെ 143-ാം ചരമവാർഷികദിനമാണിന്ന്‌ (1883 മാർച്ച്‌ 14). മാനവവിമോചന പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവാണ്‌ അദ്ദേഹം.