Skip to main content

വിദേശ സർവകലാശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രാജ്യത്ത് ക്യാമ്പസുകൾ തുടങ്ങാൻ അനുമതി നൽകാനായി യുജിസി പുറപ്പെടുവിച്ച കരട് മാർഗനിർദേശങ്ങൾ പിൻവലിക്കണം യുജിസിയുടെ ഏകപക്ഷീയ നടപടിക്കെതിരെ എല്ലാ ജനാധിപത്യ ദേശാഭിമാന ശക്തികളും രംഗത്തുവരണം

വിദേശ സർവകലാശാലകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും രാജ്യത്ത്‌ ക്യാമ്പസുകൾ തുടങ്ങാൻ അനുമതി നൽകാനായി യുജിസി പുറപ്പെടുവിച്ച കരട്‌ മാർഗനിർദേശങ്ങളെ ശക്തമായി എതിർക്കുന്നു. അപേക്ഷിച്ച്‌ 90 ദിവസത്തിനകം അംഗീകാരം കിട്ടുന്ന സ്ഥാപനങ്ങൾക്ക്‌ ഫീസ്‌ നിർണയിക്കാനും അധ്യാപകരെ നിയമിക്കാനും സ്വയംഭരണാധികാരം ലഭിക്കുന്ന വിധത്തിലാണ്‌ കരട്‌ നിർദേശങ്ങൾ. കനത്ത ഫീസുള്ള വരേണ്യവർഗ സ്ഥാപനങ്ങൾ രൂപംകൊള്ളാനും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഘടന കൂടുതൽ ദുഷിക്കാനും ഇത്‌ വഴിയൊരുക്കും.

രാജ്യത്തെയും വിദേശത്തെയും വിദ്യാർഥികളുടെ പ്രവേശനത്തിന്‌ സ്വന്തം മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ഈ സ്ഥാപനങ്ങൾക്ക്‌ അനുമതി നൽകാനാണ്‌ നിർദേശം. ഫീസിന്‌ പരിധിയൊന്നും വ്യവസ്ഥ ചെയ്യുന്നില്ല. രാജ്യാന്തര അതിർത്തി കടന്നുള്ള ഫണ്ടുകൾ, വിദേശ കറൻസി അക്കൗണ്ടുകൾ, പണമിടപാട്‌ രീതികൾ, പണം അയക്കൽ, വരവ്‌ എന്നിവയ്‌ക്കും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശം ഇടയാക്കും.

സർക്കാരിന്റെയും ഉന്നത വിദ്യാഭ്യാസ അധികൃതരുടെയും ഇത്തരം നയങ്ങൾ വിദ്യാഭ്യാസ പ്രക്രിയയിലെ പരമാധികാരം അട്ടിമറിക്കും. നേരത്തെ ഇന്ത്യൻ കോർപറേറ്റുകൾക്ക്‌ ഇത്തരം വാണിജ്യസ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി നൽകുകയും അവയ്‌ക്ക്‌ ദേശീയ മികവിന്റെ കേന്ദ്രങ്ങൾ പദവി ചാർത്തിക്കൊടുക്കുകയും ചെയ്‌തു; ഇതിന്റെ തുടർ സംഭവങ്ങൾ പൊതുമണ്ഡലത്തിൽ വന്നിട്ടില്ല. പുതിയ വിദ്യാഭ്യാസ നയവും കോവിഡിനെ തുടർന്നുള്ള അതിരുവിട്ട ഓൺലൈൻ അധ്യയനവും ചേർന്ന്‌ തലതിരിഞ്ഞ നിലയിലാണ്‌ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗം. കോളേജുകളിൽനിന്നും സർവകലാശാലകളിൽനിന്നും വിദ്യാർഥികൾ വൻതോതിൽ കൊഴിഞ്ഞുപോകുന്നുവെന്ന്‌ എല്ലാ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. സാമ്പത്തിക, സാമൂഹിക അസമത്വം അനുഭവിക്കുന്ന വിദ്യാർഥികൾക്ക്‌ ഉന്നതവിദ്യാഭ്യാസം നേടുകയെന്നത്‌ വലിയ ബുദ്ധിമുട്ടാണ്‌. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ രാജ്യം നേരിടുന്ന വെല്ലുവിളികൾ തരണംചെയ്യാൻ നിർദ്ദിഷ്ട നീക്കം പര്യാപ്‌തമല്ല.

കരട്‌ നിർദേശങ്ങൾ പിൻവലിക്കണം. വിദ്യാർഥികൾ, അധ്യാപകർ എന്നിവരുടെ സംഘടനകളുമായും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഭാവിയെക്കുറിച്ച്‌ ആശങ്കയുള്ളവരുമായും ചർച്ച നടത്താൻ സർക്കാരും യുജിസിയും തയ്യാറാകണം. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്താതെ യുജിസി ഏകപക്ഷീയമായി നീങ്ങരുത്‌. യുജിസിയുടെ ഏകപക്ഷീയ നടപടിക്കെതിരെ എല്ലാ ജനാധിപത്യ, ദേശാഭിമാന ശക്തികളും രംഗത്തുവരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.