Skip to main content

വിലക്കയറ്റം കാരണം പൊറുതിമുട്ടുന്ന ജനങ്ങളെ വീണ്ടും കൊള്ളയടിക്കാതെ ജിഎസ്ടി വർദ്ധനവും ഇന്ധന വില വർദ്ധനവും മോദി സർക്കാർ പിൻവലിക്കണം

ആർഎസ്‌എസ്സിന്റെ ഫാസിസ്റ്റ്-ഹിന്ദുത്വ അജണ്ടകളുടെ ആക്രമണോത്സുകമായ മുന്നേറ്റത്തോടൊപ്പം നവലിബറൽ പരിഷ്കാരങ്ങളുടെ പിന്തുടർച്ചയും, ചങ്ങാത്ത മുതലാളിത്തം ശക്തി പ്രാപിക്കുന്നതും, വർഗീയ-കോർപറേറ്റ് കൂട്ടുകെട്ട് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തുകൊണ്ട് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്.

വർധിക്കുന്ന പണപ്പെരുപ്പം
റെക്കോർഡ് ഉയരത്തിൽ നിൽക്കുന്ന മൊത്തവില സൂചികയും ഉപഭോക്തൃ വിലസൂചികയും അതോടൊപ്പമുള്ള അഭൂതപൂർവമായ വിലക്കയറ്റവും ജനങ്ങളുടെ ഉപജീവനം തകർക്കുകയും അവരുടെ വാങ്ങൽ ശേഷിയിലും സമ്പദ്‌വ്യവസ്ഥയിലെ ഡിമാൻഡിലും ഗണ്യമായ കുറവ് വരുത്തിയിരിക്കുകയുമാണ്. ആഭ്യന്തര ഡിമാൻഡ് കുറയുന്നത് ഉൽപ്പാദന പ്രവർത്തനങ്ങളെ തളർത്തുകയും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ മന്ദഗതിയിലാക്കുന്നതിനും തൊഴിൽ നഷ്ടത്തിനും കാരണമാകുകയും ചെയ്യുന്നു. ആവശ്യസാധനങ്ങളോടൊപ്പം ഭക്ഷ്യവിലയിലും ഇന്ധനവിലയിലും വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്. ഇതുകൂടാതെ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന ജിഎസ്ടി വർധനവും കൂടിയാകുമ്പോൾ ദൈനംദിന ഉപയോഗത്തിനുള്ള എല്ലാ ആവശ്യസാധനങ്ങളുടെയും വിലകൂടും. 

ജിഎസ്ടി വർദ്ധനയും, പെട്രോളിയം ഉൽപന്നങ്ങളുടെമേലുള്ള സെസും അധികചാർജുകളും പിൻവലിക്കണം. വരുമാനം വർധിപ്പിക്കാനായി ജനങ്ങൾക്ക് മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്നതിനു പകരം അതിസമ്പന്നർക്കുമേൽ നികുതി ചുമത്തുകയാണ് മോദി സർക്കാർ ചെയ്യേണ്ടത്.

സിപിഐ എം

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.