Skip to main content

രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 78 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു

രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 78 വർഷങ്ങൾ പിന്നിടുന്ന ഈ വേളയിൽ എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേരുന്നു.
വൈദേശികശക്തികളോട് പൊരുതി നമ്മുടെ പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യവും രാജ്യത്തിന്റെ അഖണ്ഡതയും കാത്തുസൂക്ഷിക്കുമന്ന പ്രതിജ്ഞ പുതുക്കാനുള്ള അവസരമാണ് ഈ ദിനം. സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി നടന്ന ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളെയും സ്വാതന്ത്ര്യ സമര സേനാനികളെയും ഈ വേളയിൽ സ്മരിക്കാം.
രാജ്യത്തിന്റെ പരമാധികാരം സാമ്രാജ്യത്വ ശക്തികളുടെ കാൽക്കീഴിലെത്തിക്കുന്ന നയങ്ങളും നിലപാടുകളുമാണ് വർത്തമാനകാല ഭരണാധികാരികൾ കൈക്കൊള്ളുന്നത്. രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായ വിലക്കുകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതികരണം നടത്താൻപോലും സാധിക്കാത്ത വിധത്തിൽ ഭരണാധികാരികൾ സാമ്രാജ്യത്വ വിധേയത്വം പുലർത്തുന്ന കാഴ്ചയ്ക്കാണ് സമകാലിക ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ജാതിമത വ്യത്യാസങ്ങൾ മറന്നും എല്ലാവിധ എതിർവരമ്പുകളെയും അതിജീവിച്ചും രാജ്യം ഒറ്റക്കെട്ടായി അണിനിരന്നതിന്റെ ഫലമാണ് നാമനുഭവിക്കുന്ന സ്വാതന്ത്ര്യം. നാനാത്വത്തിലെ ഏകത്വമെന്ന ആശയം നിലനിർത്തി രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് നാം നിർവഹിക്കേണ്ടത്. ജനതയെ വിഭജിക്കാനും ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കാനും നടക്കുന്ന ശ്രമങ്ങളെയും ജാഗ്രതാപൂർവം പ്രതിരോധിക്കേണ്ടതുണ്ട്. ആ കടമ നിർവഹിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്താനും തുറങ്കിലടയ്ക്കാനുമാണ് രാജ്യഭരണം കയ്യാളുന്നവരുടെ ശ്രമം. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തിമത്തായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയർന്നുവരേണ്ടതുണ്ട്.

മതനിരപേക്ഷ നിലപാടുകളിൽ ഉറച്ചുനിന്നുള്ള നയപരിപാടികളാണ് ഇന്ത്യ എക്കാലവും സ്വീകരിച്ചുപോന്നിരുന്നത്. അതിൽ നിന്ന് വിഭിന്നമായ നിലപാടുകളാണ് ഇപ്പോൾ രാജ്യം കാണേണ്ടിവരുന്നത്. ജനങ്ങളെ വർഗീയമായി വേർതിരിക്കാനും ഭിന്നചിന്ത വളർത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുമുള്ള നീക്കങ്ങൾക്കെതിരെയും ശക്തമായ നിലപാടുകൾ പുലർത്തുമെന്ന പ്രതിജ്ഞ പുതുക്കാൻ ഈ വേള നാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
ഒരുമയും മതേതരത്വവും പുലരുന്ന ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമുക്കോരോരുത്തർക്കും കൈകൾകോർക്കാം.

എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.