Skip to main content

മലയാളി കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ എഫ്ഐആറുകൾ ഉടനടി റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇടതുപക്ഷ പ്രതിനിധി സംഘം

മലയാളി കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ എഫ്ഐആറുകൾ ഉടനടി റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇടതുപക്ഷ പ്രതിനിധി സംഘം. ദുർ​ഗ് ജയിലിലെത്തി കന്യാസ്ത്രീകളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഇടതുപക്ഷ നേതാക്കൾ. മുതിർന്ന സിപിഐ എം നേതാവ് സ. ബൃന്ദ കാരാട്ട്, എംപിമാരായ സ. കെ രാധാകൃഷ്ണൻ, സ. എ എ റഹിം, സിപിഐ നേതാവ് സ. ആനി രാജ, സ. പി പി സുനീർ എംപി, കേരള കോൺഗ്രസ് എം നേതാവും എംപിയുമായ ശ്രീ. ജോസ് കെ മാണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

തീർത്തും നിരപരാധികളായ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചിരിക്കുകയാണെന്ന് മുതിർന്ന സിപിഐ എം നേതാവ് സ. ബൃന്ദ കാരാട്ട് പറഞ്ഞു. ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളുള്ള കന്യാസ്ത്രീകളെയാണ് ജയിലിലടച്ചിട്ടുള്ളത്. ബോധപൂർവം നിർമിച്ച കേസാണ് ഇത്. ബിജെപി സർക്കാർ ക്രിസ്തുമത വിശ്വാസികളെ ലക്ഷ്യം വച്ചിരിക്കുകയാണ്. ഇന്ത്യയിലെ പൗരൻമാരല്ല എന്നുപറഞ്ഞാണ് കന്യാസ്ത്രീകളെ ആക്രമിച്ചത്. ഉടനടി ഇവർക്കെതിരെയുള്ള കേസുകൾ റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും സ. ബൃന്ദ കാരാട്ട് പറഞ്ഞു.

രാജ്യത്ത് നിലനിൽക്കുന്ന എല്ലാ സാമൂഹ്യവ്യവസ്ഥയെയും തകർക്കുന്ന നിലപാടാണ് ബിജെപി സർക്കാരുകൾ സ്വീകരിച്ചിരിക്കുന്നതെന്ന് സ. കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെയെല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ്. കൃത്യമായ അജണ്ടയോടെയാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്. തങ്ങൾക്കിഷ്ടമില്ലാത്ത എന്തിനെയും എതിർക്കുക എന്ന കൃത്യമായ അജണ്ടയാണുള്ളതെന്നും സ. കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.

മതപരിവർത്തനം എന്ന വകുപ്പ് ചുമത്തിയാണ് ആദ്യം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും എന്നാൽ പെൺകുട്ടികൾ ക്രിസ്തുമത വിശ്വാസികളാണെന്ന് മനസിലാക്കിയതോടെ തന്ത്രപരമായി മനുഷ്യക്കടത്ത് എന്ന വകുപ്പ് ചുമത്തുകയായിരുന്നുവെന്നും സിപിഐ നേതാവ് സ. ആനി രാജ പറഞ്ഞു. കന്യാസ്ത്രീകളോടും പെൺകുട്ടികളോടും സംസാരിച്ചുവെന്ന് സ. ആനി രാജ പറഞ്ഞു. രണ്ട് പേരുടെയും ആരോ​ഗ്യസ്ഥിതിയിൽ പ്രശ്നമുണ്ട്. പലവിധ അസുഖങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നവരാണ് ഇരുവരും. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ ഇവർക്ക് ജയിൽ അധികൃതർ ലഭ്യമാക്കിയിട്ടില്ല. മരുന്നുകൾ എത്തിച്ചു നൽകാനും ശ്രമിക്കുന്നില്ല. ആർത്രൈറ്റിസ് അടക്കമുള്ള രോ​ഗങ്ങളുള്ള കന്യാസ്ത്രീകളെ നിലത്താണ് കിടത്തിയിരിക്കുന്നത്. ഇതും ഇവർ‌ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അടിയന്തരമായി ഇവരെ ആശുപത്രിയിലെത്തിക്കണമെന്ന് ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.