Skip to main content

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും. എൻഡിഎ സർക്കാരിന്റെ ജനവിരുദ്ധ, കർഷക വിരുദ്ധ നയങ്ങൾക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ പങ്കെടുക്കുമെന്ന്‌ ഭൂമി അധികാർ ആന്ദോളനും പ്രഖ്യാപിച്ചു. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയനും തെരുവിലിറങ്ങുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

കോർപറേറ്റ്‌ പ്രീണനം മാത്രമാണ്‌ കേന്ദ്രനയം. തൊഴിലാളികൾ, കർഷകർ, ദരിദ്രർ, ആദിവാസി സമൂഹങ്ങൾ എന്നിവരുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ കവർന്നെടുക്കുകയാണ്. അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരുടെ സംഭാവന കണക്കിലെടുക്കാനും കേന്ദ്രം തയ്യാറാകുന്നില്ല. വ്യവസായത്തൊഴിലാളികളടക്കമുള്ളവരുടെ തൊഴിൽമേഖലയിലെ സുരക്ഷയ്‌ക്കും കേന്ദ്രം പ്രാധാന്യം നൽകുന്നില്ല.

തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശംപോലും റദ്ദാക്കുന്ന കേന്ദ്രം തർക്കങ്ങൾ കോടതിയിൽനിന്ന്‌ ഉദ്യോഗസ്ഥ ട്രൈബ്യൂണലുകളിലേക്ക്‌ മാറ്റി തൊഴിൽനിയമങ്ങളുടെ മുനയൊടിക്കുകയാണ്. കോർപറേറ്റുകൾക്ക്‌ വനത്തിലെ ധാതുസമ്പത്ത്‌ കൊള്ളയടിക്കാൻ ആദിവാസികളെ ബലംപ്രയോഗിച്ച്‌ ഇറക്കിവിടുകയാണ്‌. വനാവകാശ നിയമം നടപ്പാക്കണം, തൊഴിൽ കോഡുകൾ പിൻവലിക്കണം, ഇന്ത്യൻ ലേബർ കോൺഫറൻസ്‌ പോലുള്ള ജനാധിപത്യവേദികൾ പുനഃസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും പണിമുടക്കിൽ ഉയർത്തും.

പണിമുടക്കിന്‌ മുന്നോടിയായി ജാഥകളടക്കം സംഘടിപ്പിക്കുന്നതായി കർഷകത്തൊഴിലാളി യൂണിയനും പ്രസ്‌താവനയിൽ പറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിന്‌ പുറമേ ചെലവിടുന്നതിന്‌ പരിധിയും നിശ്ചയിച്ചു. ഗ്രാമീണ വികസനത്തെ സംബന്ധിച്ച പാർലമെന്ററി കമ്മിറ്റി യോഗത്തിൽനിന്ന്‌ ബിജെപി എംപിമാർ ഇറങ്ങിപ്പോയത്‌ അവരുടെ മനോഭാവം സൂചിപ്പിക്കുന്നതാണ്‌. ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം. 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ