Skip to main content

രാജ്യത്തെ ഗവേഷണ രംഗം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ട്

രാജ്യത്തെ ഗവേഷണ രംഗം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വിശദമായ പരിശോധനകൾ നടത്തേണ്ടതുണ്ട്. പല വികസിത രാജ്യങ്ങളും ജിഡിപിയുടെ മൂന്ന് ശതമാനത്തോളം ഗവേഷണത്തിനായി ചെലവഴിക്കുമ്പോൾ നമ്മുടെ രാജ്യത്ത് അത് കേവലം ദശാംശം ആറ് ശതമാനം മാത്രമാണ്. ഗവേഷണത്തിനായി നൽകുന്ന തുക അന്ധവിശ്വാസങ്ങൾ ശാസ്ത്രീയ സത്യങ്ങളായി അവതരിപ്പിക്കാനും അങ്ങനെ വംശീയതയ്ക്ക് വേരുറപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കാനുമാണ്‌ പലപ്പോഴും വിനിയോഗിക്കപ്പെടുന്നത്. ഇത് വളരെ അപകടകരമായ അവസ്ഥയാണ്‌. കഴിഞ്ഞ അഞ്ച് വർഷത്തെ സിഎസ്ഐആർ, യുജിസി -നെറ്റ്, ജെആർഎഫ് ഫെലോഷിപ്പിന്റെ കാര്യമെടുത്താൽ ഗവേഷണ രംഗത്തുനിന്ന് കേന്ദ്രസർക്കാർ പിൻവലിയുന്നതിന്റെ അടയാളങ്ങൾ കാണാനാകും.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.