Skip to main content

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ്

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്. കേന്ദ്രവിഹിതവും കേന്ദ്ര ഇൻസെൻറ്റീവിലെ സംസ്ഥാനവിഹിതവും കൂടി ചേർന്ന തുകയാണിത്. കേന്ദ്രം മാത്രമായി ചെലവാക്കിയ തുകയുടെ കണക്ക് നൽകാൻ കേന്ദ്ര തയ്യാറായില്ല.

2023-24 ൽ ഇത് 3277 കോടി ആയിരുന്നു. ഇതിൽ നിന്നും 23 .75 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. 2020 -21 ൽ ഇത് 3453 കോടി ആയിരുന്നു. 2020 -21 ൽ നിന്നും 27.63 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ആകെ ആശമാരുടെ എണ്ണം 10,30,992 ആണ്. ഇവർക്കായി കേന്ദ്രം ചെലവാക്കുന്ന തുക കുംഭമേളയ്ക്ക് അനുവദിച്ച പ്രത്യേക ഗ്രാന്റിനേക്കാളും കുറവായിരിക്കും എന്നതാണ് അവസ്ഥ. കുംഭമേളക്കായി ഉത്തർപ്രദേശ് സർക്കാർ നീക്കിവെച്ച 2500 കോടി രൂപയ്ക്ക് പുറമേ കേന്ദ്രസർക്കാർ 2100 കോടി രൂപ കൂടി പ്രത്യേക ഗ്രാന്റ് ആയി അനുവദിച്ചിരുന്നു.

ആശമാർക്ക് ശമ്പളം നൽകാൻ സംസ്ഥാനസർക്കാരുകൾക്ക് കഴിയുമോ എന്ന സ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിൽ നിന്നും കേന്ദ്ര സർക്കാർ ഒഴിഞ്ഞു മാറി. ആശമാരെ വിഭാവനം ചെയ്തിരിക്കുന്നത് സന്നദ്ധപ്രവർത്തകർ എന്ന നിലയ്ക്കാണെന്നും മന്ത്രാലയം ആവർത്തിച്ചു. ആരോഗ്യത്തിനു ആഭ്യന്തര ഉത്പാദനത്തിന്റെ 0.4 ശതമാനം മാത്രം ചെലവാക്കുന്ന കേന്ദ്രനയമാണ് ആശകളെയും ദുരിതത്തിലാഴ്ത്തുന്നത്. സംസ്ഥാനങ്ങളെ വിഭവസമാഹരണത്തിൽ നിന്നും വിലക്കുകയും എന്നാൽ കോർപ്പറേറ്റുകൾക്ക് നികുതി ഇളവുകൾ നൽകുകയുമാണ് കേന്ദ്രനയം.
ആശമാരെ തൊഴിലാളികളായി അംഗീകരിക്കുകയും അവർക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഉറപ്പാക്കുകയും വേണമെന്നും സ. വി ശിവദാസൻ എംപി ആവശ്യപ്പെട്ടു

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.