Skip to main content

നവലിബറൽ ഇന്ത്യയിൽ ജനജീവിതം കൂടുതൽ ദുസ്സഹമാവുകയാണ്. ജനാധിപത്യ, മതേതര മൂല്യങ്ങൾക്ക് വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ഭഗത് സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നീ വിപ്ലവകാരികളുടെ ഓർമ്മകളെ നെഞ്ചേറ്റിയുള്ള സമരമുന്നേറ്റങ്ങളിൽ നമുക്കൊരുമിച്ച് അണിചേരാം

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടത്തിന്റെ ധീര ചരിത്രം രചിച്ച ഭഗത് സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നീ വിപ്ലവകാരികളുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. സാമ്രാജ്യത്വ വിരുദ്ധതയിലൂന്നിയ വിപ്ലവത്തിലൂടെ മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യം കൈവരിക്കാനാകൂ എന്ന് ഉറച്ചു വിശ്വസിച്ചവരാണിവർ. ആ അർത്ഥത്തിൽ ദേശീയ പ്രസ്ഥാനത്തിലെ വിപ്ലവധാരക്ക് തുടക്കമിട്ടതും ഈ പോരാളികളായിരുന്നു.

മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളാൽ പ്രചോദിതരായിരുന്ന ഭഗത്‌സിംഗും സഖാക്കളും സോഷ്യലിസമാണ് ബദലെന്ന് ഉറച്ചു വിശ്വസിച്ചു. അതിനായി സ്വന്തം ജീവൻ തന്നെ അർപ്പിച്ചു പോരാടാൻ ഈ വിപ്ലവകാരികൾ മുന്നിട്ടിറങ്ങി. വലതുപക്ഷം ഭഗത് സിംഗിനെയും കൂട്ടരെയും ഏറ്റെടുക്കാനും അവരുടെ വിപ്ലവ പാരമ്പര്യത്തെ വളച്ചൊടിക്കാനും ശ്രമിക്കുന്ന സമയമാണിത്. ആ ശ്രമങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത വർഗീയ ശക്തികളാണ്.

നവലിബറൽ ഇന്ത്യയിൽ ജനജീവിതം കൂടുതൽ ദുസ്സഹമാവുകയാണ്. ജനാധിപത്യ, മതേതര മൂല്യങ്ങൾക്ക് വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ഭഗത് സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നീ വിപ്ലവകാരികളുടെ ഓർമ്മകളെ നെഞ്ചേറ്റിയുള്ള സമരമുന്നേറ്റങ്ങളിൽ നമുക്കൊരുമിച്ച് അണിചേരാം.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.