Skip to main content

സഖാവ് ലെനിൻ ദിനം

ഇന്നു ലെനിൻ്റെ ചരമദിനം. കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ചരിത്രം നിസ്സംശയം തനിക്കും മുൻപും പിൻപും എന്നു വിശേഷിപ്പിക്കാവുന്ന വിധം ലോകത്തെ കീഴ്മേൽ മറിച്ച വിപ്ലവകാരിയായിരുന്നു ലെനിൻ. തുല്യതയ്ക്കും നീതിക്കുമായി ഇന്നും തുടരുന്ന പോരാട്ടങ്ങൾക്ക് ലെനിൻ്റെ ജീവിതവും ചിന്തകളും മാർഗദീപങ്ങളായി നിലകൊള്ളുന്നു.
മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ അക്ഷരാർഥത്തിൽ യാഥാർത്ഥ്യവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളർന്നു. അതു മർദ്ദിതർക്കു വെളിച്ചവും ആയുധവും പകർന്നു. അതിൻ്റെ ശക്തിയിൽ സാമ്രാജ്യത്വത്തിൻ്റെ നുകത്തിൽ അമർന്നിരുന്ന കോളനികൾ സടകുടഞ്ഞെഴുന്നേറ്റു. തുല്യതയ്ക്കും നീതിക്കുമായുള്ള പോരാട്ടങ്ങൾ എല്ലായിടത്തും പടരുകയും ലെനിൻ ലോകമാകെയുള്ള തൊഴിലാളികളുടേയും കർഷകരുടേയും സഖാവായി മാറുകയും ചെയ്തു.
ലെനിൻ്റെ സൈദ്ധാന്തിക സംഭാവനകൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അടിത്തറ തീർക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനോടുമുള്ള പാർടിയുടെ നിലപാടുകൾക്ക് രൂപം നൽകുന്നതിലും സംഘടന കെട്ടിപ്പടുക്കുന്നതിലും നീതിക്കായുള്ള സമരങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിലും ലെനിൻ്റെ ആശയങ്ങൾ നിർണ്ണായകമാണ്. അവ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും അതുവഴി തുല്യതയ്ക്കായുള്ള പോരാട്ടങ്ങൾക്ക് കരുത്തു പകരാനും നമുക്ക് സാധിക്കണം. ലെനിൻ്റെ സ്മരണകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ നേരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ