Skip to main content

മുതലാളിത്തത്തിനെതിരെയും വർഗീയതയ്ക്കെതിരെയും നടക്കുന്ന പോരാട്ടങ്ങൾക്ക് ലെനിന്റെ സ്മരണകൾ നൽകുന്ന വെളിച്ചം അത്രമേൽ വിപ്ലവാത്മകം

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ. കേവലം 54 വർഷത്തെ ഹ്രസ്വവും അതേസമയം പോരാട്ടമുഖരിതവും സംഭവബഹുലവുമായ ആ ജീവിതം ലോകമെമ്പാടുമുള്ള മനുഷ്യരുടെ വിമോചന സ്വപ്നങ്ങൾക്ക് ഇന്ധനമാണ്. റഷ്യൻ വിപ്ലവത്തിന് ലെനിൻ നൽകിയ നേതൃത്വവും അനുഭവവും വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ഇന്നും വഴിവെളിച്ചമാണ്. മനുഷ്യ സമൂഹത്തിന് മേലുള്ള എല്ലാവിധ അടിച്ചമർത്തലുകളും അവസാനിക്കണമെന്നതായിരുന്നു ലെനിന്റെ നിലപാട്. മാർക്സിസത്തെ സൈദ്ധാന്തികവും പ്രായോഗികവുമായി വികസിപ്പിക്കുക എന്ന ചരിത്രപരമായ ഉത്തരവാദിത്വം നിർവഹിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. മുതലാളിത്തത്തിനെതിരെയും വർഗീയതയ്ക്കെതിരെയും നടക്കുന്ന പോരാട്ടങ്ങൾക്ക് ലെനിന്റെ സ്മരണകൾ നൽകുന്ന വെളിച്ചം അത്രമേൽ വിപ്ലവാത്മകമാണ്.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.