Skip to main content

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിൻ്റെ ഭാഗമായി തമിഴ്നാട് സർക്കാരിൻ്റെ നേതൃത്വത്തിൽ നവീകരിച്ച പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു

ഇന്ത്യയിലെ സാമൂഹ്യപരിഷ്കർത്താക്കൾക്കിടയിൽ അദ്വിതീയ സ്ഥാനമാണ് പെരിയാർ എന്ന ഇവി രാമസ്വാമി നായ്ക്കർക്കുള്ളത്. ജാതി, മത, വർഗ ഭേദങ്ങൾക്കെതിരെ അദ്ദേഹം നയിച്ച പോരാട്ടങ്ങൾ കേരളത്തിൻ്റെ നവോത്ഥാന മുന്നേറ്റങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നു. ത്യാഗോജ്ജ്വലമായ നേതൃത്വമാണ് വൈക്കം സത്യഗ്രഹത്തിന് പെരിയാർ നൽകിയത്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിൻ്റെ ഭാഗമായി തമിഴ്നാട് സർക്കാരിൻ്റെ നേതൃത്വത്തിൽ നവീകരിച്ച പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി പ്രിയപ്പെട്ട തിരു സ്റ്റാലിനോടൊപ്പം പങ്കെടുക്കാൻ സാധിച്ചത് അഭിമാനവും സന്തോഷവും പകരുന്നു. പെരിയാറിൻ്റെ ജീവിതത്തിനും വൈക്കം സത്യഗ്രഹത്തിൻ്റെ ചരിത്രത്തിനും സമകാലിക സാഹചര്യങ്ങളിൽ പ്രസക്തിയേറുകയാണ്. കേരളവും തമിഴ്നാടും തമ്മിലുള്ള സാഹോദര്യത്തിൻ്റേയും സഹകരണത്തിൻ്റേയും കൂടി പ്രതീകമായ ഈ സ്മാരകം ആ സന്ദേശങ്ങൾ കൂടുതൽ ആഴത്തിൽ ഉൾക്കൊള്ളാനും ചേർത്തുപിടിക്കാനും നമുക്ക് പ്രചോദനമാകട്ടെ.

 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.