Skip to main content

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിൻ്റെ ഭാഗമായി തമിഴ്നാട് സർക്കാരിൻ്റെ നേതൃത്വത്തിൽ നവീകരിച്ച പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു

ഇന്ത്യയിലെ സാമൂഹ്യപരിഷ്കർത്താക്കൾക്കിടയിൽ അദ്വിതീയ സ്ഥാനമാണ് പെരിയാർ എന്ന ഇവി രാമസ്വാമി നായ്ക്കർക്കുള്ളത്. ജാതി, മത, വർഗ ഭേദങ്ങൾക്കെതിരെ അദ്ദേഹം നയിച്ച പോരാട്ടങ്ങൾ കേരളത്തിൻ്റെ നവോത്ഥാന മുന്നേറ്റങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നു. ത്യാഗോജ്ജ്വലമായ നേതൃത്വമാണ് വൈക്കം സത്യഗ്രഹത്തിന് പെരിയാർ നൽകിയത്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിൻ്റെ ഭാഗമായി തമിഴ്നാട് സർക്കാരിൻ്റെ നേതൃത്വത്തിൽ നവീകരിച്ച പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി പ്രിയപ്പെട്ട തിരു സ്റ്റാലിനോടൊപ്പം പങ്കെടുക്കാൻ സാധിച്ചത് അഭിമാനവും സന്തോഷവും പകരുന്നു. പെരിയാറിൻ്റെ ജീവിതത്തിനും വൈക്കം സത്യഗ്രഹത്തിൻ്റെ ചരിത്രത്തിനും സമകാലിക സാഹചര്യങ്ങളിൽ പ്രസക്തിയേറുകയാണ്. കേരളവും തമിഴ്നാടും തമ്മിലുള്ള സാഹോദര്യത്തിൻ്റേയും സഹകരണത്തിൻ്റേയും കൂടി പ്രതീകമായ ഈ സ്മാരകം ആ സന്ദേശങ്ങൾ കൂടുതൽ ആഴത്തിൽ ഉൾക്കൊള്ളാനും ചേർത്തുപിടിക്കാനും നമുക്ക് പ്രചോദനമാകട്ടെ.

 

കൂടുതൽ ലേഖനങ്ങൾ

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.

ജാതിവ്യവസ്ഥക്കെതിരെ ഡോ. ബി.ആർ. അംബേദ്കർ നടത്തിയ നിർഭയമായ പോരാട്ടങ്ങളും സാമൂഹിക നീതിക്കായുള്ള ഉറച്ച ഇടപെടലുകളും എക്കാലവും രാജ്യത്തിന് വഴികാട്ടുന്നവയാണ്

സ. പിണറായി വിജയൻ

ഇന്ന് ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം. ജാതീയമായ വേർതിരിവുകൾ ഇല്ലാത്ത സമൂഹം സൃഷ്ടിക്കാനായി ജീവിതം മുഴുവൻ സമർപ്പിച്ച മഹാനാണ് അംബേദ്കർ.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ മനുഷ്യപക്ഷ ചിന്തയുടെ മഹാമേരുവായി തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കർ.

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും

കോൺഗ്രസിൻ്റെ വർഗീയ പ്രീണനത്തിൽ പ്രതിഷേധിച്ച് പാർടി വിട്ട യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് എൻ എസ്‌ നുസൂർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. എകെജി സെന്ററിലെത്തിയ നുസൂറിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ​ഗോവിന്ദൻ മാസ്റ്റർ, എൽഡിഎഫ് കൺവീനർ സ.