Skip to main content

സഖാവ് ഫിദൽ കാസ്ട്രോയുടെ വേർപാടിന്റെ ഓർമ്മകൾക്ക് 8 വർഷം

സഖാവ് ഫിദൽ കാസ്ട്രോയുടെ വേർപാടിന്റെ ഓർമ്മകൾക്ക് 8 വർഷം. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെയും ക്യൂബൻ വിമോചനത്തിന്റെയും നായകനും മഹാനായ വിപ്ലവകാരിയുമായിരുന്നു സഖാവ് ഫിദൽ. 1959ല്‍ ക്യൂബയിലെ ബാസ്റ്റിറ്റയുടെ സാമ്രാജ്യത്വ അനുകൂല ഏകാധിപത്യ ഭരണത്തെ ജനകീയസായുധ വിപ്ലവത്തിലൂടെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഫിദല്‍ കാസ്‌ട്രോയും റൗളും ചെഗുവേരയും സഹപ്രവർത്തകരും ക്യൂബയുടെ ഭരണമേറ്റെടുത്തത്. തുടര്‍ന്ന് 1965ല്‍ ക്രിയാത്മകമായ ചർച്ചകളിലൂടെ ഫിദൽ നയിച്ച വിമോചന സേനയായ ജൂലൈ 26 പ്രസ്ഥാനവും ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർടിയും (പോപ്പുലർ സോഷ്യലിസ്റ്റ് പാർടി എന്നാണ് ആക്കാലത്ത് അറിയപ്പെട്ടിരുന്നത്) ലയിച്ച് ഒന്നായി പരിണമിച്ചു . സി പി സി യുടെ ജനറൽ സെക്രട്ടറി സ്ഥാനം ഫിദൽ തന്നെ ഏറ്റെടുത്തു. ക്യൂബയെ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കെന്ന് നാമകരണം ചെയ്തത് അതിനെത്തുടർന്നായിരുന്നു.

അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിന്റെ കടുത്ത ഉപരോധത്തിനും അട്ടിമറിശ്രമങ്ങൾക്കും മുന്നില്‍ ഒരിക്കലും കീഴടങ്ങാതെയാണ് ക്യൂബയെ ഉയര്‍ച്ചയുടെ പടവുകളിലേക്ക് ഫിദലും സഖാക്കളും കൈപിടിച്ചുയര്‍ത്തിയത്. അനശ്വരരക്തസാക്ഷി ചെഗുവേരയുമായി ചേർന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ആവേശംപകർന്നതും സമാനതകളില്ലാത്ത ഈ വിപ്ളവകാരിയാണ്.

ക്യൂബൻ ഐക്യദാർഢ്യസമിതിയെ പ്രതിനിധീകരിച്ച്
സ. ഹർകിഷൻസിംഗ് സുർജിത്തിനൊടൊപ്പം ഫിദലുമായി കൂടിക്കാഴ്ചനടത്താൻ കിട്ടിയ അനുഭവം ഇപ്പോൾ ഓർമ്മയിലെത്തുന്നു. രണ്ടേമുക്കാൽ മണിക്കൂർ നീണ്ടുനിന്നു ആ സംഗമം. ഫിദലിന്റെ മരണാനന്തരം അന്ത്യാഭിവാദനം അർപ്പിക്കുവാൻ ഹവാനയിൽ എത്തിച്ചേരാനും എനിക്ക് സാഹചര്യമുണ്ടായി. ആ സമയം വടക്കേ അമേരിക്കയിൽ ഒരു സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിയിരുന്നതിനാലാണ് അതിനു കഴിഞ്ഞത്. ക്യൂബൻജനത ഫിദലിനെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് നേരിട്ട് മനസ്സിലാക്കുവാനുള്ള മറ്റൊരു അവസരമായിരുന്നു അത്. ചിതാവശേഷിപ്പുമായി ഹവാനയില്‍നിന്ന് രാവിലെ പുറപ്പെട്ട വാഹനവ്യൂഹം സാന്റിയാഗോ നഗരത്തിലേക്ക് പ്രയാണം ചെയ്യുമ്പോൾ പാതയുടെ ഇരുവശവും പ്രിയനേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് യുവാക്കളും കുഞ്ഞുങ്ങളും മുതിർന്നവരുമായ ജനാവലിയും സഖാക്കളും കാത്തുനിൽക്കുന്നത് കാണാൻ കഴിഞ്ഞു .കണ്ണീരോടെ എന്നാൽ അതിലേറെ പക്വതയോടെയാണവർ പ്രിയ നേതാവിന് യാത്രാമൊഴി നൽകിയത്. ലോകമെങ്ങുമുള്ള വിമോചന ദാഹികളായ പോരാളികളുടെ ആവേശമായിരുന്ന സഖാവ് ഫിഡലിന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ അഭിവാദനങ്ങളുടെ ചുവന്നപൂക്കൾ.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.