Skip to main content

സഖാവ് ഫിദൽ കാസ്ട്രോയുടെ വേർപാടിന്റെ ഓർമ്മകൾക്ക് 8 വർഷം

സഖാവ് ഫിദൽ കാസ്ട്രോയുടെ വേർപാടിന്റെ ഓർമ്മകൾക്ക് 8 വർഷം. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെയും ക്യൂബൻ വിമോചനത്തിന്റെയും നായകനും മഹാനായ വിപ്ലവകാരിയുമായിരുന്നു സഖാവ് ഫിദൽ. 1959ല്‍ ക്യൂബയിലെ ബാസ്റ്റിറ്റയുടെ സാമ്രാജ്യത്വ അനുകൂല ഏകാധിപത്യ ഭരണത്തെ ജനകീയസായുധ വിപ്ലവത്തിലൂടെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഫിദല്‍ കാസ്‌ട്രോയും റൗളും ചെഗുവേരയും സഹപ്രവർത്തകരും ക്യൂബയുടെ ഭരണമേറ്റെടുത്തത്. തുടര്‍ന്ന് 1965ല്‍ ക്രിയാത്മകമായ ചർച്ചകളിലൂടെ ഫിദൽ നയിച്ച വിമോചന സേനയായ ജൂലൈ 26 പ്രസ്ഥാനവും ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർടിയും (പോപ്പുലർ സോഷ്യലിസ്റ്റ് പാർടി എന്നാണ് ആക്കാലത്ത് അറിയപ്പെട്ടിരുന്നത്) ലയിച്ച് ഒന്നായി പരിണമിച്ചു . സി പി സി യുടെ ജനറൽ സെക്രട്ടറി സ്ഥാനം ഫിദൽ തന്നെ ഏറ്റെടുത്തു. ക്യൂബയെ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കെന്ന് നാമകരണം ചെയ്തത് അതിനെത്തുടർന്നായിരുന്നു.

അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിന്റെ കടുത്ത ഉപരോധത്തിനും അട്ടിമറിശ്രമങ്ങൾക്കും മുന്നില്‍ ഒരിക്കലും കീഴടങ്ങാതെയാണ് ക്യൂബയെ ഉയര്‍ച്ചയുടെ പടവുകളിലേക്ക് ഫിദലും സഖാക്കളും കൈപിടിച്ചുയര്‍ത്തിയത്. അനശ്വരരക്തസാക്ഷി ചെഗുവേരയുമായി ചേർന്ന് ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ആവേശംപകർന്നതും സമാനതകളില്ലാത്ത ഈ വിപ്ളവകാരിയാണ്.

ക്യൂബൻ ഐക്യദാർഢ്യസമിതിയെ പ്രതിനിധീകരിച്ച്
സ. ഹർകിഷൻസിംഗ് സുർജിത്തിനൊടൊപ്പം ഫിദലുമായി കൂടിക്കാഴ്ചനടത്താൻ കിട്ടിയ അനുഭവം ഇപ്പോൾ ഓർമ്മയിലെത്തുന്നു. രണ്ടേമുക്കാൽ മണിക്കൂർ നീണ്ടുനിന്നു ആ സംഗമം. ഫിദലിന്റെ മരണാനന്തരം അന്ത്യാഭിവാദനം അർപ്പിക്കുവാൻ ഹവാനയിൽ എത്തിച്ചേരാനും എനിക്ക് സാഹചര്യമുണ്ടായി. ആ സമയം വടക്കേ അമേരിക്കയിൽ ഒരു സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിയിരുന്നതിനാലാണ് അതിനു കഴിഞ്ഞത്. ക്യൂബൻജനത ഫിദലിനെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് നേരിട്ട് മനസ്സിലാക്കുവാനുള്ള മറ്റൊരു അവസരമായിരുന്നു അത്. ചിതാവശേഷിപ്പുമായി ഹവാനയില്‍നിന്ന് രാവിലെ പുറപ്പെട്ട വാഹനവ്യൂഹം സാന്റിയാഗോ നഗരത്തിലേക്ക് പ്രയാണം ചെയ്യുമ്പോൾ പാതയുടെ ഇരുവശവും പ്രിയനേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് യുവാക്കളും കുഞ്ഞുങ്ങളും മുതിർന്നവരുമായ ജനാവലിയും സഖാക്കളും കാത്തുനിൽക്കുന്നത് കാണാൻ കഴിഞ്ഞു .കണ്ണീരോടെ എന്നാൽ അതിലേറെ പക്വതയോടെയാണവർ പ്രിയ നേതാവിന് യാത്രാമൊഴി നൽകിയത്. ലോകമെങ്ങുമുള്ള വിമോചന ദാഹികളായ പോരാളികളുടെ ആവേശമായിരുന്ന സഖാവ് ഫിഡലിന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ അഭിവാദനങ്ങളുടെ ചുവന്നപൂക്കൾ.
 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ