Skip to main content

പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവർക്ക് എതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും

പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും. സേനയുടെ സംശുദ്ധിയോടെ യോജിച്ച് പ്രവർത്തിക്കാൻ കഴിയയാത്ത ആരും പൊലീസിൽ വേണ്ടെന്നതാണ്‌ സർക്കാർ നിലപാട്. ചിലർ യജമാനൻമാരാണെന്ന രീതിയിൽ ജനങ്ങളോട് പെരുമാറുന്നുണ്ട്. ഇത്തരം പെരുമാറ്റം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും മുഖം നോക്കാതെ നടപടിയുണ്ടാകും. സേനയ്‌ക്ക്‌ കളങ്കമുണ്ടാക്കുന്ന നടപടി ആരുടെ ഭാഗത്ത്‌ നിന്നുണ്ടായാലും അംഗീകരിക്കാനാകില്ല. കുറ്റകൃത്യത്തിലുൾപ്പെട്ട 108 പൊലീസുദ്യോഗസ്ഥരെയാണ്‌ സർവീസിൽ നിന്ന്‌ പിരിച്ചുവിട്ടത്‌. അത്തരക്കാർക്ക്‌ സേനയിൽ സ്ഥാനമില്ലെന്ന്‌ പ്രവൃത്തിയിലൂടെ തെളിയിച്ച സർക്കാരാണിത്‌. ഈ നടപടി ഇനിയും തുടരും. സമാനതകളില്ലാത്ത മാറ്റങ്ങളാണ്‌ കഴിഞ്ഞ എട്ടര വർഷത്തിനിടെ കേരള പൊലീസിലുണ്ടായത്‌. പൊലീസിന്നെ ജനകിയമാക്കാനുള ശ്രമമാണ്‌ എൽഡിഎഫ്‌ സർക്കാരുകൾ നടപ്പാക്കിയത്‌. ആർക്കും ഏത് സമയവും സമീപിക്കാവുന്ന ഇടമായി പൊലീസ് സ്റ്റേഷനുകൾ മാറി. രാജ്യത്തെ ഏറ്റവും മികച്ച സേനയായി കേരള പൊലീസിനെ പരിവർത്തിപ്പിക്കാനായി.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.