Skip to main content

2014-ൽ മറുകുമ്പി ഗ്രാമത്തിൽ ദളിതർക്കെതിരെ നടന്ന അതിക്രമങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 98 പ്രതികൾക്ക് ജീവപര്യന്തം തടവ്

2014-ൽ മറുകുമ്പി ഗ്രാമത്തിൽ ദളിതർക്കെതിരെ നടന്ന അതിക്രമങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 98 പ്രതികൾക്ക് ജീവപര്യന്തം തടവ്. കർണാടകയിലെ കൊപ്പൽ ജില്ലയിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. വർഷങ്ങളോളം കോടതികളിലും ജനങ്ങൾക്കിടയിലും സിപിഐ എമ്മും കർണാടക പ്രാന്ത റൈത സംഘം ഉൾപ്പെടെയുള്ള സംഘടനകളും നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് വിധി.

പത്ത് വർഷം മുൻപ് മറുകുമ്പിയിൽ മുന്നോക്ക ജാതിക്കാരുടെ ഒരു സംഘം ദളിതരെ ആക്രമിക്കുകയും കല്ലെറിയുകയും സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ വടിയും ആയുധങ്ങളുമായി മൃഗീയമായി ഉപദ്രവിക്കുകയും രണ്ട് വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു. ഗ്രാമത്തിലെ തൊട്ടുകൂടായ്മയ്‌ക്കെതിരെ സിപിഐ എമ്മും ബഹുജന സംഘടനകളും തുടർച്ചയായി നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഏകപക്ഷീയമായ ഈ ആക്രമണം.

മുന്നോക്ക ജാതിക്കാർ പ്രദേശത്തെ ബാർബർ ഷോപ്പിലും ചായക്കടയിലും ദളിതർക്ക് വിലക്ക് പ്രഖ്യാപിച്ചു. തുടർന്ന് സിനിമ തിയേറ്ററിൽ ദളിതർക്ക് നേരെ ആക്രമണം ഉണ്ടാവുകയും മുന്നോക്ക വിഭാഗക്കാർ ഗ്രാമത്തിൽ വലിയ അക്രമം അഴിച്ചുവിടുകയും ചെയ്തു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐ എം വീണ്ടും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് മുന്നിട്ടിറങ്ങി. ഈ ആൾക്കൂട്ട ആക്രമണത്തിന് നേതൃത്വം കൊടുത്ത ക്രിമിനലുകൾക്ക് എതിരെ കോടതിയിൽ മൊഴികൊടുക്കാൻ തയ്യാറായ സിപിഐ എം പ്രവർത്തകൻ സ. വീരേഷ് കൊല്ലപ്പെട്ടു. സഖാവ് വീരേഷിൻ്റെയും അദ്ദേഹത്തെപ്പോലുള്ള നിരവധി സഖാക്കളുടെയും ത്യാഗത്തിന്റെയും പോരാട്ടങ്ങളുടെയും വിജയമാണ് ആക്രമികൾക്ക് എതിരായ കോടതി വിധി. 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.