Skip to main content

സാംസ്‌കാരിക പ്രവർത്തനങ്ങളും ഇടപെടലുകളും ഓർമപ്പെടുത്തലുകളും എന്നത്തേക്കാളും അനിവാര്യമായ കാലത്തും ലോകത്തുമാണ്‌ നാം ജീവിക്കുന്നത്

സാംസ്‌കാരിക പ്രവർത്തനങ്ങളും ഇടപെടലുകളും ഓർമപ്പെടുത്തലുകളും എന്നത്തേക്കാളും അനിവാര്യമായ കാലത്തും ലോകത്തുമാണ്‌ നാം ജീവിക്കുന്നത്. ഗ്രന്ഥശാല പ്രസ്ഥാനം സമൂഹത്തിന്റെ നവോത്ഥാന പ്രസ്ഥാനമായി മാത്രമല്ല, രാഷ്‌ട്രീയമായ മഹത്തായ ലക്ഷ്യങ്ങൾ കൂടി ഉൾച്ചേർന്നതാണ്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സാംസ്‌കാരിക ഇടപെടലുകൾ അനിവാര്യമായ കാലമാണിത്‌. സാമ്രാജ്യത്വത്തെ എതിർത്ത സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോടൊപ്പമാണ്‌ ഗ്രന്ഥശാല പ്രസ്ഥാനം വളർന്നത്‌. ഗ്രന്ഥശാല പ്രവർത്തനവും ഒരു രാഷ്‌ട്രീയ പ്രവർത്തനമാണ്‌. എന്നാൽ രാഷ്‌ട്രീയം മോശമാണെന്ന്‌ വരുത്തുന്ന പലതും ഇന്നുണ്ടാവുന്നു. എന്നാൽ മോശമാണെന്ന്‌ കേൾപ്പിക്കാത്ത ഒരു മേഖലപോലുമില്ലെന്നതാണ്‌ വസ്‌തുത. സിനിമ മേഖലയിലും പലതും കേൾക്കാനിടയായി. സ്‌ത്രീ സ്വാതന്ത്ര്യം എന്ന ആശയം ഏറ്റവും ശക്തമായി അവതരിപ്പിക്കപ്പെട്ടത്‌ ബഷീറിന്റെ പ്രേമലേഖനത്തിലാണ്‌. വായന നമ്മെ കൊച്ചുലോകത്തുനിന്ന്‌ വലിയ ലോകത്തേക്ക്‌ നയിക്കുന്നു. ഇന്നത്തെ കാലത്ത്‌ ആഴവും പരപ്പും സാധ്യമാകാത്ത തരത്തിൽ യുവജനതയെ പാകപ്പെടുത്താൻ കോർപറേറ്റ്‌ മാധ്യമങ്ങൾ ശ്രമിക്കുന്നു. എന്നാൽ കാലം മാറുന്നതിന്‌ അനുസരിച്ച്‌ മാറ്റങ്ങളോടെ വായന നിലനിൽക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.