Skip to main content

കുത്തകകൾ മാധ്യമരംഗം കയ്യടക്കി ഉള്ളടക്കം മലീമസമാക്കുമ്പോൾ പുതിയൊരു മാധ്യമ സാക്ഷരതാ യജ്ഞം ഉയർന്നുവരേണ്ടതുണ്ട്

കുത്തകകൾ മാധ്യമരംഗം കയ്യടക്കി ഉള്ളടക്കം മലീമസമാക്കുമ്പോൾ പുതിയൊരു മാധ്യമ സാക്ഷരതാ യജ്ഞം ഉയർന്നുവരേണ്ടതുണ്ട്. വിദേശ, ദേശീയ കുത്തകകൾ പ്രാദേശിക ഭാഷയിൽപ്പോലും പിടിമുറുക്കുന്നു. കോടികൾ വിതച്ച്‌ കോടികൾ കൊയ്യാൻ മാധ്യമ ഉള്ളടക്കത്തെയും ജനമനസുകളെയും അവർ മലീമസമാക്കുകയാണ്‌. മാധ്യമങ്ങളുടെ അധാർമിക ആക്രമണത്തിന്‌ പുരോഗമന പ്രസ്ഥാനങ്ങളും ഇടതുപക്ഷവും വിധേയമാകുന്നു. ഹീനമായ വിദ്വേഷ പ്രചാരണത്തിനാണ്‌ ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്‌. വർഗീയതയെ മുതൽ ഭീകരതയെവരെ പരോക്ഷമായി വാഴ്‌ത്താനും അവർ മടിക്കുന്നില്ല. കർഷകരും പാർശ്വവൽക്കരിക്കപ്പെട്ടവരും അടങ്ങുന്ന ഭൂരിപക്ഷ ജനതയ്‌ക്കൊപ്പം നിൽക്കാൻ മാധ്യമങ്ങൾക്കാകണം. സമൂഹത്തിന്‌ എന്ത്‌ നൽകിയെന്ന ചോദ്യത്തിന്‌ ഉത്തരം നൽകാനുമാകണം.

നിഷ്‌പക്ഷത പലപ്പോഴും കാപട്യമാണ്‌. സത്യവും അസത്യവും ഏറ്റുമുട്ടുന്നിടത്ത്‌ നിഷ്‌പക്ഷത അധാർമികമാണ്‌. പല മാധ്യമങ്ങളും അധാർമിക രാഷ്‌ട്രീയ ആയുധങ്ങളായി മാറുന്നത്‌ നിഷ്‌പക്ഷതയുടെ മുഖംമൂടിയിട്ടാണ്‌. റേറ്റിങ്‌ വർധിപ്പിക്കാൻ എന്തും ചെയ്യാമെന്ന സമീപനം ചിലർ സ്വീകരിക്കുന്നുണ്ട്‌. അത്‌ വിശ്വാസ്യതയെ ബലികഴിച്ചാകരുത്‌. വിശ്വാസ്യത നഷ്ടമായാൽ എല്ലാം നഷ്ടപ്പെടും. പിന്നീടത്‌ വീണ്ടെടുക്കൽ പ്രയാസമാണ്‌.

കൈരളിയുടെ ചോദ്യങ്ങളെ ചിലർ ഭയപ്പെടുന്നുണ്ട്‌. ചിലപ്പോൾ വിലക്കാറുമുണ്ട്‌. മറുപടിയില്ലെന്നും പറഞ്ഞിട്ടുണ്ടാകാം. ക്ഷണിച്ചുവരുത്തിയിട്ട്‌, പുറത്തുപോകാൻ പറഞ്ഞിട്ടുണ്ടാകാം. അതുകൊണ്ടൊന്നും കൈരളി തകർന്നിട്ടില്ല. വേറിട്ടൊരു മാധ്യമം എന്ന മുദ്രാവാക്യം നിലനിർത്താൻ കൈരളിക്കായി. കൈരളി ഉണ്ടായിരുന്നില്ലങ്കിൽ എന്താകുമായിരുന്നുവെന്ന്‌ നാടാകെ ചിന്തിച്ച ഘട്ടങ്ങളുണ്ട്‌. അതാണ്‌ കൈരളിയുടെ വിജയം.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.