Skip to main content

കുത്തകകൾ മാധ്യമരംഗം കയ്യടക്കി ഉള്ളടക്കം മലീമസമാക്കുമ്പോൾ പുതിയൊരു മാധ്യമ സാക്ഷരതാ യജ്ഞം ഉയർന്നുവരേണ്ടതുണ്ട്

കുത്തകകൾ മാധ്യമരംഗം കയ്യടക്കി ഉള്ളടക്കം മലീമസമാക്കുമ്പോൾ പുതിയൊരു മാധ്യമ സാക്ഷരതാ യജ്ഞം ഉയർന്നുവരേണ്ടതുണ്ട്. വിദേശ, ദേശീയ കുത്തകകൾ പ്രാദേശിക ഭാഷയിൽപ്പോലും പിടിമുറുക്കുന്നു. കോടികൾ വിതച്ച്‌ കോടികൾ കൊയ്യാൻ മാധ്യമ ഉള്ളടക്കത്തെയും ജനമനസുകളെയും അവർ മലീമസമാക്കുകയാണ്‌. മാധ്യമങ്ങളുടെ അധാർമിക ആക്രമണത്തിന്‌ പുരോഗമന പ്രസ്ഥാനങ്ങളും ഇടതുപക്ഷവും വിധേയമാകുന്നു. ഹീനമായ വിദ്വേഷ പ്രചാരണത്തിനാണ്‌ ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്‌. വർഗീയതയെ മുതൽ ഭീകരതയെവരെ പരോക്ഷമായി വാഴ്‌ത്താനും അവർ മടിക്കുന്നില്ല. കർഷകരും പാർശ്വവൽക്കരിക്കപ്പെട്ടവരും അടങ്ങുന്ന ഭൂരിപക്ഷ ജനതയ്‌ക്കൊപ്പം നിൽക്കാൻ മാധ്യമങ്ങൾക്കാകണം. സമൂഹത്തിന്‌ എന്ത്‌ നൽകിയെന്ന ചോദ്യത്തിന്‌ ഉത്തരം നൽകാനുമാകണം.

നിഷ്‌പക്ഷത പലപ്പോഴും കാപട്യമാണ്‌. സത്യവും അസത്യവും ഏറ്റുമുട്ടുന്നിടത്ത്‌ നിഷ്‌പക്ഷത അധാർമികമാണ്‌. പല മാധ്യമങ്ങളും അധാർമിക രാഷ്‌ട്രീയ ആയുധങ്ങളായി മാറുന്നത്‌ നിഷ്‌പക്ഷതയുടെ മുഖംമൂടിയിട്ടാണ്‌. റേറ്റിങ്‌ വർധിപ്പിക്കാൻ എന്തും ചെയ്യാമെന്ന സമീപനം ചിലർ സ്വീകരിക്കുന്നുണ്ട്‌. അത്‌ വിശ്വാസ്യതയെ ബലികഴിച്ചാകരുത്‌. വിശ്വാസ്യത നഷ്ടമായാൽ എല്ലാം നഷ്ടപ്പെടും. പിന്നീടത്‌ വീണ്ടെടുക്കൽ പ്രയാസമാണ്‌.

കൈരളിയുടെ ചോദ്യങ്ങളെ ചിലർ ഭയപ്പെടുന്നുണ്ട്‌. ചിലപ്പോൾ വിലക്കാറുമുണ്ട്‌. മറുപടിയില്ലെന്നും പറഞ്ഞിട്ടുണ്ടാകാം. ക്ഷണിച്ചുവരുത്തിയിട്ട്‌, പുറത്തുപോകാൻ പറഞ്ഞിട്ടുണ്ടാകാം. അതുകൊണ്ടൊന്നും കൈരളി തകർന്നിട്ടില്ല. വേറിട്ടൊരു മാധ്യമം എന്ന മുദ്രാവാക്യം നിലനിർത്താൻ കൈരളിക്കായി. കൈരളി ഉണ്ടായിരുന്നില്ലങ്കിൽ എന്താകുമായിരുന്നുവെന്ന്‌ നാടാകെ ചിന്തിച്ച ഘട്ടങ്ങളുണ്ട്‌. അതാണ്‌ കൈരളിയുടെ വിജയം.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.