Skip to main content

ഇടതുപക്ഷത്തിന്‌ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുവരും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നമുക്ക്‌ നല്ലതുപോലെ മുന്നേറാനാകും, ഇടതുപക്ഷത്തിന്‌ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുവരും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നമുക്ക്‌ നല്ലതുപോലെ മുന്നേറാനാകും

ന്യൂനപക്ഷ സംരക്ഷണം സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രധാന അജൻഡയാണ്. ഇത്‌ പ്രീണനമാണെന്നു പറഞ്ഞ്‌ ഹിന്ദുക്കൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമം ബിജെപി കേരളത്തിൽ നടത്തുകയാണ്‌. കേരളത്തിൽ ബിജെപി അക്കൗണ്ട്‌ തുറന്നത്‌ ഗൗരവമുള്ള പ്രശ്‌നമാണ്‌. തൃശൂരിൽ ബിജെപിക്ക്‌ ജയിക്കാൻ സൗകര്യമൊരുക്കിയത്‌ കോൺഗ്രസാണ്.

കേരളത്തിൽ കോൺഗ്രസിന്റെ സ്ഥാനാർഥികളെ നോക്കിയല്ല ജനം വോട്ട്‌ ചെയ്‌തത്‌. ബിജെപിക്ക്‌ ബദലാകാൻ സാധിക്കുന്നത്‌ കോൺഗ്രസിനാണെന്ന ധാരണ കേരളത്തിലെ മതനിരപേക്ഷ ഉള്ളടക്കമുള്ളവരെയും ന്യൂനപക്ഷങ്ങളെയും സ്വാധീനിച്ചു. എന്നാൽ, മലബാർ മേഖലയിൽ രാഷ്‌ട്രീയ വോട്ടിനപ്പുറം വർഗീയ കൂട്ടുകെട്ട്‌ രൂപപ്പെട്ടു. എസ്‌ഡിപിഐയും പോപ്പുലർഫ്രണ്ടും യുഡിഎഫിന്റെ ഘടകകക്ഷികളെപ്പോലെ പ്രവർത്തിച്ചു. ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ ആസൂത്രിതമായ പ്രചാരവേല സംഘടിപ്പിച്ചു. ഇത്‌ ദൂരവ്യാപകമായ ഫലമുളവാക്കുന്ന ഒന്നാണ്‌. ഇടതുപക്ഷത്തിന്‌ നഷ്ടപ്പെട്ട വോട്ടെല്ലാം തിരിച്ചുവരും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ലതുപോലെ നമുക്ക്‌ മുന്നേറാനാകും.

വർഗീയത പറഞ്ഞ്‌ ബിജെപിക്ക്‌ അൽപ്പസ്വൽപ്പം മുന്നേറാൻ കഴിഞ്ഞു. ഇത്‌ ഗൗരവത്തിൽ കാണണം. കോൺഗ്രസ്‌ ശരിയായ നിലപാട്‌ സ്വീകരിക്കുകയും സംഘടനാ ഉൾക്കരുത്തില്ലായ്‌മ പരിഹരിക്കുകയും ചെയ്‌തിരുന്നെങ്കിൽ ബിജെപി വീണ്ടും അധികാരത്തിൽ വരില്ലായിരുന്നു. രണ്ടു ശതമാനം വോട്ടുകൂടി നേടാനായിരുന്നെങ്കിൽ ചിത്രം മാറുമായിരുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.