Skip to main content

ഗവർണർ ശ്രമിക്കുന്നത്‌ ബിജെപി അജൻഡ നടപ്പാക്കാൻ

ബിജെപി അജൻഡ നടപ്പാക്കാൻ ഗവർണർ ശ്രമിക്കുകയാണ്. നിയമസഭയിൽ എല്ലാവരും ഒന്നിച്ച് പാസാക്കിയ ബില്ലിൽ ഒപ്പിടാതെ ഗവർണർ ഇടുക്കിയിലെ ജനതയെ വെല്ലുവിളിക്കുകയാണ്. ഭരണഘടനാ ബാധ്യതയും ഉത്തരവാദിത്വവുമാണ് ഗവർണർ ലംഘിക്കുന്നത്. ബില്ലിൽ പോരായ്‌മയുണ്ടെങ്കിൽ തിരിച്ചയയ്ക്കാം. ഉണ്ടെങ്കിൽ ഭേദഗതി വരുത്തി വീണ്ടും അയച്ചാൽ ഒപ്പിടുകയേ ഗവർണർക്ക് വഴിയുള്ളൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഗവർണർക്ക് നിയമസഭയോട് തെല്ലും ആദരവില്ല. സംസ്ഥാനത്തെ എല്ലാ ക്ഷേമ-വികസന പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തി ഭരണസ്തംഭനം ഉണ്ടാക്കുകയെന്ന കേന്ദ്ര അജൻഡ നടപ്പാക്കുന്നു. ആധുനികകാലത്ത് അന്തസോടെ ജീവിക്കാൻ ഇടുക്കിക്കാർക്കും സാധ്യമാക്കുന്ന ബില്ലാണ് എൽഡിഎഫ് സർക്കാർ പാസാക്കിയത്. കേന്ദ്ര രാഷ്ട്രീയ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തെ ഏതെങ്കിലും വിധത്തിൽ നിയന്ത്രിക്കാനാകുമോ എന്ന ശ്രമമാണ് ഗവർണർ നടത്തുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.