Skip to main content

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ മാന്യതയ്ക്കനുസരിച്ചു പെരുമാറണം

സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന ജസ്റ്റിസ് റോഹിന്തൻ നരിമാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെപ്പറ്റി കഴിഞ്ഞദിവസം മുംബൈയിൽ പറഞ്ഞതിങ്ങനെയാണ്, “ഗവർണർ സ്ഥാനത്തേക്ക് സ്വതന്ത്രമായി പ്രവർത്തിക്കുന്നവരെ വേണം അല്ലാതെ ഇന്നത്തെ കേരള ഗവർണറെപ്പോലെയുള്ളവരാകരുത് എന്ന് സുപ്രീം കോടതി വിധിക്കുന്ന ഒരു ദിവത്തിനായി ഞാൻ കാത്തിരിക്കുന്നു.” ഇന്ത്യൻ ഭരണഘടനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ മുപ്പത്തിമൂന്നു മാസം വരെ അകാരണമായി പിടിച്ചുവച്ചിട്ട് സുപ്രീം കോടതി വിധി വരുമ്പോഴേക്കും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുന്ന, ജനാധിപത്യത്തെ കോക്രി കാട്ടുന്ന അപഹാസ്യമായ പരിപാടിയെക്കുറിച്ചാണ് റോഹിന്തൻ നരിമാൻ ഇതു പറഞ്ഞത്. ഇക്കൊല്ലം ഇന്ത്യ കണ്ട അഞ്ചു ഗുരുതരപ്രശ്നങ്ങളിൽ മൂന്നാമത്തേതായാണ് ആരിഫ് ഖാനെ ജസ്റ്റിസ് റോഹിന്തൻ നരിമാൻ കണ്ടത്. ( അതീവശ്രദ്ധേയമായ നിരീക്ഷണങ്ങളാൽ ചിന്തോദ്ദീപകമായ അദ്ദേഹത്തിന്റെ പ്രഭാഷണം പൂർണ്ണരുപത്തിൽ വായിക്കുവാൻ , നമ്മുടെ രാഷ്ട്രത്തിന്റെ ജനാധിപത്യ ഭാവിയിൽ താല്പര്യമുള്ളവർ സമയം കണ്ടെത്തേണ്ടതാണെന്നും സൂചിപ്പിക്കുന്നു. )
ഈ പ്രഭാഷണം കഴിഞ്ഞ് താമസസ്ഥലത്തുപോയ ജസ്റ്റിസ്നരിമാൻ ടെലിവിഷനിൽ കണ്ടിരിക്കുക തെരുവിലിറങ്ങി, തെരുവുഗുണ്ടകളുടെ ഭാവഹാവാദികളോടെ വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്ന ആരിഫിനെയാണ്.

രാഷ്ട്രപതി, ഗവർണർ, ജഡ്ജി എന്നീ പദവികൾ സംബന്ധിച്ച തീരുമാനങ്ങൾ ഇന്ത്യൻ ഭരണഘടനാനിർമാണസഭ എടുക്കുമ്പോൾ പരിണിതപ്രജ്ഞരും സ്ഥിരബുദ്ധിയുള്ളവരുമായിരിക്കും ഈ പദവികളിൽ വരിക എന്നായിരിക്കണം സങ്കല്പിച്ചത്. സർവകലാശാലയുടെ ചാൻസലറായിരിക്കെ അവിടെ ചെന്നിറങ്ങി, തെരുവിലൂടെ നടന്ന് വിദ്യാർത്ഥികളെ വെല്ലുലവിളിക്കുന്ന, വിദ്യാർത്ഥികളെ ക്രിമിനലുകൾ എന്നു വിളിക്കുന്ന, ആർഎസ്എസിന് ആത്മാവ് വിറ്റതുകൊണ്ടുമാത്രം ഗവർണർ പദവിയിലിരിക്കാൻ പറ്റിയ ആരിഫ് ഖാനെ പോലെയുള്ളആളുകൾ ഈ സ്ഥാനത്തുവരും എന്നു ആരും കരുതിയിട്ടുണ്ടാവില്ല.

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ മാന്യതയ്ക്കനുസരിച്ചു പെരുമാറണം. സർവകലാശാലയുടെ ചാൻസലറാണ് താങ്കൾ. വിദ്യാർത്ഥികളോട് ഒരു ഗുണ്ടയെപ്പോലെ പെരുമാറരുത്, ഒരു രക്ഷകർത്താവിനെയും മുതിർന്ന ഗുരുനാഥനെപ്പോലെയും പെരുമാറണം.
 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.