Skip to main content

യുഡിഎഫിന്റെ നവകേരള സദസ്സ് ബഹിഷ്‌കരണ നിലപാട് ജനം തള്ളി

നവകേരള സദസ്സിനെതിരായ യുഡിഎഫിന്റെ ബഹിഷ്‌കരണ നിലപാട് ജനം സ്വീകരിച്ചിട്ടില്ല. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനം അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. നവകേരള സദസ്സ് ഇതിനോടകം ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. സദസ്സിലെ ഓരോ പരിപാടിയും ഒന്നിനൊന്ന് മികച്ചതായിരുന്നു.

ചരിത്രത്തില്‍ പുതിയ അധ്യയം രചിച്ച് സദസ്സ് മുന്നേറുകയാണ്. യുഡിഎഫിന്റെ ബഹിഷ്‌കരണ നിലപാട് ഏശിയിട്ടില്ല. മാധ്യമങ്ങളുടേത് ഇടതുപക്ഷ വിരുദ്ധ നിലപാടാണ്. സദസ്സിലേക്ക് മാര്‍ച്ച് ചെയ്യുകയാണ് കണ്ണൂരില്‍ യുഡിഎഫ് ചെയ്തത്. അതിന് പിന്നിലെ കാഴ്ച്ചപ്പാട് വലിയ കുഴപ്പമുണ്ടാക്കാനുള്ള ശ്രമമമാണ്.

പ്രതിഷേധം ആരും വിലക്കിയിട്ടില്ല. ചാവേറുകളെ പോലെ രണ്ടോ മൂന്നോ ആളുകള്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലേക്ക് ചാടിവീഴുകയാണ്. മരണസ്‌ക്വാഡുകള്‍ പോലെ. അത് വളരേ ബോധപൂര്‍വം ചെയ്ത കാര്യങ്ങളാണ്. ഇത്തരത്തിലുള്ള ഒരു പ്രകോപനത്തിനും വശംവദരാകാതെ ആത്മസംയമനത്തോടെ മൂന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനം.യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ഇത്തരം പരിപാടി ആസൂത്രണം ചെയ്തത് ബൂര്‍ഷ്വ പാര്‍ടികളും വലതുപക്ഷ പാര്‍ടികളും സ്വീകരിക്കുന്ന കള്ളപ്രചരണങ്ങളെ തുറന്നുകാണിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ പുതിയ രീതിയില്‍ എങ്ങനെ കളവ് ആവര്‍ത്തിക്കാം എന്നാണ് ചര്‍ച്ചകളില്‍ ഉള്‍പ്പെടെ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണം.

പൊതുവെ എന്തും പറയാന്‍ മടിക്കാത്തവരാണ് സതീശനും സുധാകരനും ഡിസിസി പ്രസിഡന്റുമാരുമൊക്കെ. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പദപ്രയോഗങ്ങള്‍ തന്നെ അതിന്റെ ഉദാഹരണങ്ങളാണ്. കണ്ണടച്ച് ഇടതുപക്ഷ, സര്‍ക്കാര്‍ വിരുദ്ധ, മുഖ്യമന്ത്രി വിരുദ്ധ നിലപാടുകളാണ് മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. യുഡിഎഫ് ഇത്തരത്തില്‍ തെറിവിളിക്കുകയെന്നത് കനുഗോലു സിദ്ധാന്തത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയെ ടാര്‍ഗറ്റ് ചെയ്യുക എന്നതാണ് ആ സിദ്ധാന്തത്തിന്റെ ഒന്നാമത്തെ കാര്യം. മുഖ്യമന്ത്രിയെ ടാര്‍ജറ്റ് ചെയ്യാന്‍ വസ്തുതാപരമായി പറ്റില്ല. അതിനാല്‍ പരിഹസിക്കുക, അപഹസിക്കുക, കളവ് പറയുക എന്നിവയ്ക്ക് ശ്രമിച്ചു. ഇതൊക്കെ തുറന്ന് കാണിച്ചുതന്നെ മുന്നോട്ടുപോകേണ്ടി വരും.

വൈകുന്നേരത്തെ ചര്‍ച്ച മുഖ്യമന്ത്രിക്കെതിരെയാണ്, സര്‍ക്കാരിനെതിരെയാണ്. അത്തരം ചര്‍ച്ചകളില്‍ ഇടതുപക്ഷ വക്താക്കളെ ചേര്‍ത്ത് പോകണോ എന്ന് ആലോചിക്കും. നിങ്ങള്‍ നിങ്ങളുടെ രീതിയില്‍ ചര്‍ച്ച നടത്തുന്നതല്ലെ നല്ലത് എന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ട ഘട്ടത്തില്‍ മാധ്യമശൃഖലയുടെ ഒരു വലിയ വിഭാഗം എത്തിയിരിക്കുന്നു.മാധ്യമങ്ങള്‍ ശക്തിയായി എതിര്‍ക്കുന്നത് സര്‍ക്കാരിന്റെ ജനകീയ സ്വാധീനം കൂടാനെ കാരണമാവുകയുള്ളു.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.