Skip to main content

ഇസ്രയേലിനെതിരെ കോൺഗ്രസ്‌ സ്വീകരിക്കുന്നത് അഴകൊഴമ്പൻ നിലപാട്

ഇസ്രയേലിനെതിരെ കോൺഗ്രസ്‌ അഴകൊഴമ്പൻ നിലപാടാണ്‌ സ്വീകരിക്കുന്നത്. ദേശീയ പ്രസ്ഥാനക്കാലത്ത്‌ ഗാന്ധിജിയും ജവഹർലാൽ നെഹ്‌റുവും ഉൾപ്പടെ കൊൺഗ്രസ്‌ നേതാക്കൾ പലസ്‌തീൻ ജനതക്കൊപ്പമായിരുന്നു. ഇപ്പോൾ കോൺഗ്രസ്‌ മനസുതുറക്കുന്നില്ല. സ്വാതന്ത്ര്യ ലഭിച്ചശേഷവും പലസ്‌തീൻ ജനതക്ക്‌ ഇന്ത്യ കലർപ്പില്ലാത്ത പിന്തുണ നൽകിയിരുന്നു. യാസർ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പിഎൽഒക്ക്‌ ഒപ്പം നിലകൊണ്ടു. ഈ നിലപാട്‌ തിരുത്തി ബിജെപി സർക്കാർ ഇസ്രായേലിനെ പിന്തുണയ്‌ക്കുകയാണ്.

നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെയാണ്‌ ഇന്ത്യ ഇസ്രായേലുമായി നയതന്ത്രബന്ധംതുടങ്ങിയത്‌. ഇരു രാജ്യങ്ങളിലും എംബസികൾ തുറന്നു. പാസ്‌പോർട്ട്‌ നിയന്ത്രണങ്ങൾ നീക്കി. ഇപ്പോൾ പലസ്‌തീൻ ഐക്യദാർഢ്യറാലി നടത്തിയതിന്റെ പേരിൽ കോൺഗ്രസ്‌ നേതാവ്‌ ആര്യാടൻ ഷൗക്കത്തിന്‌ അച്ചടക്കസമിതി വിലക്കുകൾ ഏർപ്പെടുത്തിയിരിക്കയാണ്‌. പലസ്‌തീൻ ഐക്യദാർഢ്യറാലികളിൽ എല്ലാ മനുഷ്യസ്‌നേഹികളും ഒന്നിച്ചണിനിരക്കണമെന്നാണ്‌ സിപിഐ എം നിലപാട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സീറ്റ്‌ നോക്കിയല്ല. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിൽ ജനങ്ങളെയാകെ അണിനിരത്തുകയെന്നാതാണ്‌ ലക്ഷ്യം. ലീഗായാലും ആര്യാടൻ ഷൗക്കത്തായാലും കടന്നുവരാം. വർഗീയ വാദികൾ, അഴകൊഴമ്പൻ നിലപാടുള്ളവർ എന്നിവരെ ഒഴിവാക്കി കൃത്യമായ വ്യക്തതതയുള്ളവരെല്ലാം ഒന്നിപ്പിക്കും. അതിൽ കക്ഷിരാഷ്‌ട്രീയ പരിഗണനയില്ല. രാജ്യത്ത്‌ ബിജെപി സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച പൗരത്വ ഭേദഗതിബിൽ, ഏകസിവിൽ കോഡ്‌ എന്നീ വിഷയങ്ങളിൽ ഫാസിസ്‌റ്റുകൾക്കെതിരെ ഒന്നിച്ച പേരാട്ടത്തിന്‌ സിപിഐ എം നേതൃത്വം നൽകി. രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കാനായിരുന്നു ബിജെപി ലക്ഷ്യം. ഇതിനെതിരെ മതനിരപേക്ഷ ചിന്താഗതിക്കാർ ഒന്നിച്ചു. സമാനമായി മാനവികത ഉയർത്തിപ്പിടിക്കുന്ന പോരാട്ടത്തിൽ ജനങ്ങളെയാകെ ഒന്നിപ്പിക്കും.

ജൂതരാഷ്‌ട്രം എന്ന്‌ പറഞ്ഞ്‌ ഫാസിസ്‌റ്റ്‌ തന്ത്രമാണ്‌ ഇപ്പോൾ പ്രചരിപ്പിക്കുന്നത്‌. ഗുജറാത്തിലും മണിപ്പൂരിലും ഇത്തരം പ്രചാരണം കണ്ടു. ഇത്‌ തിരിച്ചറിയാനാവണം. പലസ്‌തീനെ പൂർണമായും ഉന്മൂലനം ചെയ്യാനും വംശഹത്യ നടത്താനുമാണ്‌ ഇസ്രായേൽ നീക്കം. ഇതിന്‌ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ഇന്ത്യയുടെയും പിന്തുണയുണ്ട്‌. അടിയന്തിരമായി യുദ്ധം അവസാനിപ്പിക്കണം. അതിനായി ലോകത്തുള്ള ജനങ്ങളാകെ ഒന്നിക്കണം.

കൂടുതൽ ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.