Skip to main content

ആർഎസ്‌എസിന്റെ തിട്ടൂരം കൊണ്ട്‌ മാറുന്നതല്ല ഇന്ത്യ എന്ന പേര്‌

എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്ന്‌ ‘ഇന്ത്യ യെ’ വെട്ടി ‘ഭാരത്‌’ എന്നാക്കുന്നത്‌ ഹിന്ദുത്വവൽക്കരണത്തിലേയ്‌ക്കും വർഗീയതിയിലേയ്‌ക്കും ഫാസിസത്തിലേയ്‌ക്കുമുള്ള യാത്രയുടെ വിദ്യഭ്യാസരംഗത്തെ പ്രയോഗമാണ്. ആർഎസ്‌എസിന്റെ തിട്ടൂരം കൊണ്ട്‌ മാറുന്നതല്ല ഇന്ത്യ എന്ന ഭരണഘടനാപരമായ പേര്‌. ഫാസിസ്‌റ്റ്‌ രീതിൽ അടിച്ചേൽപ്പിക്കുന്ന പേരിനെ അംഗീകരിക്കില്ല - ഡൽഹിൽ മാധ്യമപ്രവർത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്‌കർ അടക്കമുള്ളവർ ഭരണഘടന നിർമാണ സഭയിൽ നടത്തിയ ചർച്ചയുടെ ഫലമായി രാജ്യത്തിന്റെ പേര്‌ ഇന്ത്യ എന്നാണ്‌ നിശ്ചയിച്ചത്‌. ഇന്ത്യ, അഥവ ഭാരതം എന്നാണ്‌ ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ ഉൾപ്പെടുത്തിയത്‌.

രാജ്യത്തിന്റെ പേര്‌ മാറ്റില്ലന്നായിരുന്നു മോദി സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്‌. പ്രതിപക്ഷ പാർടികൾ ഇന്ത്യ എന്ന ബിജെപി വിരുദ്ധ കൂട്ടായ്‌മ രൂപീകരിച്ചതാണ്‌ പെട്ടന്നുന്നുള്ള പ്രകോപനമെന്ന്‌ വ്യക്തമാണ്‌.ശാസ്‌ത്ര-ചരിത്ര സത്യങ്ങളെ മൂടി വെച്ച്‌ സ്വയം നിർമിച്ച ചരിത്രത്തെ ആധുനിക ചരിത്രമെന്നാണ്‌ അവർ സ്വയം വിളിക്കുന്നത്‌. പുരാണങ്ങളെ ക്ലാസിക്കൽ ചരിത്രമാക്കുകയാണ്‌. ഇത്‌ സവർക്കറുടെ നിലപാടാണ്‌.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്?

സ. എം വി ജയരാജൻ

പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 24,945-ാം സ്ഥാനത്തായിരുന്ന മന്ത്രി സണ്ണി ജോസഫിന്റെ മകൾക്ക് പരിയാരം മെഡിക്കൽ കോളേജിൽ എങ്ങനെയാണ് എംബിബിഎസിന് പ്രവേശനം കിട്ടിയത്? റാങ്ക് ലിസ്റ്റിൽ ഏറെ പിന്നിലായിരുന്ന മകള്‍ അഞ്ചു റോസിനാണ്, അർഹതപ്പെട്ട മറ്റ് വിദ്യാർഥികളെ മറികടന്ന് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്.

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഒരുപാട് ചിരിപ്പിച്ചും ഒരുവേള കരയിപ്പിച്ചും മലയാള ചലച്ചിത്ര ലോകത്ത് അനശ്വരനായിത്തീർന്ന അതുല്യ കലാകാരൻ സലിം കുമാറിന് വിട. മലയാളികൾ ഹൃദയത്തോട് ചേർത്ത ആ ചിരി മറയുമ്പോൾ ബാക്കിയാവുന്നത് കാലത്തിന് മായ്ക്കാനാവാത്ത എണ്ണമറ്റ കഥാപാത്രങ്ങളാണ്.

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്

സ. പിണറായി വിജയൻ

മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലിംകുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മിമിക്രി കലകാരനിൽ നിന്നും ഹാസ്യനടനിലേയ്ക്കും തുടർന്ന് ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിൻ്റെ പ്രയാണം വളർന്നു വരുന്ന കലാകാരൻമാർക്ക് എക്കാലവും പ്രചോദനം പകരും.