Skip to main content

ലോകത്തിനു മുന്നിൽ ഇന്ത്യൻ അക്കാദമിക് പാണ്ഡിത്യത്തെ മുഴുവൻ പരിഹാസ്യരാക്കുകയാണ് ബിജെപി സർക്കാർ

ഇന്ത്യയിലെ ജനസംഖ്യാ പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസിന്റെ ഡയറക്ടർ സ്ഥാനത്തുനിന്നും പ്രൊഫ. കെഎസ് ജെയിംസ് രാജിവച്ചു. അതോടെ അദ്ദേഹത്തിന്റെ സസ്പെൻഷൻ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇതോടെ ഒരുകാര്യം വ്യക്തമായി. കേന്ദ്ര സർക്കാരിന്റെ സസ്പെൻഷൻ നടപടിയുടെ ലക്ഷ്യം ജെയിംസിനെ പുറത്താക്കുകയെന്നതു മാത്രമായിരുന്നു. എന്തായിരുന്നു പ്രശ്നം?

ദേശീയ കുടുംബാരോഗ്യ സർവ്വേ നടത്തുന്നത് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസാണ്. ഈ സർവ്വേയുടെ അഞ്ചാമത് റൗണ്ട് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സ്ത്രീകളുടെ വിളർച്ചാരോഗം മോദി ഭരണത്തിൽ ഉയർന്നു. മോദി സർക്കാരിന്റെ ഒരു സുപ്രധാന പ്രചാരണമായ വെളിയിട വിസർജ്ജനവിമുക്ത രാഷ്ട്രം ഇപ്പോഴും ഒരു വിദൂരലക്ഷ്യമായി തുടരുന്നൂവെന്നു സർവ്വേ വ്യക്തമാക്കി. 100 ശതമാനം കുടുംബങ്ങൾക്കും കക്കൂസ് ഉണ്ടെന്നു പറയുമ്പോൾ സർവ്വേ റിസൾട്ട് പ്രകാരം 19 ശതമാനം കുടുംബങ്ങൾക്കു കക്കൂസ് ഇല്ല. അതുപോലെ തന്നെ ഉജ്ജ്വല യോജന വഴി എല്ലാ കുടുംബങ്ങൾക്കും പാചകവാതക സിലിണ്ടറുകൾ എത്തിച്ചൂവെന്ന് ഇന്ത്യാ സർക്കാർ പെരുമ്പറ മുഴക്കിക്കൊണ്ടിരിക്കുമ്പോൾ 40 ശതമാനം ഗ്രാമീണ കുടുംബങ്ങളും പാചകവാതകം ഉപയോഗിക്കുന്നില്ലായെന്നും തെളിഞ്ഞു.

കേന്ദ്ര സർക്കാർ റിപ്പോർട്ട് പിടിച്ചുവച്ചു. കണക്കുകൾ തിരുത്തണമെന്നായിരുന്നു ആവശ്യം. പക്ഷേ, പണ്ഡിതരടങ്ങിയ റിവ്യു കമ്മിറ്റി പ്രൊഫ. ജെയിംസിന്റെ വാദങ്ങളാണ് അംഗീകരിച്ചത്. ഇപ്പോൾ ആറാമത് റൗണ്ട് സർവ്വേക്കു തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിനു മുമ്പ് ലക്ഷ്യങ്ങൾ നേടിയ സർവ്വേ റിപ്പോർട്ട് തയ്യാറാക്കണം. അതിനു പ്രൊഫ. ജെയിംസിനെപോലുള്ളവരെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ. അതിനു കണ്ടുപിടിച്ച മാർഗ്ഗമാണ് സസ്പെൻഷൻ. 35 കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. അതിലൊന്ന് ചൈനക്കാർ പങ്കെടുക്കുന്ന വെബിനാറിൽ പങ്കെടുത്തൂവെന്നുള്ളതാണ്.

ലോകത്തിനു മുന്നിൽ ഇന്ത്യൻ അക്കാദമിക് പാണ്ഡിത്യത്തെ മുഴുവൻ പരിഹാസ്യരാക്കുകയാണ് ബിജെപി സർക്കാർ. ബിജെപിയെ സംബന്ധിച്ചിടത്തോളം കാനേഷുമാരി കണക്കെടുപ്പാകട്ടെ, ദേശീയ ഉപഭോക്തൃ സർവ്വേയാകട്ടെ, തൊഴിലില്ലായ്മ സർവ്വേയാകട്ടെ അതല്ലെങ്കിൽ ആരോഗ്യ സർവ്വേയാകട്ടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള ഉപകരണങ്ങൾ മാത്രമാണ്.

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.