Skip to main content

ലോകത്തിനു മുന്നിൽ ഇന്ത്യൻ അക്കാദമിക് പാണ്ഡിത്യത്തെ മുഴുവൻ പരിഹാസ്യരാക്കുകയാണ് ബിജെപി സർക്കാർ

ഇന്ത്യയിലെ ജനസംഖ്യാ പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസിന്റെ ഡയറക്ടർ സ്ഥാനത്തുനിന്നും പ്രൊഫ. കെഎസ് ജെയിംസ് രാജിവച്ചു. അതോടെ അദ്ദേഹത്തിന്റെ സസ്പെൻഷൻ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇതോടെ ഒരുകാര്യം വ്യക്തമായി. കേന്ദ്ര സർക്കാരിന്റെ സസ്പെൻഷൻ നടപടിയുടെ ലക്ഷ്യം ജെയിംസിനെ പുറത്താക്കുകയെന്നതു മാത്രമായിരുന്നു. എന്തായിരുന്നു പ്രശ്നം?

ദേശീയ കുടുംബാരോഗ്യ സർവ്വേ നടത്തുന്നത് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസാണ്. ഈ സർവ്വേയുടെ അഞ്ചാമത് റൗണ്ട് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സ്ത്രീകളുടെ വിളർച്ചാരോഗം മോദി ഭരണത്തിൽ ഉയർന്നു. മോദി സർക്കാരിന്റെ ഒരു സുപ്രധാന പ്രചാരണമായ വെളിയിട വിസർജ്ജനവിമുക്ത രാഷ്ട്രം ഇപ്പോഴും ഒരു വിദൂരലക്ഷ്യമായി തുടരുന്നൂവെന്നു സർവ്വേ വ്യക്തമാക്കി. 100 ശതമാനം കുടുംബങ്ങൾക്കും കക്കൂസ് ഉണ്ടെന്നു പറയുമ്പോൾ സർവ്വേ റിസൾട്ട് പ്രകാരം 19 ശതമാനം കുടുംബങ്ങൾക്കു കക്കൂസ് ഇല്ല. അതുപോലെ തന്നെ ഉജ്ജ്വല യോജന വഴി എല്ലാ കുടുംബങ്ങൾക്കും പാചകവാതക സിലിണ്ടറുകൾ എത്തിച്ചൂവെന്ന് ഇന്ത്യാ സർക്കാർ പെരുമ്പറ മുഴക്കിക്കൊണ്ടിരിക്കുമ്പോൾ 40 ശതമാനം ഗ്രാമീണ കുടുംബങ്ങളും പാചകവാതകം ഉപയോഗിക്കുന്നില്ലായെന്നും തെളിഞ്ഞു.

കേന്ദ്ര സർക്കാർ റിപ്പോർട്ട് പിടിച്ചുവച്ചു. കണക്കുകൾ തിരുത്തണമെന്നായിരുന്നു ആവശ്യം. പക്ഷേ, പണ്ഡിതരടങ്ങിയ റിവ്യു കമ്മിറ്റി പ്രൊഫ. ജെയിംസിന്റെ വാദങ്ങളാണ് അംഗീകരിച്ചത്. ഇപ്പോൾ ആറാമത് റൗണ്ട് സർവ്വേക്കു തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിനു മുമ്പ് ലക്ഷ്യങ്ങൾ നേടിയ സർവ്വേ റിപ്പോർട്ട് തയ്യാറാക്കണം. അതിനു പ്രൊഫ. ജെയിംസിനെപോലുള്ളവരെ സ്ഥാനത്തുനിന്നും മാറ്റിയേ തീരൂ. അതിനു കണ്ടുപിടിച്ച മാർഗ്ഗമാണ് സസ്പെൻഷൻ. 35 കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. അതിലൊന്ന് ചൈനക്കാർ പങ്കെടുക്കുന്ന വെബിനാറിൽ പങ്കെടുത്തൂവെന്നുള്ളതാണ്.

ലോകത്തിനു മുന്നിൽ ഇന്ത്യൻ അക്കാദമിക് പാണ്ഡിത്യത്തെ മുഴുവൻ പരിഹാസ്യരാക്കുകയാണ് ബിജെപി സർക്കാർ. ബിജെപിയെ സംബന്ധിച്ചിടത്തോളം കാനേഷുമാരി കണക്കെടുപ്പാകട്ടെ, ദേശീയ ഉപഭോക്തൃ സർവ്വേയാകട്ടെ, തൊഴിലില്ലായ്മ സർവ്വേയാകട്ടെ അതല്ലെങ്കിൽ ആരോഗ്യ സർവ്വേയാകട്ടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള ഉപകരണങ്ങൾ മാത്രമാണ്.

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ