Skip to main content

മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ ശുദ്ധമായി നടക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെ താറടിക്കരുത്

നിയമനക്കോഴ ഗൂഢാലോചനയിൽ സർക്കാരിനെയും ആരോഗ്യവകുപ്പിനെയും താറടിച്ചുകാണിക്കാൻ ബോധപൂർവമായ ശ്രമം നടന്നു. നിപയെ ഫലപ്രദമായി നേരിട്ട്‌ യശസ്സോടെ നിൽക്കുന്ന ഘട്ടത്തിൽ ഇല്ലാത്ത കാര്യം കെട്ടിച്ചമയ്‌ക്കാൻ ശ്രമം നടന്നെന്ന്‌ ഇതിനകം വ്യക്തമായ്. ഗൂഢാലോചനയ്‌ക്ക്‌ പിന്നിലാരെന്ന്‌ അന്വേഷിച്ച്‌ കണ്ടത്തെട്ടെ.

മാധ്യമങ്ങൾ തമ്മിലുള്ള മത്സരത്തിൽ ശുദ്ധമായി നടക്കുന്ന സർക്കാരിന്റെ പ്രവർത്തനത്തെ കരിവാരി തേയ്‌ക്കരുത്‌. മന്ത്രിയെയും ഓഫീസിനെയും കരിവാരി തേയ്‌ക്കാൻ ശ്രമിച്ചു. എല്ലാ കാര്യങ്ങളും പുറത്തുവന്നപ്പോൾ വാർത്തയ്‌ക്ക്‌ പ്രാധാന്യമില്ലാതായി. ആദ്യം ഒന്നാം പേജിൽ വാർത്ത നൽകിയവർ യാഥാർഥ്യം പുറത്തുവന്നപ്പോൾ ഉൾപേജിലേക്ക്‌ പിൻവലിഞ്ഞു. ഭരണപക്ഷവുമായി ബന്ധമുള്ളവരാണ്‌ തട്ടിപ്പിനു പിന്നിലെന്ന കള്ളങ്ങൾ ആവർത്തിക്കുകയാണ്‌. വീഴ്‌ച തുറന്നു സമ്മതിക്കാൻ ഇപ്പോഴും മാധ്യമങ്ങൾ തയ്യാറായിട്ടില്ല.

പ്രചാരണ സംവിധാനങ്ങൾ ഏതു രീതിയിൽ ഉപയോഗിക്കപ്പെടുന്നുവെന്നു കൂടിയാണ്‌ ഇതിലൂടെ വ്യക്തമാകുന്നത്‌. കള്ളവാർത്തയ്‌ക്ക്‌ വലിയ പ്രാധാന്യമാണ്‌ നൽകിയത്‌. സർക്കാരിനെ മാത്രമല്ല, ഒരു നാടിനെയാകെയാണ്‌ താറടിക്കുന്നത്‌. ഇക്കാര്യത്തിൽ സ്വയം വിമർശമുണ്ടാകണം. നല്ല വിമർശങ്ങൾ സർക്കാരിന്റെ പ്രവർത്തനത്തിന്‌ സഹായകരമാണ്‌. അതിന്‌ പകരം എങ്ങനെയും ഇടിച്ചു താഴ്‌ത്തേണ്ട സർക്കാരാണെന്ന മട്ടിൽ കഥകൾ മെനയുകയാണ്‌.

മാധ്യമരംഗത്തുള്ള വിദഗ്‌ധരെ രാഷ്ട്രീയ പാർടികളുടെ ഉന്നതാധികാര സമിതിയിൽ പങ്കെടുപ്പിച്ച്‌ പ്രവർത്തനം എങ്ങനെയെന്ന്‌ ചർച്ച ചെയ്യുന്ന പതിവില്ല. കെപിസിസി യോഗത്തിൽ പിആർ വിദഗ്‌ധൻ പങ്കെടുത്തത്‌ അതിൽ നിന്നുള്ള മാറ്റമാണ്‌. ഏതു രീതിയിലുള്ള പ്രവർത്തനമാണ്‌ ആലോചിക്കുന്നതെന്നത്‌ പ്രധാനമാണ്‌. ഇല്ലാക്കഥകൾ ഉണ്ടാക്കുകയും അതിനുള്ള ആശയം കൊടുക്കുകയുമാണ്‌. ആവശ്യമായ ആളുകളെ രാഷ്ട്രീയ പാർടിയും നൽകും. അതിനായി വലിയ തോതിൽ പണം ചെലവഴിക്കും. അവരുന്നയിക്കുന്ന വിഷയം ഏറ്റെടുപ്പിക്കാനും എല്ലാ പ്രചാരണ സംവിധാനത്തെയും ഇതിന്റെ ഭാഗമാക്കി മാറ്റാനും പ്രലോഭനങ്ങൾ നിരത്തുകയാണ്‌. ഇത്‌ മാതൃകാപരമാണോയെന്ന്‌ ആലോചിക്കണം.

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ