Skip to main content

ഇഡിയെ കയറൂരി വിട്ടത് ബിജെപിക്ക് ഭരണത്തിലെത്താൻ കഴിയില്ലെന്നതിന്റെ വെപ്രാളത്തിൽ

മൂന്നാമതും ഭരണത്തിലെത്താൻ കഴിയില്ലെന്നതിന്റെ വെപ്രാളത്തിലാണ്‌ ബിജെപി സർക്കാർ ഇഡിയെ കയറൂരി വിട്ടത്. പ്രതിപക്ഷ പാർടികൾ അധികാരത്തിലിരിക്കുന്ന നാല്‌ സംസഥാനങ്ങളിലാണ്‌ കഴിഞ്ഞ ദിവസം ഒരേസമയം ഇഡി റെയ്‌ഡ്‌ നടന്നത്‌. പുതിയ സാഹചര്യത്തിൽ ബിജെപി എങ്ങിനെ പ്രതികരിക്കുമെന്നതിന്റെ സൂചനയാണിത്.

മൂന്നാമത്തെ തവണയും ബിജെപി അധികാരത്തിലെത്തുന്നത്‌ അപരിഹാര്യമായ ആപത്താണെന്ന വസ്‌തുത പൊതുവെ രാജ്യത്തെ ജനങ്ങൾ അംഗീകരിച്ചിട്ടുണ്ട്‌. ഈ ആപത്ത്‌ ഒഴിവാക്കേണ്ടതാണെന്ന പൊതുനിലപാടിലാണ്‌ എല്ലാവരും. മതനിരപേക്ഷത ആഗ്രഹിക്കുന്നവർ ചേറന്നുള്ള കൂട്ടായ്‌മ വന്നത്‌ അതിനാണ്‌. തുടർഭരണം ബിജെപിയുടെ കൈകളിൽ എത്താതിരിക്കാനുള്ള ശ്രമമാണ്‌ നടത്തേണ്ടത്‌. ഈ കൂട്ടായ്‌മ ശക്തിപ്പെടുത്താനുള്ള ചർച്ചകളാണ്‌ രാജ്യത്തെങ്ങും. ഇനിയൊരു ടേം അസാധ്യമാണെന്ന തിരിച്ചറിവ്‌ ബിജെപിക്കുമുണ്ട്‌. അത്‌ കൂടുതൽ ആപൽക്കരമായ നീക്കങ്ങളിലേക്ക്‌ അവരെ പ്രേരിപ്പിക്കും.

സമീപദിവസങ്ങളിലെ റെയ്‌ഡ്‌ അടക്കമുള്ള സംഭവങ്ങളും അതാണ്‌ സൂചിപ്പിക്കുന്നത്‌. ഇനിയും കൂടുതൽ ഇത്തരം നീക്കങ്ങൾ പ്രതീക്ഷിക്കാം. അതേസമയം ഏതെങ്കിലും ബിജെപിയിതരരെ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചിട്ടും കാര്യമില്ലെന്നതും ഓർക്കണം. അത്‌ സംഘപരിവാർ മനസുള്ളവരാകരുത്‌. മതനിരപേക്ഷതയ്‌ക്കുവേണ്ടി ഉറച്ച മനസോടെ നിലകൊള്ളുന്നവരും വർഗീയതയെ ചെറുക്കുന്നവരുമാകണം. കോൺഗ്രസിന്‌ ഒരിക്കലും ഇക്കാര്യത്തിൽ തീർച്ചയും മൂർച്ചയുമുള്ള നിലപാട്‌ എടുക്കാൻ കഴിഞ്ഞിട്ടില്ല.

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ