Skip to main content

കെൽട്രോണിനെ നിയമസഭയിൽ അപമാനിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ മാപ്പ് പറയണം

കേരളത്തിന്റെ അഭിമാനമായ കെൽട്രോണിനെ നിയമസഭയിൽ അപമാനിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ മാപ്പ് പറയണം. പൊതുമേഖലാ സ്ഥാപനങ്ങളെ പഴി പറഞ്ഞ് എല്ലാം സ്വകാര്യവത്കരിക്കുകയും വിറ്റു തുലയ്ക്കുകയും ചെയ്യുന്ന മോദി സർക്കാറിന്റെ നയങ്ങളുടെ കുഴലൂത്തുകാരനായി കോൺഗ്രസ് നേതാവായ താങ്കൾ മാറി എന്നത് ലജ്ജാകരമാണ്.

ഇലക്ട്രോണിക് സാങ്കേതിക വിദ്യയും, ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്ത കാലത്ത് പ്രതിഭാശാലിയായിരുന്ന കെപിപി നമ്പ്യാരുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഇലക്ട്രോണിക് കമ്പിനിയാണ് കെൽട്രോൺ. കേരളീയർ, ടിവി പരിചയപ്പെട്ടത് പോലും കെൽട്രോൺ ടിവിയിലൂടെയാണ്. 2006ലെ എൽഡിഎഫ് മന്ത്രിസഭയുടെ കാലത്ത്, കൽക്കത്ത മഹാനഗരത്തിലെ ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിക്കാൻ കരാർ ലഭിച്ചത് കെൽട്രോണിനാണ്. പൂന മുനിസിപ്പാലിറ്റിയുടെ വാഹനങ്ങളുടെ ചലനം നിരീക്ഷിക്കുന്ന സർവ്വലൈൻസ് സിസ്റ്റം സ്ഥാപിച്ചത് കെൽട്രോണായിരുന്നു.

ഡിഫൻസ്, ഐഎസ്ആർഒ തുടങ്ങിയ സ്ഥാപനങ്ങൾ, സഹകരിച്ച് പ്രവർത്തിക്കുന്ന രാജ്യത്തെ അപൂർവ്വം പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കെൽട്രോൺ. ചന്ദ്രയാൻ പേടകത്തിൽ പോലും കെൽട്രോണിന്റെ കയ്യൊപ്പ് ഉണ്ട്. പൊതുമേഖലയിൽ ഒന്നും ശരിയാവില്ല എന്ന ഉദാരവത്കരണ വക്താക്കളുടെ നാവായി തിരുവഞ്ചൂരിനെ പോലെയുള്ള ഒരു ജനപ്രതിനിധി തരം താഴാൻ പാടില്ലായിരുന്നു.

കേരളീയരുടെ വീടുകളിൽ വർഷങ്ങൾക്ക് മുൻപ് സുപരിചിതമായിരുന്ന ബ്ലാക്ക് & വൈറ്റ് ടിവി, റേഡിയോ, കമ്പ്യൂട്ടർ എന്നിവയെല്ലാം കെൽട്രോണിന്റേതായിരുന്നു. തിരുവഞ്ചൂരിന്റെ പാർട്ടി 1991 മുതൽ നടപ്പിലാക്കിയ ഇറക്കുമതി ഉദാരവത്കരണ നയം മൂലമാണ് ഇലട്രോണിക് മേഖലയിലെ ദേശീയ കമ്പിനിയായ ഭാരത് ഇലക്ട്രോണിക്‌സും, കെൽട്രോണും പ്രതിസന്ധി നേരിട്ടത്. ഈ പ്രശ്നങ്ങളെ സുധീരം നേരിട്ട്, ഇപ്പോഴും സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ള സ്ഥാപനമാണ് കെൽട്രോൺ.

ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ദ്ധരെയും, തൊഴിലാളികളെയും പരസ്യമായി അപമാനിക്കുകയാണ് തിരുവഞ്ചൂർ ചെയ്തത്. കെൽട്രോണിനെ തകർക്കാൻ മാത്രം സഹായിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരസ്യ അധിക്ഷേപത്തിനെതിരെ പ്രതിഷേധിക്കാൻ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ