Skip to main content

കഞ്ഞിയിൽ മണ്ണുവാരിയിടുന്നതിനും പ്രതിപക്ഷ പിന്തുണ

കുട്ടികളുടെ ഉച്ചഭക്ഷണത്തിലും കഞ്ഞിയിലും വരെ കേന്ദ്ര സർക്കാർ മണ്ണുവാരിയിടുമ്പോൾ അതിനെ പിന്തുണയ്ക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം.

രാജ്യത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന്‌ നിതി അയോഗിന്റെയും അന്താരാഷ്ട്ര ധനകാര്യസ്ഥാപനമായ ഫിറ്റ്ചിന്റെയും റിപ്പോർട്ടുകളിൽ ഇക്കാര്യമുണ്ട്‌. കടബാധ്യത രണ്ടുവർഷം കൊണ്ട് 38 ശതമാനത്തിൽനിന്ന് 34 ശതമാനമായി കുറഞ്ഞു. തനത് നികുതി വരുമാനം 50 ശതമാനത്തിലേറെ വർധിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ ആയാലും ഉച്ചഭക്ഷണമായാലും നെല്ലുസംഭരണമായാലും സംസ്ഥാനം മുൻകൂർ ചെലവാക്കുകയാണ്.

എന്നിട്ടും സംസ്ഥാനത്തിന് അർഹമായ തുക നൽകാതെ ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രം. നെല്ലുസംഭരണം, ഉച്ചഭക്ഷണവിതരണം, സാമൂഹ്യസുരക്ഷാ പെൻഷൻ തുടങ്ങി വിവിധ പദ്ധതികളിലായി 5506 കോടി രൂപയാണ് കുടിശ്ശികയാക്കിയത്. സംസ്ഥാനത്തിനുള്ള ഗ്രാന്റും നികുതിവിഹിതവും കേന്ദ്രം വെട്ടിക്കുറച്ചു. വായ്പാ പരിധിയിൽ അനാവശ്യ നിയന്ത്രണം കൊണ്ടുവന്നു. ഒരുശതമാനം അധികവായ്പയോ, പാക്കേജോ വേണമെന്ന ആവശ്യം നിരസിച്ചു. പൂർണമായും കേന്ദ്രസഹായത്തോടെയുള്ള 18 പദ്ധതികളുടെ വിഹിതം 60 ശതമാനമായി കുറച്ചു.

ഈ രാഷ്ട്രീയ നീക്കത്തെ എതിർക്കാനും സംസ്ഥാന താൽപ്പര്യം സംരക്ഷിക്കാനും ഒരുമിച്ച് നിൽക്കേണ്ടതിനും പകരം കേന്ദ്രം ഭരിക്കുന്ന ബിജെപിയെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യൻ പാർലിമെന്റിൽ ഉൾപ്പെടെ കേരളത്തിനു വേണ്ടി ഒരു കാര്യവും സംസാരിക്കാൻ അവർ തയ്യാറാവാത്തത്. യുഡിഎഫിന്റെ നേതാക്കൾ എടുക്കുന്ന സമീപനം സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വിപരീതമാണ്. യുഡിഎഫ് എന്നു പറഞ്ഞാൽ ബിജെപിയ്ക്കു വേണ്ടി കേരളത്തിൽ പ്രവർത്തിക്കുന്നവരാണ്.

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ