Skip to main content

മോദിയുടെ എട്ട് വർഷത്തെ ഭരണം രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുത്

മോദിയുടെ എട്ട് വർഷത്തെ ഭരണം രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വികസനസൂചികകളിൽ ഇന്ത്യ പുറകോട്ടുപോയി. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നതിന്റെ കാരണം എട്ട് വർഷക്കാലത്തെ സാമ്പത്തിക പ്രവണതകൾ പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടും. ഇതുസംബന്ധിച്ച സമഗ്രമായ പഠനങ്ങൾ പലതും പുറത്തുവരുന്നുണ്ട്. ഞാൻ ഉപയോഗിക്കുന്നത് സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ആർ നാഗരാജ് ദി ഇന്ത്യാ ഫോറത്തിൽ എഴുതിയ ലേഖനമാണ് (www.TheIndiaForum.in February 7, 2020).

1. 1991-92-നുശേഷം ഏറ്റവും മോശം സാമ്പത്തിക പ്രകടനം എൻഡിഎ സർക്കാരിന്റെ എട്ട് വർഷങ്ങളാണ്. 2015-16-ൽ 8 ശതമാനത്തിലേറെ എത്തിയ ജിഡിപിയുടെ വളർച്ച കോവിഡിനു മുമ്പ് 4 ശതമാനമായി താഴ്ന്നു. നോട്ട് നിരോധനത്തെ തുടർന്നാണ് വളർച്ച താഴേയ്ക്ക് ഉരുളാൻ തുടങ്ങിയത്. ഇതിൽ നിന്നും ഇന്ത്യ ഇന്നും രക്ഷപ്രാപിച്ചിട്ടില്ല.

2. വളർച്ച മുരടിച്ചതിന്റെ പശ്ചാത്തലം സമ്പാദ്യ നിക്ഷേപ നിരക്കിലുണ്ടായ ഇടിവാണ്. 2013-14-ലാണ് ഈ പ്രവണത പ്രത്യക്ഷപ്പെട്ടത്. എൻഡിഎ ഭരണകാലത്ത് 2007-08-ൽ 38 ശതമാനമായിരുന്ന നിക്ഷേപം 2017-18-ൽ 30 ശതമാനമായി താഴ്ന്നു.

3. ദേശീയ വരുമാനത്തിന്റെ ശതമാനമായി കണക്കാക്കിയാൽ കയറ്റുമതി കുറഞ്ഞു. മൊത്തം വിദേശ വ്യാപാരം 2012-13-ൽ ജിഡിപിയുടെ 25 ശതമാനം ആയിരുന്നത് 19 ശതമാനത്തിനു താഴെയായി.

4. മോദി ഭരണകാലത്ത് മേക്ക് ഇൻ ഇന്ത്യ പദ്ധതിയൊക്കെ പ്രഖ്യാപിച്ചെങ്കിലും ദേശീയ വരുമാനത്തിൽ വ്യവസായ മേഖലയുടെയും മാനുഫാക്ച്ചറിംഗ് മേഖലയുടെയും വിഹിതത്തിൽ വർദ്ധനയേ ഉണ്ടായില്ല.

5. ആർബിഐ ഉൽപ്പാദനശേഷിയുടെ വിനിയോഗത്തിന്റെ കണക്ക് പ്രസിദ്ധീകരിക്കാറുണ്ട്. ചിത്രം 5-ൽ കാണുന്നതുപോലെ 2011-12 മുതൽ ഇതിന്റെ ഗതി താഴേക്കാണ്.

6. ബാങ്കുകളുടെ കിട്ടാക്കടം മൊത്തം വായ്പയുടെ ശതമാനമായി കണക്കാക്കിയാൽ 2013-14 വരെയും 4 ശതമാനത്തിൽ താഴെയാണ്. എന്നാൽ അതിനുശേഷം തുടർച്ചയായി വർദ്ധിച്ച് 10 ശതമാനത്തിലേറെയായി.

7. എണ്ണവില എൻഡിഎ ഭരണകാലത്ത് താഴ്ന്നു. ഒരുഘട്ടത്തിൽ ഒരു ബാരലിന് 45 ഡോളർ എന്ന നിലയിലെത്തി. എന്നാൽ ഇതിന്റെ നേട്ടം ജനങ്ങൾക്ക് കൈമാറുന്നതിന് നികുതി വർദ്ധനയിലൂടെ സർക്കാർ തട്ടിയെടുത്തു. ഇന്നിപ്പോൾ എണ്ണവില ഉയരാൻ തുടങ്ങിയപ്പോൾ വിലക്കയറ്റത്തിന്റെ ആക്കവും കൂടുകയാണ്. ഉപഭോക്തൃ വില സൂചിക 7 ശതമാനത്തിനു മുകളിലായി.

8. തൊഴിൽ പങ്കാളിത്ത നിരക്ക് 2011-12-ൽ 38.6 ശതമാനം ആയിരുന്നത് 2017-18-ൽ 34.7 ശതമാനമായി താഴ്ന്നു. തൊഴിലില്ലായ്മ 3 ശതമാനത്തിൽ നിന്ന് 8.8 ശതമാനമായി ഉയർന്നു.

9. 1993-94-നുശേഷം ഔദ്യോഗിക കണക്കു പ്രകാരം ഇന്ത്യയിലെ ദാരിദ്ര്യത്തിൽ ഗണ്യമായ കുറവുണ്ടായി. എന്നാൽ 2011-12-നും 2017-18-നും ഇടയിൽ ഇന്ത്യയിലെ ദരിദ്രരുടെ ശതമാനത്തിൽ വർദ്ധനയുണ്ടായി.

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇഡി എടുത്തത് 193 കേസുകൾ, അതില്‍ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകള്‍

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ രാഷ്ട്രീയപാര്‍ടി നേതാക്കന്മാര്‍ക്കെതിരായി ഇല്ലാക്കഥയുണ്ടാക്കി കേസുണ്ടാക്കുക. ഭരണകക്ഷിയുടെ ഭാഗമായിട്ടുള്ള പ്രമുഖരായ ആളുകള്‍ വലിയ സാമ്പത്തിക കുറ്റം തന്നെ ചെയ്താലും പ്രതികളെ രക്ഷപ്പെടുത്തുക. സ്വന്തമായി പണമുണ്ടാക്കാനായി കോടിക്കണക്കിന് രൂപ കൈക്കൂലി ചോദിച്ചു വാങ്ങുക.

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചന

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കരുവന്നൂര്‍ കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിക്ക് പിന്നിൽ രാഷ്ട്രീയ ​ഗൂഢാലോചനയാണ്. ഇല്ലാക്കഥ പറഞ്ഞ് കേരളത്തിലെ എല്‍ഡിഎഫിനെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം എന്നാണ് ഇഡി ധരിക്കുന്നതെങ്കില്‍ അതിനെല്ലാം കൃത്യമായ മറുപടി കേരളത്തിലെ ജനങ്ങള്‍ നല്‍കും.

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു

ഇലക്ടറൽ ബോണ്ടിന്റെ പേരിൽ സിപിഐ എമ്മിനെതിരെ വ്യാജ വാർത്ത നൽകിയ മലയാള മനോരമക്കെതിരെ പാർടി നിയമ നടപടി ആരംഭിച്ചു.