Skip to main content

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട തൊഴിലാളിയുടെ അവകാശ നിയമങ്ങൾ ഉൾപ്പെടെ, കോർപ്പറേറ്റ് വാഴ്ചയ്ക്കുവേണ്ടി അട്ടിമറിച്ച് മോദി പുതിയ ലേബർ കോഡ് കൊണ്ടുവന്നു

രാജ്യത്തെ തൊഴിലാളി- കർഷകർ മുതൽ സാധാരണക്കാരായ മനുഷ്യരുടെയെല്ലാം ജീവിതം കേന്ദ്രസർക്കാറിന്റെ നയങ്ങൾ മൂലം ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട തൊഴിലാളിയുടെ അവകാശ നിയമങ്ങൾ ഉൾപ്പെടെ, കോർപ്പറേറ്റ് വാഴ്ചയ്ക്കുവേണ്ടി അട്ടിമറിച്ച് മോദി പുതിയ ലേബർ കോഡ് കൊണ്ടുവന്നു. സമ്പദ്ഘടനയുടെ അടിസ്ഥാന മേഖലയിൽ തൊഴിൽ ചെയ്യുന്ന ഭൂരിഭാഗം വരുന്ന ഇന്ത്യക്കാരുടെ ജീവിതമാണ് ഇതുമൂലം താറുമാറാവാൻ പോകുന്നത്. അതിനുശേഷം അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റ് രാജ്യത്തെ അസഖ്യം വരുന്ന കർഷക-തൊഴിലാളികളെ പാടെ മറന്ന ഒന്നായിരുന്നു. സമ്പത്ത് കുമിഞ്ഞു കൂടി വിരാജിക്കുന്ന മുതലാളിമാർക്ക് ഒന്നുകൂടി കൊഴുക്കാൻ വേണ്ടിയുള്ള അവസരമൊരിക്കൽ മാത്രമായിരുന്നു കേന്ദ്ര ബജറ്റ്. ഏറ്റവും ഒടുവിൽ ചർച്ചകളോ സംവാദങ്ങളോ ഇല്ലാതെ ഏകപക്ഷീയമായി നടപ്പിലാക്കിയ ഇന്തോ - അമേരിക്ക വ്യാപാര കരാർ പോലും ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളെ അട്ടിമറിക്കാൻ പോന്നതാണ്. ഒരു പരമാധികാര രാജ്യമായ ഇന്ത്യയുടെ തീരുമാനമെടുക്കാനുള്ള അധികാരം പോലും ട്രംപിന്റെ മേശക്ക് അടിയറ വെക്കുന്ന സമീപനമാണ് മോദി ഇതിലൂടെ കൈക്കൊണ്ടത്. അക്ഷരാർത്ഥത്തിൽ രാജ്യം നീങ്ങുന്നത് രണ്ടാം വൈദേശിക ആധിപത്യത്തിന്റെ കാലഘട്ടത്തിലേക്കാണ്. യൂറോപ്യന്മാരുടെ ആധിപത്യം അവസാനിച്ചെങ്കിലും മോദി വഴി ഇന്ത്യയിലേക്ക് അമേരിക്കയുടെ ആധിപത്യം സ്ഥാപിക്കപ്പെടുകയാണ്. അമേരിക്കൻ കോളനിയായി ഇന്ത്യ ചുരുക്കുകയും അമേരിക്കൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള കേവലവിപണി മാത്രമായി ഇന്ത്യയെ മാറ്റി തീർക്കുകയും ചെയ്യുക എന്ന ഗൂഢലക്ഷ്യമാണ് ഈ കരാറിന് പിറകിലുള്ളത്. ഇത് മുഴുവൻ ഇന്ത്യക്കാരെയും ഒറ്റു കൊടുക്കുന്നതിനു തുല്യമാണ്. മോദിയുടെ മനുഷ്യത്വ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചുകൊണ്ട് രാജ്യത്ത് തൊഴിലാളി- കർഷക ട്രേഡ് യൂണിയനുകൾ ഇന്ന് പണിമുടക്കിലാണ്. വിദ്യാർത്ഥികൾ മുതൽ പ്രാഥമിക -സേവന- വ്യവസായ മേഖലയിലെ തൊഴിലാളികളും ജീവനക്കാരും ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പണിമുടക്കുകയാണ്. വികസനം മുന്നേറ്റ ജാഥ ഇന്ന് പൂർണ്ണമായും നിർത്തിവച്ചുകൊണ്ട് ഐതിഹാസികമായ പൊതു പണിമുടക്കിനൊപ്പമാണ്. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ വടക്കൻ മേഖല ജാഥ ക്യാപ്റ്റൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ദേശീയ പൊതു പണിമുടക്കിനെ അഭിവാദ്യം ചെയ്തുകൊണ്ട് കോട്ടക്കലിൽ സഖാക്കളോട് സംസാരിച്ചു.

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.