Skip to main content

ഇ പി ജയരാജൻ വധശ്രമക്കേസ്; കോൺഗ്രസും വലതുപക്ഷ മാധ്യമങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

സ. ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കി എന്നും രാഷ്ട്രീയ ഉദ്ദേശത്തോടെ സുധാകരനെ ബോധപൂർവം പ്രതിയാക്കിയതാണെന്നും അതുകൊണ്ട് സിപിഐ എം മാപ്പ് പറയണമെന്നും കോൺഗ്രസ്സ് നേതാക്കൾ പ്രസ്താവിച്ചതായി കണ്ടു. കോൺഗ്രസ്സ് നേതാക്കളും ഒരു വിഭാഗം മാധ്യമങ്ങളും ഇതൊരു ആഘോഷമാക്കി അവതരിപ്പിച്ചിരിക്കുന്നു. എന്നാൽ കെ സുധാകരനെ ഇ പി ജയരാജന്റെ വധശ്രമകേസിൽ നിന്ന് പൂർണ്ണമായി കുറ്റവിമുക്തനാക്കി എന്ന വാദം ശരിയല്ല. ചില സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇത്തരത്തിൽ ഒരു വിധി പറഞ്ഞത് എന്നാണ് മനസിലാക്കുന്നത്. ഒരു കേസിന് രണ്ട് എഫ്ഐആർ പാടില്ല എന്നാണ് വിധിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സംഭവം നടന്ന ആന്ധ്രയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ കെ സുധാകരൻ പ്രതിയാണ്. നേരിട്ട് വധശ്രമത്തിൽ പങ്കെടുത്ത രണ്ടുപേരെ പോലീസ് പിടിക്കുകയും കോടതി ശിക്ഷയ്ക്കുകയും ചെയ്തു. ആ കേസിലെ ഗൂഢാലോചന കേസിന്റെ നടപടികളിൽ വലിയ കാലതാമസം ഉണ്ടായ ഘട്ടത്തിലാണ് തിരുവനന്തപുരത്ത് സെക്ഷൻസ് കോടതിയെ സ. ഇ പി ജയരാജൻ സമീപിക്കുകയും കോടതിയുടെ നിർദ്ദേശപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പുനരന്വേഷണം നടത്തുകയും ചെയ്തത്. ഒരു കേസിന് ആന്ധ്രയിലും കേരളത്തിലുമായി രണ്ട് എഫ്ഐആർ എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കോടതിയുടെ വിധി ഉണ്ടായത്. നിയമപരമായ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാണിച്ച് ഉണ്ടായ കോടതി വിധിയെ വധശ്രമക്കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കി കൊണ്ട് കോടതി വിധിച്ചു എന്ന വ്യാഖ്യാനം തെറ്റാണ്. ഈ വിധിയിന്മേൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സ. ഇ പി ജയരാജൻ പ്രസ്താവിച്ചിട്ടുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്

സ. പിണറായി വിജയൻ

ദേശീയ സുരക്ഷയുടെ മറപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ചിട്ടുള്ള ജനസംഖ്യാ വ്യതിയാന സമിതി (High-Level Committee on Demographic Changes), രാജ്യത്തെ സെൻസസ് നടപടികളെ അട്ടിമറിക്കാനും ജനങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുമുള്ള രാഷ്ട്രീയ നീക്കമാണ്.

പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച് മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വി കുഞ്ഞമ്പുവിൻ്റെ ഓർമ നിത്യപ്രചോദനമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് തിങ്കളാഴ്‌ച 46 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.

ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും

സ. പിണറായി വിജയൻ

ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും.

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്

സ. പി ഷൺമുഖം

ബിജെപി തമിഴ്‌നാട്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ അണ്ണാമലൈ പ്രഖ്യാപിച്ച പുതിയ പാർടി ആർഎസ്‌എസ്സിന്റെ ഭാഗം തന്നെയാണ്. ആർഎസ്എസിന്‌ നിലവിൽ 2500ഓളം സംഘടനകളുണ്ട്‌. അണ്ണാമലൈയുടെ പാർടി അതിൽ 2501–ാമത്തേതാണ്‌. അണ്ണാമലൈ മാരീചവേഷം കെട്ടുകയാണെന്ന്‌ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് നന്നായറിയാം.