Skip to main content

ഇ പി ജയരാജൻ വധശ്രമക്കേസ്; കോൺഗ്രസും വലതുപക്ഷ മാധ്യമങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

സ. ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കി എന്നും രാഷ്ട്രീയ ഉദ്ദേശത്തോടെ സുധാകരനെ ബോധപൂർവം പ്രതിയാക്കിയതാണെന്നും അതുകൊണ്ട് സിപിഐ എം മാപ്പ് പറയണമെന്നും കോൺഗ്രസ്സ് നേതാക്കൾ പ്രസ്താവിച്ചതായി കണ്ടു. കോൺഗ്രസ്സ് നേതാക്കളും ഒരു വിഭാഗം മാധ്യമങ്ങളും ഇതൊരു ആഘോഷമാക്കി അവതരിപ്പിച്ചിരിക്കുന്നു. എന്നാൽ കെ സുധാകരനെ ഇ പി ജയരാജന്റെ വധശ്രമകേസിൽ നിന്ന് പൂർണ്ണമായി കുറ്റവിമുക്തനാക്കി എന്ന വാദം ശരിയല്ല. ചില സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇത്തരത്തിൽ ഒരു വിധി പറഞ്ഞത് എന്നാണ് മനസിലാക്കുന്നത്. ഒരു കേസിന് രണ്ട് എഫ്ഐആർ പാടില്ല എന്നാണ് വിധിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സംഭവം നടന്ന ആന്ധ്രയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ കെ സുധാകരൻ പ്രതിയാണ്. നേരിട്ട് വധശ്രമത്തിൽ പങ്കെടുത്ത രണ്ടുപേരെ പോലീസ് പിടിക്കുകയും കോടതി ശിക്ഷയ്ക്കുകയും ചെയ്തു. ആ കേസിലെ ഗൂഢാലോചന കേസിന്റെ നടപടികളിൽ വലിയ കാലതാമസം ഉണ്ടായ ഘട്ടത്തിലാണ് തിരുവനന്തപുരത്ത് സെക്ഷൻസ് കോടതിയെ സ. ഇ പി ജയരാജൻ സമീപിക്കുകയും കോടതിയുടെ നിർദ്ദേശപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പുനരന്വേഷണം നടത്തുകയും ചെയ്തത്. ഒരു കേസിന് ആന്ധ്രയിലും കേരളത്തിലുമായി രണ്ട് എഫ്ഐആർ എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കോടതിയുടെ വിധി ഉണ്ടായത്. നിയമപരമായ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാണിച്ച് ഉണ്ടായ കോടതി വിധിയെ വധശ്രമക്കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കി കൊണ്ട് കോടതി വിധിച്ചു എന്ന വ്യാഖ്യാനം തെറ്റാണ്. ഈ വിധിയിന്മേൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സ. ഇ പി ജയരാജൻ പ്രസ്താവിച്ചിട്ടുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

ദുരിത ബാധിതർക്ക് സർക്കാർ നിർമിച്ച് നൽകുന്ന ടൗൺഷിപ് ഒരു ജനതയുടെ പ്രതീക്ഷയാണ്, ആരെയും കൈവിടാതെ ചേർത്ത് നിർത്തിയ ഇടതുപക്ഷത്തിന്റെ നിശ്ചയദാർഢ്യമാണ് ഇവിടെ ഉയരുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ചൂരൽമലയെ ഒരുതുള്ളി കണ്ണീരോടെ മാത്രമേ കേരളം ഓർത്തെടുക്കുകയുള്ളൂ. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതമാണ് വയനാട് നേരിട്ടത്. കണ്ണീരിൽ മുങ്ങി നിൽക്കാതെ കേരളം അവരെ കൈപിടിച്ചുയർത്തി. ചൂരൽമലയ്ക്കിപ്പോൾ പറയാനുള്ളത് തിരിച്ചുവരവിന്റെ കഥകളാണ്.

വാഗ്ദാനങ്ങൾ വെറും വാക്കുകളല്ല, മറിച്ച് പ്രവൃത്തിയിലൂടെ നടപ്പിലാക്കാനുള്ളതാണെന്ന് തെളിയിച്ചുകൊണ്ട് ജനകീയ ബദൽ വികസന മാതൃകയുമായി നമുക്ക് ഒന്നിച്ച് മുന്നേറാം

സ. പിണറായി വിജയൻ

ഭൂമി ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെ, "എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന ലക്ഷ്യത്തിലേക്ക് കേരളം സുപ്രധാനമായ ചുവടുവെപ്പുകൾ നടത്തിയിരിക്കുകയാണ്.

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്‌ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ

വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിക്കും

സ. ടി പി രാമകൃഷ്ണൻ

വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയും അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയും തയ്യാറാക്കിയ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഫെബ്രുവരി 2-ന്‌ തിരുവനന്തപുരത്ത്‌ ചീഫ്‌ ഇലക്ഷന്‍ ഓഫീസിലേക്കും ജില്ലകളിലെ ഇലക്ഷന്‍ ഓഫീസിലേക്കും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്‌ സംഘ