Skip to main content

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ അപ്പാടെ തകർക്കുന്ന ഗവർണ്ണറുടെ നീക്കങ്ങളെ പിന്തുണക്കുന്ന ഒരു വിഭാഗം മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും കൂടി കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതി വിധി

കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വൻതിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് കിട്ടിയിരിക്കുന്നത്. ആർഎസ്എസിന്റെ നിർദ്ദേശം അനുസരിച്ച് ഗവർണർ നാമനിർദ്ദേശം ചെയ്ത സംഘപരിവരാറുകാരായ 4 പേരുടെ ലിസ്റ്റാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്. സർവ്വകലാശാല നൽകിയ യോഗ്യരായവരുടെ പട്ടിക പൂർണ്ണമായി ഒഴിവാക്കി ആർഎസ്എസ് നൽകിയ പേരുകളാണ് ചാൻസിലർ കൂടിയായ ഗവർണ്ണർ സെനറ്റിലേക്ക് നിർദ്ദേശിച്ചത്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ആർഎസ്എസ് പദ്ധതിക്ക് കുടപിടിക്കുന്ന നീക്കമാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. എൽഡിഎഫ് സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളും അക്കാദമിക തലത്തിൽ വരുത്തികൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളും വലിയ അംഗീകാരങ്ങൾ നേടിയെടുക്കുകയാണ്. രാജ്യത്തെ മികച്ച സർവ്വകലാശാലകളുടെ പട്ടികയിൽ കേരളത്തിലെ സർവ്വകലാശാലകളും ഇടംപിടിക്കുകയാണ്. ബ്രിട്ടനിലെ ടൈംസ് ഹയർ എജ്യുക്കേഷൻറെ ഈ വർഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ നമ്മുടെ എം.ജി സർവ്വകലാശാല രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തിയിരുന്നു. മുൻകാലങ്ങളിൽ ഏറ്റവും വലിയ പരാതി പരീക്ഷാഫലങ്ങൾ വൈകുന്നത് സംബന്ധിച്ചായിരുന്നു, എന്നാൽ ഇത്തവണ അതും പരിഹരിച്ചു. റെക്കോഡ് വേഗതയിൽ ബിരുദപരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ്, എംജി സർവകലാശാലകൾ മികവ് തെളിയിച്ചു. നാല് വർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം മുതൽ കേരളത്തിൽ ആരംഭിക്കുകയാണ്. ഇങ്ങനെ സമാനതകളിലാത്ത മുന്നേറ്റമാണ് ഉന്നതവിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്നത്. ഇതിനെയെല്ലാം അപ്പാടെ തകർക്കുന്ന സമീപനമാണ് ചാൻസിലർ ആയ ഗവർണ്ണറുടെ ഭാഗത്ത് നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ നീക്കത്തെ പിന്തുണക്കുന്ന ഒരു വിഭാഗം മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും കൂടി കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതി വിധി.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.