Skip to main content

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം യാഥാർഥ്യ ബോധമില്ലാത്തത്

പൊള്ളയായ അവകാശവാദങ്ങളും ഊതിപ്പെരിപ്പിച്ച കണക്കുകളും കൊണ്ട് നിറച്ച രാജ്യത്തിന്റെ സാമൂഹിക യാഥാർഥ്യവുമായി പുലബന്ധമില്ലാത്ത ഒരു പ്രസംഗം മാത്രമായി രാഷ്‌ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം മാറി. നമ്മുടെ രാജ്യം ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്നും മുന്നോട്ടുള്ള പ്രയാണത്തിന് ഏത് രീതിയിലാണ് സർക്കാർ നയരൂപീകരണം നടത്തുക എന്നുമുള്ള വിവരണമായിരുന്നു നയപ്രഖ്യാപനത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഒന്നിനോടും നീതിപുലർത്താത്ത ഒന്നായി രാഷ്ട്രപതിയുടെ പ്രസംഗം മാറി. അയോധ്യയിലെ രാമക്ഷേത്രം സർക്കാരിന്റെ മികവിനുള്ള ഉദാഹരണമായി പരാമർശിച്ച പ്രസംഗം ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിന്റെ നയ പ്രഖ്യാപനമാണോ എന്ന് സംശയം ജനിപ്പിക്കുന്നതാണ്. അയോധ്യയിലെ രാമക്ഷേത്രം എന്ന ജനങ്ങളുടെ നൂറ്റാണ്ടുകളായുള്ള ആഗ്രഹം ഇന്ന് യാഥാർഥ്യമായിരിക്കുന്നു എന്നാണ് സർക്കാരിന്റെ നേട്ടങ്ങൾ പരാമർശിക്കുന്ന ഭാഗത്ത് രാഷ്ട്രപതി സൂചിപ്പിച്ചിരിക്കുന്നത്. ബിജെപി ഭരണത്തിന് കീഴിൽ രാജ്യം ഏത് രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ പരാമർശം. പാർലമെന്റ് നടപടിക്രമങ്ങൾ അട്ടിമറിച്ചുകൊണ്ട് പാസാക്കിയ പൗരത്വ ഭേദഗതിയും ഭരണഘടനയിലെ 370ആം വകുപ്പ് എടുത്ത് കളഞ്ഞ നടപടിയും ഉൾപ്പെടെയുള്ളവയും ഇതോടൊപ്പം മോഡി സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടുത്തിയ രാഷ്ട്രപതി ഈ സർക്കാരിന്റെ മുഖമുദ്ര ജനാധിപത്യ ധ്വംസനവും നയം വർഗീയ വൽക്കരണവുമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ചെയ്തത്. രാജ്യത്തെ ദരിദ്രരും ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളിലെ ജനങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ ഒന്നും നയപ്രഖ്യാപനത്തിന്റെ ഭാഗമായില്ല. ദരിദ്ര ജനവിഭാഗങ്ങളും തൊഴിലാളികളും അനുഭവിക്കുന്ന പ്രശ്നങ്ങളൊന്നും സർക്കാരിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളല്ല എന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിൽ നിന്ന് വ്യക്തമാണ്. മുപ്പത്തിരണ്ട് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല.

പശ്ചാത്തല സൗകര്യ വികസന രംഗത്തും ദാരിദ്ര്യ നിർമാർജനത്തിനും സ്ത്രീ ശാക്തീകരണത്തിനും സർക്കാർ നടത്തിയ ഇടപെടലുകളെ പുകഴ്ത്താൻ പ്രസംഗത്തിൽ പരാമർശിച്ച പല പദ്ധതികളും സാധാരണ ജനങ്ങൾക്ക് ഒരു തരത്തിലും ഉപകാരപ്പെടാത്ത പ്രഖ്യാപനങ്ങൾ മാത്രമായിരുന്നു എന്നത് ഈ നയപ്രഖ്യാപനത്തിന്റെ പൊള്ളത്തരം വിളിച്ചോതുന്ന വസ്തുതയാണ്. പൊതുമേഖലാ വ്യവസായങ്ങളും രാജ്യത്തിന്റെ സമ്പത്തും വിറ്റുതുലയ്ക്കുന്ന നയം പിന്തുടരുന്ന കേന്ദ്ര സർക്കാറിന് എങ്ങനെയാണ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവുക? സമസ്ത മേഖലകളിലും അത്യന്തം അപകടകരമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ടിരിക്കുന്ന മോഡി സർക്കാർ രാജ്യത്തെയും ജനങ്ങളെയും വീണ്ടും വീണ്ടും ദുരിതക്കായത്തിലേക്കാഴ്ത്തുന്നു. രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളെയോ പ്രധാന പ്രശ്നങ്ങളെയോ കുറിച്ചൊന്നും പ്രതിപാദിക്കാത്ത രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം തീർത്തും നിരാശാജനകമാണ്. സാധാരണക്കാരന്റെ ജീവിത ദുരിതങ്ങൾക്ക് പരിഹാരം കാണാനുതകുന്ന ഒരു പദ്ധതിയും ആസൂത്രണം ചെയ്യാത്ത കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളുടെ കീശ വീർപ്പിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം സർക്കാർ നേരിട്ട് നടത്തുന്ന കടുത്ത വർഗീയ വൽക്കരണനയവും രാജ്യത്തെ ഇരുണ്ട യുഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലും സർക്കാരിനെ പ്രകീർത്തിക്കുന്ന പ്രസംഗം നടത്താൻ രാഷ്ട്രപതി നിർബന്ധിതനായി എന്നതുതന്നെയാണ് ഏറ്റവും വലിയ വിരോധാഭാസം.
 

കൂടുതൽ ലേഖനങ്ങൾ

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്

സ. എം എ ബേബി

ബിജെപി ഭരണത്തിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ്‌ കമീഷൻ പെരുമാറുന്നത്. ബിഎൽഒമാരുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ കമീഷൻ വിളിച്ചു. ബൂത്ത്‌ പരിധിയിൽ രണ്ടു ദിവസമെങ്കിലും താമസിച്ചതായി തെളിവുണ്ടെങ്കിൽ വോട്ടർ പട്ടികയിൽ ചേർക്കാമെന്നാണ്‌ നിർദേശം നൽകിയത്‌.

തദ്ദേശീയ ജനതയുടെ സ്വപ്നം സാധ്യമാക്കിയത് യഥാർഥ കേരള സ്റ്റോറി

സ. പിണറായി വിജയൻ

പട്ടികവിഭാഗത്തിൽപ്പെട്ടവർ ഒരിക്കലും സാധിക്കില്ലെന്ന്​ കരുതിയ സ്വപ്​നങ്ങളാണ്​​ ഒമ്പതു വർഷത്തിൽ​ സാധ്യമാക്കിയത്. അതാണ്​ യഥാർഥ കേരള സ്റ്റോറി. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യംചെയ്​താൽ ഏറ്റവും മികച്ച സാമൂഹ്യ പരിതസ്ഥിതിയിലാണ്​ കേരളത്തിൽ പട്ടികവിഭാഗക്കാർ ജീവിക്കുന്നത്​.

ജനങ്ങളുടെ യാത്ര ദുരിതം ശാശ്വതമായി പരിഹരിക്കുന്നതിന് പാലിയേക്കര ടോൾപ്ലാസിലെ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും ടോൾ വരുമാനവും കരാറും സംബന്ധിച്ച് സമഗ്രമായ ഓഡിറ്റ് നടത്തുകയും വേണം എന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു

സ. കെ രാധാകൃഷ്ണൻ എംപി

പാലിയേക്കരയിലെ ടോൾ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവ്

സ. ജോൺ ബ്രിട്ടാസ് എംപി

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കിയതിനെത്തുടർന്ന് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങൾക്ക് നികുതി വിഹിതത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പതിനാലാം ധനകാര്യ കമ്മീഷൻ കേരളത്തിന് അനുവദിച്ച 2.50% നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ 1.925% ആയി കുറച്ചിട്ടുണ്ട്.