Skip to main content

ഗവർണറുടെ ശ്രമം പ്രകോപനമുണ്ടാക്കാൻ ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടുന്നതാവും ഗവർണർക്ക് നല്ലത്‌

പ്രകോപനമുണ്ടാക്കാനാണ്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ നീക്കം. കർഷകർ രാജ്‌ഭവനിന്‌ മുന്നിലേക്ക്‌ വരുമ്പോൾ ഗവർണർ ഇടുക്കിയിലേക്ക്‌ പോകുകയാണ്‌ ചെയ്‌തത്‌. അദ്ദേഹത്തിന്‌ വേറെ എവിടെ എങ്കിലും പോകാമായിരുന്നല്ലോ? ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടുന്നതാവും ഗവർണർക്ക് നല്ലത്‌. കർഷകർക്ക് നേരെ തിരിഞ്ഞുനിൽക്കാനാണ് ഗവർണറുടെ തീരുമാനമെങ്കിൽ കേരളത്തിലുടനീളം ശക്തമായ കർഷകപ്രതിരോധം നേരിടേണ്ടിവരും. ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ ബിജെപി ഗവർണറെ ഉപകരണമാക്കുന്നു. കർഷകരെ സംബന്ധിച്ച പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് ഭൂ നിയമ ഭേദഗതി ബില്ല്. നിയമസഭ പാസാക്കിയ ബിൽ മതിയായ കാരണങ്ങളില്ലാതെ തടഞ്ഞുവയ്‌ക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ്‌. ഗവർണർ അദ്ദേഹത്തിന്റെ നില വിട്ടിട്ട്‌ കുറെ കാലമായി, എന്തും പറയാനുള്ള ലൈസൻസുണ്ടെന്ന്‌ കരുതുകയാണ്‌ അദ്ദേഹം. കേരള ചരിത്രത്തിൽ അത്യപൂർവമായ ജനകീയപ്രതിരോധവും പ്രതിഷേധവുമാണ്‌ ഇപ്പോൾ ഉണ്ടാകുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും