Skip to main content

സിപിഐ എം പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന്‌ തെളിയിക്കുന്നതാണ്‌ കിഫ്‌ബി മസാല ബോണ്ട്‌ കേസിലെ കോടതിവിധി

കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ആക്രമണോത്സുകമാംവിധം സാമ്പത്തികമായി അവഗണിക്കുന്നെന്ന്‌ പ്രതിപക്ഷത്തിനും ബോധ്യമായതിന്റെ പ്രതിഫലനമാണ്‌ യുഡിഎഫിൽനിന്നുള്ള പ്രതികരണങ്ങൾ. നവകേരള സദസ്സ്‌ ഉയർത്തുന്ന സുപ്രധാന മുദ്രാവാക്യങ്ങളിലൊന്ന്‌ അതാണ്‌. എല്ലാവിധ കുപ്രചാരണങ്ങളെയും തള്ളി സദസ്സിലേക്ക്‌ ഒഴുകിയെത്തുന്ന ജനങ്ങൾക്കും ഈ ഗുരുതരപ്രശ്നം ബോധ്യമായി. അത്‌ കണ്ടില്ലെന്ന്‌ നടിക്കാൻ പ്രതിപക്ഷത്തിനോ കേന്ദ്രത്തിനോ കഴിയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ യുഡിഎഫ്‌ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുമ്പോഴും ലീഗിനും കോൺഗ്രസിലെതന്നെ ചില എംപിമാർക്കും വ്യത്യസ്ത അഭിപ്രായമാണ്‌. യുഡിഎഫിന്റെ തെറ്റായ നിലപാട്‌ തുറന്നുകാണിക്കാൻ കഴിഞ്ഞതിന്റെ ഫലംകൂടിയാണിത്.

ഇഡി അടക്കം കേന്ദ്ര ഏജൻസികളുടെ തെറ്റായ ഇടപെടലിനെക്കുറിച്ച്‌ സിപിഐ എം പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന്‌ തെളിയിക്കുന്നതാണ്‌ കിഫ്‌ബി മസാല ബോണ്ട്‌ കേസിലെ കോടതിവിധി. വണ്ടിപ്പെരിയാർ സംഭവത്തിൽ എവിടെയാണ്‌ വീഴ്‌ചയെന്ന്‌ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കണം. കേസിൽ അപ്പീലോ, പുനരന്വേഷണമോ എന്താണോ വേണ്ടത്‌ അതിനൊന്നും സിപിഐ എം എതിരല്ല.
 

കൂടുതൽ ലേഖനങ്ങൾ

അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു

സിപിഐ എം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരിക്കെ അന്തരിച്ച സ. വിനോദിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു.

അടിയന്തരപ്രമേയ നോട്ടീസിനുപോലും അവതരണാനുമതി നിഷേധിച്ചതും അടിയന്തരാവസ്ഥക്കാലത്തേക്ക് ഏതു നിമിഷവും തിരിച്ചുപോകാൻ കോൺഗ്രസ് ഇനിയും മടിക്കില്ലെന്നതിന്റെ സൂചനയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യം ദർശിച്ച ജനാധിപത്യവിരുദ്ധതയുടെ ഏറ്റവും ഉയർന്ന രൂപമായ അടിയന്തരാവസ്ഥയുടെ ഭീതിദമായ ഓർമദിനമാണ്‌ ഇന്ന്. 51 വർഷംമുമ്പ് ഇതേ തീയതി അർധരാത്രിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ ആർ എസ് ബാബുവിന് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ ആദരാഞ്ജലി അർപ്പിച്ചു.

പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന നീക്കങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണം, സർക്കാർ എത്രയും വേഗം വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടർന്നുപിടിച്ച് ജനങ്ങൾ വലിയ ആശങ്കയിലായിരിക്കുമ്പോഴും