Skip to main content

ശബരിമലയിൽ ആശങ്കകൾ ഉണ്ടാക്കാൻ ശ്രമം

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രചാരവേലകളാണ് നടക്കുന്നത്. സർക്കാർ കൃത്യസമയത്ത് ഇടപെട്ടു. അവധി ദിവസങ്ങളിൽ ഭക്തർ കൂടുതലെത്തി. പ്രയാസങ്ങൾ ഉണ്ടായ ഉടനെ സർക്കാർ ഇത് പരിശോധിക്കുകയും പരിഹരിക്കാനുള്ള ഇടപെടൽ നടത്തുകയും ചെയ്തു. ഇപ്പോൾ എല്ലാ തരത്തിലുള്ള തിരക്കുകളും നിയന്ത്രിക്കാൻ കഴിഞ്ഞു.

മുൻ കാലങ്ങളിലും ഇതുപോലുള്ള തിരക്കുകൾ ഉണ്ടായിരുന്നു. അന്ന് സംഭവിച്ചതിൽ കൂടുതലൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. 2015ൽ നടന്ന സംഭവം അന്നത്തെ മേൽശാന്തി ഇന്നലെ പറയുകയുണ്ടായി. ഈ വർഷം പ്രതീക്ഷയ്ക്ക് അപ്പുറം കുട്ടികൾ ശബരിമലയിലെത്തി. കുട്ടികൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, പ്രായമായവർ എന്നിവരുടെ എണ്ണം കൂടി.

അതേസമയം അസാധാരണമായ ആശങ്ക ജനങ്ങളിൽ ഉണ്ടാക്കാനുള്ള വലിയശ്രമം നടന്നു. ഏരുമേലിയിൽ ഉണ്ടായ സമരത്തിൽ വിളിച്ച മുദ്രാവാക്യം അതിന് ഉദാഹരണമാണ്. എരുമേലിയിൽ കുടിവെള്ളവും ടോയ്‌ലറ്റ് സൗകര്യവുമെല്ലാം ഉണ്ട്. എന്നാൽ ഇവയൊന്നുമില്ല എന്നുപറഞ്ഞാണ് സമരം നടന്നത്. തീർത്ഥാടനത്തെ മോശമാക്കാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമാണത്.

നിലയ്ക്കൽ ഒരു കുട്ടി രക്ഷകർത്താവിനെ കാണാതെ കരഞ്ഞത് അന്തർദേശീയ വാർത്തയാക്കി. ശബരിമലയിൽ കുഞ്ഞുങ്ങളുടെ കണ്ണുനീർ വീഴ്ത്തിയെന്ന് പറഞ്ഞു വ്യാജപ്രചരണം നടത്തി. ചില ആശങ്കകൾ ഉണ്ടാക്കാനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിൽ നിന്ന് പിന്തിരിയണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.
 

കൂടുതൽ ലേഖനങ്ങൾ

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.

ഇന്ത്യന്‍ കമ്മ്യൃണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ യുഗപ്രഭാവനായ നേതാവ് സഖാവ് സുന്ദരയ്യയുടെ ഐതിഹാസിക സ്മരണയ്ക്ക് മുന്നില്‍ ഒരായിരം രക്തപുഷ്പങ്ങള്‍

സിപിഐഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ സഖാവ് സുന്ദരയ്യയുടെ നാല്പത്തിയൊന്നാം ചരമദിനമാണിന്ന്. ജന്മികുടുംബാംഗമെന്ന നിലയ്ക്ക് ലഭിക്കാവുന്ന സുഖങ്ങളും നേട്ടങ്ങളും ത്യജിച്ച് തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ കര്‍മധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് പി സുന്ദരയ്യ.