Skip to main content

ശബരിമലയിൽ ആശങ്കകൾ ഉണ്ടാക്കാൻ ശ്രമം

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രചാരവേലകളാണ് നടക്കുന്നത്. സർക്കാർ കൃത്യസമയത്ത് ഇടപെട്ടു. അവധി ദിവസങ്ങളിൽ ഭക്തർ കൂടുതലെത്തി. പ്രയാസങ്ങൾ ഉണ്ടായ ഉടനെ സർക്കാർ ഇത് പരിശോധിക്കുകയും പരിഹരിക്കാനുള്ള ഇടപെടൽ നടത്തുകയും ചെയ്തു. ഇപ്പോൾ എല്ലാ തരത്തിലുള്ള തിരക്കുകളും നിയന്ത്രിക്കാൻ കഴിഞ്ഞു.

മുൻ കാലങ്ങളിലും ഇതുപോലുള്ള തിരക്കുകൾ ഉണ്ടായിരുന്നു. അന്ന് സംഭവിച്ചതിൽ കൂടുതലൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. 2015ൽ നടന്ന സംഭവം അന്നത്തെ മേൽശാന്തി ഇന്നലെ പറയുകയുണ്ടായി. ഈ വർഷം പ്രതീക്ഷയ്ക്ക് അപ്പുറം കുട്ടികൾ ശബരിമലയിലെത്തി. കുട്ടികൾ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, പ്രായമായവർ എന്നിവരുടെ എണ്ണം കൂടി.

അതേസമയം അസാധാരണമായ ആശങ്ക ജനങ്ങളിൽ ഉണ്ടാക്കാനുള്ള വലിയശ്രമം നടന്നു. ഏരുമേലിയിൽ ഉണ്ടായ സമരത്തിൽ വിളിച്ച മുദ്രാവാക്യം അതിന് ഉദാഹരണമാണ്. എരുമേലിയിൽ കുടിവെള്ളവും ടോയ്‌ലറ്റ് സൗകര്യവുമെല്ലാം ഉണ്ട്. എന്നാൽ ഇവയൊന്നുമില്ല എന്നുപറഞ്ഞാണ് സമരം നടന്നത്. തീർത്ഥാടനത്തെ മോശമാക്കാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമാണത്.

നിലയ്ക്കൽ ഒരു കുട്ടി രക്ഷകർത്താവിനെ കാണാതെ കരഞ്ഞത് അന്തർദേശീയ വാർത്തയാക്കി. ശബരിമലയിൽ കുഞ്ഞുങ്ങളുടെ കണ്ണുനീർ വീഴ്ത്തിയെന്ന് പറഞ്ഞു വ്യാജപ്രചരണം നടത്തി. ചില ആശങ്കകൾ ഉണ്ടാക്കാനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിൽ നിന്ന് പിന്തിരിയണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്.
 

കൂടുതൽ ലേഖനങ്ങൾ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്

സ. എം എ ബേബി

മതരാഷ്‌ട്രവാദികളുമായി തെരഞ്ഞെടുപ്പിൽ കൂട്ടുചേർന്ന യുഡിഎഫ്‌ നിലപാട്‌ ആത്മഹത്യാപരമാണ്. മുമ്പ്‌ ഒളിഞ്ഞായിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യകൂട്ടാണ്‌. കോൺഗ്രസ്‌ തങ്ങളുടെ മുന്നണിയിലെ പാർടികളോട്‌ തരാതരംപോലെ പെരുമാറുന്നു. അവരുടെ കൊടി വേണ്ട വോട്ടുമതി എന്നതാണ്‌ നിലപാട്‌.

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മത രാഷ്‌ട്രീയവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ്‌ സഖ്യത്തിനെതിരെ നിലമ്പൂരിലെ ജനംവിധിയെഴുതും. ഉപതെരഞ്ഞെടപ്പിൽ നിലമ്പൂരിൽ ജമാഅത്തെ യുഡിഎഫുണ്ടാക്കിയ കൂട്ട്‌ ദൂരവ്യാപക ഫലം ഉണ്ടാക്കും. ഇത്‌ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ളതാണ്‌.

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമി പഴയ പോലെ അല്ലെന്നും മതരാഷ്ട്രവാദികളല്ല എന്നുമാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാട് തന്നെയാണോ എന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കണം. എൽഡിഎഫിന് പറയാനുള്ള രാഷ്ട്രീയം വർഗീയതക്ക് എതിരാണ്.